ശ്രീകണ്ഠപുരം: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ കമ്യൂണിസ്റ്റുകാരുടെ പങ്കെന്തെന്ന ചോദ്യം ചരിത്രബോധമില്ലാത്തവര്‍ ഉന്നയിക്കുന്നതാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. സിപിഎം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി 'സ്വാതന്ത്ര്യ സമരവും കമ്യൂണിസ്റ്റുകാരും' വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമര പോരാട്ടം എവിടെയുണ്ടായാലും അതിന്റെ മുന്നണിയിലുണ്ടാവുക എന്നത് കമ്യൂണിസ്റ്റുകാരുടെ കടമയാണ്. ലോകത്തെവിടെയുണ്ടായ സ്വാതന്ത്ര്യ സമരങ്ങളിലും ഒന്നുകില്‍ അതിന്റെ നേതൃത്വം കമ്യൂണിസ്റ്റുകാര്‍ക്കായിരിക്കും. അല്ലെങ്കില്‍ പോരാട്ടത്തിലെ ഉജ്വല സാന്നിധ്യം കമ്യൂണിസ്റ്റുകാരായിരിക്കും. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ ഒരുപാട് സമരധാരകളുണ്ടായിട്ടുണ്ട്. സ്വാന്തന്ത്ര്യത്തിന് വേണ്ടി എന്തും ത്വജിക്കാന്‍ തയ്യാറായ ഭഗത് സിങ്ങിനെ പോലുള്ളവരും. സ്വാതന്ത്ര്യ സമരത്തിന്റെ പേരില്‍ ഒരിക്കലും കോണ്‍ഗ്രസിനെ നിരോധിച്ചിട്ടില്ല. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ ബ്രിട്ടീഷുകാര്‍ നിരോധിച്ചു. ഒന്നാം പാര്‍ടി കോണ്‍ഗ്രസ് ചേര്‍ന്നപ്പോള്‍ അതില്‍ പ്രതിനിധിയായിരുന്ന ബാബാ സോഹന്‍ സിങ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് 27 വര്‍ഷം ജയില്‍ വാസമനുഭവിച്ചയാളായിരുന്നു. പ്രതിനിധികളില്‍ 70 ശതമാനവും രണ്ട് തവണ ജയിലില്‍ കഴിഞ്ഞവരായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ കമ്യൂണിസ്റ്റുകാരുടെ പങ്ക് എന്നത് വിവരം കെട്ട ചോദ്യമാണ്. ബ്രിട്ടീഷ് ഭരണത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് വിരലിലെണ്ണാവുന്ന ദിവസങ്ങളിലേ പ്രവര്‍ത്തനാനുമതിയുണ്ടായുള്ളൂ. അപ്രഖ്യാപിത നിരോധനമായിരുന്നു. കമ്യൂണിസ്റ്റുകാരെ നിരന്തരം വേട്ടയാടി. കമ്യൂണിസ്റ്റുകാര്‍ അഹമ്മദാബാദ് കോണ്‍ഗ്രസില്‍ ഇന്ത്യക്ക് പൂര്‍ണ സ്വാതന്ത്ര്യമെന്ന പ്രമേയം അവതരിപ്പിച്ചപ്പോള്‍ എട്ട് വര്‍ഷം കഴിഞ്ഞാണ് അത് അംഗീകരിക്കാന്‍ കോണ്‍ഗ്രസുകാര്‍ തയ്യാറായത്. സമരത്തില്‍ നേരിട്ട് പങ്കെടുക്കുമ്പോഴും രാഷ്ട്രീയ ദിശ ശാസ്ത്രീയമാക്കാന്‍ പൊരുതുന്ന ഇരട്ട സമരമാണ് കമ്യൂണിസ്റ്റുകാര്‍ നടത്തിയത്. രാഷ്ട്രീയ അര്‍ഥപൂര്‍ണതക്ക് പൊരുതിയത് കമ്യൂണിസ്റ്റുകാരാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യവിടുന്നതിന് വേഗം കൂട്ടിയത് കോണ്‍ഗ്രസും ലീഗുമല്ല. കമ്യൂണിസ്റ്റുകാരുടെ ത്യാഗ സുരഭില പോരാട്ടമാണ്. സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍ നാട്ടുരാജ്യങ്ങള്‍ക്ക് വേറിട്ട് പോകാന്‍ വഞ്ചനാപരമായ അവസരം ഒരുക്കിയപ്പോഴും അതിനെതിരെ തെലങ്കാനയിലും പുന്നപ്ര വയലാറിലും സ്വജീവന്‍ നല്‍കി പോരാടിയ വരും കമ്യൂണിസ്റ്റുകാരാണ്. പോരാട്ടത്തിന്റെ മുന്നണിയിലായിരുന്നു എന്നും കമ്യൂണിസ്റ്റുകാര്‍ നിലകൊണ്ടതെന്നും എം.എ. ബേബി പറഞ്ഞു. എബി എന്‍ ജോസഫ് അധ്യക്ഷനായി. ഡോ. കെ എന്‍ ഗണേഷ്, എന്‍ സുകന്യ, പി വി ഗോപിനാഥ്, എം സി രാഘവന്‍ എന്നിവര്‍ സംസാരിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....