News Beyond Headlines

29 Monday
December

നേതൃത്വത്തോട് ഇടഞ്ഞ് സുധാകരന്‍ രാജിക്ക്

കോണ്‍ഗ്രസ് ഹൈക്കമാന്റിനോട് വീണ്ടും കൊമ്പു കോര്‍ക്കാന്‍ കെ സുധാകരന്റെ നീക്കം. ബി ജെ പി യില്‍ ചേരുമെന്ന ഭീഷണി ഉയര്‍ത്തി കെ പി സി സി പ്രസിഡന്റ് പദവി പിടിച്ചെടുയ്യ ശേഷം ആദ്യമായിട്ടാണ് സുധാകരന്‍ ദേശീയ നേതൃത്വമായി നേരിട്ട് ഇടയുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് പുനഃസംഘടന അന്തിമഘട്ടത്തിലെത്തി നില്‍ക്കെ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കമാന്‍ഡിന്റെ നിര്‍ദേശമാണ് സുധാകരനെ ചൊടിപ്പിച്ചിരിക്കുന്നത്. . ചില എംപിമാരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചില്ലെന്നു പരാതിയുള്ളതിനാല്‍ ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പുനഃസംഘടന നിര്‍ത്തിവയ്ക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഫോണിലൂടെ കെപിസിസി പ്രസിഡന്റ് കെ. സുധാകരനോട് ആവശ്യപ്പെടുകയായിരുന്നു. രണ്ടു മാസമായി തുടരുന്ന പ്രക്രിയ പൂര്‍ത്തിയായ ഘട്ടത്തില്‍ ഇത്തരം ഇടപെടല്‍ നടത്തിയാല്‍ പദവിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് അടുത്ത സഹപ്രവര്‍ത്തകരോടു സുധാകരന്‍ അറിയിച്ചു. അതിനുശേഷം ആര്‍ക്കാണു പരാതിയെന്നും അത് എന്താണെന്നും അറിയിക്കുന്നതിനു പകരം, ഈ ഘട്ടത്തില്‍ പുനഃസംഘടന നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കുന്നതു ശരിയായ രീതിയല്ലെന്നു താരിഖ് അന്‍വറിന് അയച്ച കത്തില്‍ കെ.സുധാകരന്‍ തിരിച്ചടിച്ചു. ചില എംപിമാരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചില്ലെന്നു പരാതിയുള്ളതിനാല്‍ ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പുനഃസംഘടന നിര്‍ത്തിവയ്ക്കണമെന്നാണ്് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഫോണിലൂടെ ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി സുധാകരന്‍ ആശയവിനിമയവും നടത്തി. പുനഃസംഘടന നിര്‍ത്തിവയ്ക്കാന്‍ പരാതി നല്‍കിയിരുന്നോ എന്ന വിവരം ആരാഞ്ഞു. എന്നാല്‍ അവര്‍ ഉദേശിച്ച രീതിയില്‍ പ്രതികരിച്ചില്ല. ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പട്ടിക അന്തിമമാക്കാന്‍ തിങ്കളാഴ്ച രാത്രി കെപിസിസി ഓഫിസില്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചര്‍ച്ച നടത്തുന്ന സമയത്തായിരുന്നു താരിഖിന്റെ ഫോണ്‍ വിളി. പരാതി പരിശോധിക്കാമെന്നും പട്ടിക പ്രഖ്യാപിക്കാനിരിക്കെ നിര്‍ത്തിവയ്ക്കരുതെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. തര്‍ക്കങ്ങള്‍ കേരളത്തില്‍ തന്നെ പരിഹരിക്കണമെന്നും താന്‍ നിസ്സഹായനാണെന്നുമായിരുന്നു താരിഖിന്റെ മറുപടി. തുടര്‍ന്നാണു സുധാകരന്‍ ഇന്നലെ വിശദമായ കത്തയച്ചത്. സംഘടനാ സംവിധാനത്തെ അപ്പാടെ നിര്‍ജീവമാക്കുന്ന നടപടിയാണിതെന്നും കത്തില്‍ സുധാകരന്‍ കുറ്റപ്പെടുത്തി. കെ.സുധാകരനും വി.ഡി.സതീശനും തമ്മിലുള്ള ശീതസമരത്തിന്റെ ഭാഗമായാണു ഹൈക്കമാന്‍ഡിന്റെ ഇടപെടലെന്ന് എ, ഐ ഗ്രൂപ്പുകള്‍ ആരോപണം. കഴിഞ്ഞ ദിവസം സതീശന്റെ വീട്ടില്‍ സുധാകരന്‍ നടത്തിയ റെയിഡ് വിവാദമായിരുന്നു. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ കേരളത്തിലെ പുനഃസംഘടന നിര്‍ത്തിവയ്ക്കണമെന്ന് ആദ്യഘട്ടത്തില്‍ ഇരു ഗ്രൂപ്പുകളും ഒരുമിച്ചു ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിര്‍ത്തിവയ്ക്കുന്ന പ്രശ്‌നമില്ലെന്നും പുനഃസംഘടനയുമായി മുന്നോട്ടു പോകാമെന്നുമായിരുന്നു അന്നു ഹൈക്കമാന്‍ഡ് നിലപാട്. ഇപ്പോള്‍ തിരിച്ച് പറയുന്നത് മറ്റെന്തിനോ വേണ്ടിയാണന്ന് ഇവര്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ പ്രബല ഗ്രൂപ്പുകളും നേതാക്കളും ഒരുമിച്ച് ആവശ്യപ്പെട്ടിട്ടും നിര്‍ത്തിവയ്ക്കാത്ത പുനഃസംഘടന, ഈ ഘട്ടത്തില്‍ ഏതാനും എംപിമാരുടെ പരാതിയുടെ പേരില്‍ നിര്‍ത്തിവയ്ക്കുന്നതിനു പിന്നില്‍ കെ സി വേണുഗോപാലിന്റെ താല്‍പര്യങ്ങളാണെന്നും ഇവര്‍ ആരോപിക്കുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....