പാലക്കാട്: അകത്തേത്തറ ഉമ്മിനിയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍നിന്ന് രണ്ടുദിവസംമുമ്പ് കണ്ടെത്തിയ രണ്ട് പുലിക്കുട്ടികളിലൊന്നിനെ അമ്മപ്പുലി കൊണ്ടുപോയെങ്കിലും രണ്ടാമത്തെ കുഞ്ഞിനായി അമ്മപ്പുലി എത്തിയില്ല. പുലിയെ പിടികൂടാന്‍ വനംവകുപ്പ് സ്ഥലത്ത് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങാതെയാണ്, കൂട്ടിനകത്തുവെച്ചിരുന്ന രണ്ട് കുഞ്ഞുങ്ങളിലൊന്നിനെ തിങ്കളാഴ്ച രാത്രി കൊണ്ടുപോയത്. രണ്ടാമത്തെ കുഞ്ഞിനെ ഇന്നലെ കൂട്ടില്‍ വെച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ വരെ അമ്മപ്പുലി എത്തിയില്ലെന്ന് വനംവകുപ്പ് അധികൃതര്‍ മനസ്സിലാക്കുന്നത്. ഇതേത്തുടര്‍ന്ന് അധികൃതര്‍ രാവിലെ അഞ്ചരയോടെ എത്തി കുട്ടിപ്പുലിയെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്ന് വീണ്ടും കുട്ടിപ്പുലിയെ കൂടിനകത്ത് വെച്ചേക്കും. ചൊവ്വാഴ്ച പുലിയുടെ സാന്നിധ്യം കൂടിന് സമീപത്ത് ഉണ്ടായിരുന്നോ എന്നത് ഇവിടെ സ്ഥാപിച്ചിരുന്ന ക്യാമറകള്‍ ഡിഎഫ്ഒ എത്തി പരിശോധിച്ച ശേഷമേ വ്യക്തമാകൂ. രണ്ടാമത്തെ കുഞ്ഞിനെ പുലി ഉപേക്ഷിച്ചോ എന്നും വനംവകുപ്പ് അധികൃതര്‍ സംശയമുണ്ട്. എന്നാല്‍ ഞായറാഴ്ചമുതല്‍ നാട്ടില്‍ കാണപ്പെട്ട പുലി നാട്ടുകാരുടെ ഉറക്കംകെടുത്തിത്തുടങ്ങിയിട്ട് മൂന്നുദിവസത്തിലേറെയായി. ഇനിയും വനംവകുപ്പിന് പുലിയെ പിടികൂടാനാവാത്തതില്‍ ആശങ്കയിലായിരിക്കയാണ് നാട്ടുകാര്‍. ഉമ്മിനി-പപ്പാടി റോഡിലുള്ള മാധവന്‍ എന്നയാളുടെ ആളൊഴിഞ്ഞ വീട്ടിലാണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. ആഴ്ചകള്‍ മാത്രം പ്രായമായ രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയ ഈസ്ഥലത്ത്, അമ്മപ്പുലിയുണ്ടെന്നും അന്ന് രാത്രിതന്നെ സ്ഥിരീകരിച്ചിരുന്നു. ഉമ്മിനി സ്‌കൂളിലേക്ക് പോകുന്ന കുട്ടികളടക്കം യാത്രചെയ്യുന്ന റോഡരികിലാണ് പുലിയെ കണ്ടെത്തിയ വീടുള്ളത്. മക്കളെ നഷ്ടപ്പെട്ട പുലി ഈ വീടിന് പിറകുവശത്തുള്ള റബ്ബര്‍ എസ്റ്റേറ്റിലേക്ക് പോയതായാണ് കരുതുന്നത്. പുലിയെ പിടികൂടാന്‍ വനംവകുപ്പ് സ്ഥലത്ത് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങാതെയാണ്, കൂട്ടിനകത്തുവെച്ചിരുന്ന രണ്ട് കുഞ്ഞുങ്ങളിലൊന്നിനെ കൊണ്ടുപോയത്. രണ്ടാമത്തെ പുലിക്കുട്ടിയെ കൊണ്ടുപോവാത്തതിനാല്‍, ഇനിയും അമ്മപ്പുലിയെത്തുമെന്നായിരുന്നു അധികൃതരുടെ നിഗമനം. കൂട് സ്ഥാപിച്ചിട്ടും പുലി കുടുങ്ങാത്തത് പ്രദേശവാസികളുടെ ആശങ്ക വര്‍ധിപ്പിച്ചു. അമ്മപ്പുലിയെ പിടികൂടാന്‍വേണ്ടി തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് വനംവകുപ്പ് വലിയകൂട് സ്ഥാപിച്ച് രണ്ട് പുലിക്കുട്ടികളെയും അതിനകത്തുവിട്ടത്. ഇതുകഴിഞ്ഞ് ഒരുമണിക്കൂര്‍ തികയുംമുമ്പേ പുലിയെത്തി ഒരുകുട്ടിയെ കൊണ്ടുപോവുകയായിരുന്നു. പത്തു മണിയോടെ പുലി വരുന്നതിന്റെയും കുട്ടിയെ കടിച്ചുകൊണ്ടുപോകുന്നതിന്റെയും ചിത്രങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. രണ്ടാമത്തെ പുലിക്കുട്ടിയെ ചൊവ്വാഴ്ചരാവിലെ ഡി.എഫ്.ഒ. ഓഫീസിലേക്കുമാറ്റി. തുടര്‍ന്ന്, രാത്രി എട്ടുമണിയോടെ വീണ്ടും കൂട്ടിനകത്തുതന്നെ വിടുകയായിരുന്നു. രണ്ടുദിവസംകൂടി സമാനരീതി തുടരാനാണ് തീരുമാനമെന്നും പുലി പിടിയിലായാല്‍ ഉള്‍വനത്തിലേക്ക് മാറ്റുമെന്നും പാലക്കാട് ഡി.എഫ്.ഒ. കുറ ശ്രീനിവാസ് പറഞ്ഞിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് ഉമ്മിനി-പപ്പാടി റോഡരികിലുള്ള ആളൊഴിഞ്ഞ വീട്ടില്‍നിന്ന് ഒരാഴ്ച പ്രായമുള്ള രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയത്. അമ്മപ്പുലിയെയും കണ്ടതായി പ്രദേശവാസി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് വനംവകുപ്പ് ഞായറാഴ്ചതന്നെ കൂടും നീരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരുന്നു. ഞായറാഴ്ച അര്‍ധരാത്രിയോടെ മൂന്നുതവണ മക്കളെ തേടിയെത്തിയ പുലിയുടെ ചിത്രം ക്യാമറയില്‍ പതിഞ്ഞു. ഇതേത്തുടര്‍ന്നാണ് തിങ്കളാഴ്ചരാത്രി മറ്റൊരു വലിയകൂട് വനംവകുപ്പ് അധികൃതര്‍ സ്ഥാപിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....