കല്‍പറ്റ: വയനാട് ജില്ലയിലെ പനമരത്തും സെന്റ് ഓഫിന്റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ സാഹസിക പ്രകടനം. കണിയാമ്പറ്റ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള വിദ്യാര്‍ഥികളുടെ അഭ്യാസ പ്രകടനം വിവാദമായതിന് പിന്നാലെ നാലു പേര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പനമരം ഹയര്‍ സെക്കന്ററി സ്‌കൂളിലും യാത്രയയപ്പ് ദിവസം വിദ്യാര്‍ഥികള്‍ വാഹനങ്ങളുമായി അഭ്യാസപ്രകടനം നടത്തിയ ദൃശ്യങ്ങള്‍ പുറത്തു വന്നത്. പനമരത്ത് കാറുകളിലും ബൈക്കുകളിലും വിദ്യാര്‍ഥികള്‍ സ്‌കൂള്‍മുറ്റത്ത് റേസിങ് അഭ്യാസങ്ങള്‍ നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞയാഴ്ചയിലായിരുന്നു വിദ്യാര്‍ഥികളുടെ സാഹസികപ്രകടനങ്ങള്‍ നടന്നത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ബുള്ളറ്റുകളിലും ബൈക്കിലും കാറിലുമായി അപകടകരമായരീതിയില്‍ റേസിങ് നടത്തിയതായി ദൃശ്യങ്ങളില്‍ വ്യക്തമാവുന്നുണ്ട്. ഹെല്‍മറ്റ് പോലും ധരിക്കാതെയായിരുന്നു ബൈക്കിലെ അഭ്യാസ പ്രകടനങ്ങള്‍. അധ്യാപകര്‍ നോക്കിനില്‍ക്കെ സ്‌കൂള്‍ കവാടവും കടന്ന് വാഹനങ്ങളുമായി സ്‌കൂള്‍മുറ്റത്തെത്തി അഭ്യാസപ്രകടനങ്ങള്‍ നടത്തുകയായിരുന്നു. കാറിന്റെ ഡോറിലും മറ്റും വിദ്യാര്‍ഥികള്‍ നില്‍ക്കുന്നുമുണ്ട്. ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു സ്‌കൂളിലേക്ക് വാഹനങ്ങള്‍ ഇരച്ചെത്തിയത്. ഇതുകണ്ട് അധ്യാപകര്‍ നിസ്സഹായരായി നോക്കിനില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ 'കാര്‍ റേസിങ്' നടത്തിയ സംഭവത്തില്‍ 4 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ആര്‍.ടി.ഒ അധികൃതര്‍ അറിയിച്ചു. അപകടകരമായ രീതിയില്‍ വണ്ടിയോടിച്ച വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞ് അവരുടെ ലൈസന്‍സിന്റെ പകര്‍പ്പ് എടുത്തിട്ടുണ്ട്. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വണ്ടിയോടിച്ച രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ കമ്പളക്കാട് പൊലീസ് കേസെടുത്തിരുന്നു. അമിത വേഗതയില്‍ വാഹനമോടിക്കല്‍, അശ്രദ്ധമായി മനുഷ്യജീവന്‍ അപകടപ്പെടുത്തുന്ന രീതിയില്‍ വാഹനമോടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. കാറിലും ബൈക്കിലുമായി സ്‌കൂള്‍ ഗ്രൗണ്ടില്‍ പൊടിപാറ്റി നടത്തിയ അഭ്യാസ പ്രകടനങ്ങള്‍ വിദ്യാര്‍ഥികള്‍തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. കാറിന്റെ ഡോറിലിരുന്ന് യാത്രചെയ്യുന്നതടക്കമുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലുള്ളത്. അധ്യാപകരുടെയും പൊലീസിന്റെയും മുന്നറിയിപ്പും എതിര്‍പ്പുകളുമൊന്നും ഗൗനിക്കാതെയായിരുന്നു അഭ്യാസങ്ങള്‍. കഴിഞ്ഞദിവസം കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ അഭ്യാസപ്രകടനം നടത്തി വാഹനം അപകടത്തില്‍പെടുത്തിയ മൂന്നുപേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു. കാര്‍ റേസിങ് നടത്തിയതിന് നാലായിരം രൂപ വീതം പിഴയും ഈടാക്കിയിരുന്നു. നടക്കാവ് പൊലീസ് ഇവര്‍ക്കെതിരെ കേസും എടുത്തിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....