News Beyond Headlines

30 Tuesday
December

അമിതവേഗത്തില്‍ ഡ്രൈവിങ്, കുത്തിനിറച്ച് ആളുകള്‍; സ്‌കൂള്‍ ഗ്രൗണ്ടില്‍ അഭ്യാസം

കല്‍പ്പറ്റ: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ദിനത്തില്‍ വാഹനങ്ങളിലേറി അപകടകരമായ അഭ്യാസ പ്രകടനം വയനാട്ടിലും. കഴിഞ്ഞദിവസം കണിയാമ്പറ്റ ജിഎച്ച്എസ്എസില്‍ നടന്ന വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ചടങ്ങിലാണു മൂന്നു കാറുകളിലും ഒരു ബൈക്കിലുമേറി സ്‌കൂള്‍ ഗ്രൗണ്ടിലൂടെ വിദ്യാര്‍ഥികള്‍ അഭ്യാസപ്രകടനം നടത്തിയത്. അമിതവേഗതയിലും അശ്രദ്ധമായുമായിരുന്നു ഡ്രൈവിങ്. വാഹനത്തില്‍ കയറാവുന്നതിലുമധികം പേരെ കുത്തിനിറച്ചു പൊടിപറത്തി പോകുന്നതിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ഥികളില്‍ ചിലര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. കാറിന്റെ ഡോറില്‍ തൂങ്ങിക്കിടന്നു പോകുന്നവരെയും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ കമ്പളക്കാട് പൊലീസ് കേസെടുത്തു. അശ്രദ്ധമായും മനുഷ്യജീവന്‍ അപകടപ്പെടുത്തുന്ന രീതിയിലും വാഹനമോടിച്ചുവെന്നതടക്കമുള്ള കുറ്റങ്ങള്‍ ചാര്‍ത്തിയാണു കേസ്. സംഭവത്തില്‍ മോട്ടര്‍ വാഹനവകുപ്പും അന്വേഷണം തുടങ്ങി. അമിതവേഗത്തില്‍ വാഹനമോടിച്ചവര്‍ക്കു ലൈസന്‍സ് ഉണ്ടെങ്കില്‍ അതു റദ്ദാക്കാന്‍ നടപടിയെടുക്കുമെന്ന് ആര്‍ടിഒ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്തവരാണു വാഹനമോടിച്ചതെങ്കില്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടി വരും. വാഹനങ്ങളുടെ ആര്‍സി ഉടമകള്‍ക്കും നിയമനടപടി നേരിടേണ്ടിവരുമെന്ന് മോട്ടര്‍ വാഹനവകുപ്പ് അധികാരികള്‍ അറിയിച്ചു. അധ്യാപകരുടെ മുന്നറിയിപ്പും എതിര്‍പ്പും വകവയ്ക്കാതെയായിരുന്നു അഭ്യാസപ്രകടനങ്ങള്‍. അടച്ചിട്ട ഗെയ്റ്റ് തുറന്നെത്തിയ വിദ്യാര്‍ഥികളാണു വാഹനങ്ങള്‍ ഗ്രൗണ്ടിലേക്കു കയറ്റിയത്. എസ്എസ്എല്‍എസി, പ്ലസ്ടു വിദ്യാര്‍ഥികള്‍ യാത്രയയപ്പു ദിനങ്ങളില്‍ ഒത്തുചേര്‍ന്നു നടത്തുന്ന ആഘോഷങ്ങള്‍ പരിധി വിടരുതെന്നു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവുണ്ട്. വിദ്യാര്‍ഥികള്‍ വാഹനങ്ങളുമായി സ്‌കൂള്‍ പരിസരത്തു പ്രവേശിക്കുന്നതു തടയണമെന്ന നിര്‍ദേശവും പലപ്പോഴും പാലിക്കപ്പെടുന്നില്ല. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ അഭ്യാസപ്രകടനം നടത്തി വാഹനം അപകടത്തില്‍പെടുത്തിയ 3 പേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടര്‍ വാഹനവകുപ്പ് അറിയിച്ചിരുന്നു. കാര്‍ റേസിങ് നടത്തിയതിന് 4000 രൂപ പിഴയും ഈടാക്കി. വയനാട്ടിലെ മറ്റു ചില സ്‌കൂളുകളിലും അപകടകരമായ രീതിയിലുള്ള വാഹനറാലി നടന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ ആഘോഷങ്ങള്‍ക്കു വന്‍തുക ഈടാക്കിയാണു വാഹന ഉടമകള്‍ വാഹനങ്ങള്‍ വിട്ടുനല്‍കുന്നത്. മണിക്കൂറിന് 3000 രൂപ വരെ വാങ്ങുന്നവരുണ്ട്. കൂടാതെ ഇന്ധനവും അടിക്കണം. വണ്ടിയോടിക്കുന്നതിനിടെ പറ്റുന്ന ചെറിയ കേടുപാടുകള്‍ക്കുപോലും വന്‍തുക അധികമായി നല്‍കണം. മോഡിഫൈ ചെയ്ത വണ്ടികള്‍ക്ക് റേറ്റ് കൂടും. സൈലന്‍സര്‍ ഊരിമാറ്റിയും നിയമവിരുദ്ധമായ എക്‌സ്ട്രാഫിറ്റിങ്ങുകള്‍ ഘടിപ്പിച്ചും കുട്ടികള്‍ക്കു വാഹനങ്ങള്‍ നല്‍കുന്ന സംഘങ്ങള്‍ ഇപ്പോള്‍ സജീവമാണ്. മിക്ക വാഹനങ്ങള്‍ക്കും ആവശ്യമായ രേഖകള്‍ പോലും ഉണ്ടാകില്ല. അപകടമുണ്ടായാല്‍ ഇന്‍ഷുറന്‍സ് ക്ലെയിമും കിട്ടില്ല. നിയമവിരുദ്ധമായ മോഡിഫിക്കേഷനുകള്‍ അപകടങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുമെന്ന് മോട്ടര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. സ്വകാര്യ വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്നതിലെ നിയമപ്രശ്‌നങ്ങളുമുണ്ട്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....