News Beyond Headlines

02 Friday
January

പലരില്‍നിന്നും പണം കടംവാങ്ങി യുവതിയും കുഞ്ഞുമായി മുങ്ങിയ യുവാവ് 10 വര്‍ഷത്തിനുശേഷം അറസ്റ്റില്‍

കൂത്തുപറമ്പ്: സ്ഥാപനത്തിന്റെ നടത്തിപ്പിന് പലരില്‍നിന്ന് പണം കടംവാങ്ങി ഭര്‍തൃമതിയായ യുവതിയും കുഞ്ഞുമായി മുങ്ങിയ കൊല്ലം സ്വദേശിയായ യുവാവ് 10 വര്‍ഷത്തിനുശേഷം പിടിയില്‍. അഞ്ചല്‍ സ്വദേശി ശ്രീജിത്ത് എ. നായര്‍ (41), കൂത്തുപറമ്പ് പാറാലിലെ കുന്നപ്പാടി ഹൗസില്‍ രമ (47) എന്നിവരെയാണ് കൂത്തുപറമ്പ് ഇന്‍സ്‌പെക്ടര്‍ ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തത്. 2012-ലാണ് കേസിനാസ്പദമായ സംഭവം. ശ്രീജിത്ത് പാറാലില്‍ 'ശ്രീദീപം' എന്നപേരില്‍ വിളക്കുതിരി കമ്പനി നടത്തിയിരുന്നു. ജീവനക്കാരിയായ രമ മുഖാന്തരം കമ്പനിയിലെ ജീവനക്കാരില്‍നിന്നുള്‍പ്പെടെ പലരില്‍നിന്നും പണം കടംവാങ്ങിയാണ് ശ്രീജിത്ത് കമ്പനിയുടെ പ്രവര്‍ത്തന മൂലധനം കണ്ടെത്തിയിരുന്നത്. പണം തിരിച്ച് നല്‍കാത്തതിനെതുടര്‍ന്ന് കടംനല്‍കിയവര്‍ പോലീസില്‍ പരാതി നല്‍കി. ഇതിനൊപ്പം കമ്പനി നഷ്ടത്തിലാകുകയും ചെയ്തതോടെ ശ്രീജിത്ത് രമയെയും അവരുടെ ഏഴുവയസ്സുള്ള മകനെയും കൂട്ടി കടന്നുകളയുകയായിരുന്നുവെന്ന് ഇന്‍സ്‌പെക്ടര്‍ ബിനു മോഹന്‍ പറഞ്ഞു. ഭാര്യയെയും മകനെയും കാണാനില്ലെന്ന് കാണിച്ച് രമയുടെ ഭര്‍ത്താവും പരാതി നല്‍കിയിരുന്നു. തിരുവനന്തപുരം, കൊല്ലം, തമിഴ്‌നാട് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശ്രീജിത്തിനെയും രമയെയും അവരുടെ മകനെയും കഴിഞ്ഞദിവസം കൊല്ലത്തുനിന്നാണ് പോലീസ് കണ്ടെത്തിയത്. രമ വീണ് കാലിന് പരിക്കേറ്റ് കൊല്ലത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിവരമറിഞ്ഞ് ആശുപത്രിയില്‍ എത്തിയ പോലീസ് സംഘം ഇരുവരെയും പിടികൂടുകയായിരുന്നു. ശ്രീജിത്തിനെ നേരിട്ടും രമയെ വീഡിയോ കോണ്‍ഫറന്‍സ് വഴിയും കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ശ്രീജിത്തിനെ കോടതി റിമാന്‍ഡ് ചെയ്യുകയും രമയെ ജാമ്യത്തില്‍ വിടുകയും ചെയ്തു. എസ്.ഐ.മാരായ കെ.ടി. സന്ദീപ്, പി. ബിജു, എ.എസ്.ഐ.മാരായ വി.കെ. അനില്‍കുമാര്‍, കെ.കെ. ഷനില്‍, ഹാഷിം, സിവില്‍ പോലീസ് ഓഫീസര്‍മാരായ എ.എം. ഷിജോയ്, ബിജില്‍, മുന്‍പ് കൂത്തുപറമ്പ് സി.ഐ.യുടെ സ്‌ക്വാഡിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.എ. സുധി, വിജിത്ത് അത്തിക്കല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. സിം എടുത്തില്ല; സാമൂഹികമാധ്യമങ്ങളിലുമില്ല പോലീസിനെ കബളിപ്പിച്ച് പ്രതികള്‍ വിവിധ സ്ഥലങ്ങളില്‍ ഒളിച്ചുതാമസിച്ചത് അതിവിദഗ്ധമായി. ആദ്യത്തെ നാലുവര്‍ഷം കഴിഞ്ഞത് തമിഴ്‌നാട്ടില്‍. കുട്ടിയെ അവിടത്തെ മലയാളം മീഡിയം സ്‌കൂളില്‍ ചേര്‍ത്തു. തുടര്‍ന്ന് തിരുവനന്തപുരം-കന്യാകുമാരി അതിര്‍ത്തി പ്രദേശത്ത് താമസിച്ചു. പോലീസ് അന്വേഷണം ഭയന്ന് സ്വന്തം പേരുകളില്‍ സിം കാര്‍ഡ് എടുത്തില്ല. പരിചയക്കാരായ തമിഴ്‌നാട്ടുകാരുടെ പേരില്‍ സിം കാര്‍ഡ് എടുത്ത് മാറ്റിമാറ്റി ഉപയോഗിക്കുകയായിരുന്നു. ഇവര്‍ക്ക് തിരിച്ചറിയല്‍രേഖകളോ ബാങ്ക് അക്കൗണ്ടോ വാഹനമോ ഉണ്ടായിരുന്നില്ല. സാമൂഹികമാധ്യമങ്ങളും ഉപയോഗിച്ചില്ല. കോവിഡ് വാക്സിനേഷന്‍പോലും സ്വീകരിച്ചില്ല. പോലീസ് കണ്ടെത്താനുള്ള പഴുതുകളെല്ലാമടച്ചാണ് ഒളിച്ചുകഴിഞ്ഞത്. പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പോലീസ് ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുകയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഒരുവര്‍ഷമായി പ്രത്യേക സംഘത്തെ നിയോഗിച്ച് കൂത്തുപറമ്പ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി ഇവരുടെ ബന്ധുക്കളെയും ഇവര്‍ എത്താന്‍ സാധ്യതയുള്ള ഇടങ്ങളിലുമെല്ലാം പോലീസ് അന്വേഷണം നടത്തി. കണ്ണൂര്‍ ജില്ലയില്‍ അന്വേഷണത്തിലുള്ള കേസുകളില്‍ പഴക്കം ചെന്നതാണിതെന്ന പ്രത്യേകതയുമുണ്ട്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....