News Beyond Headlines

28 Sunday
December

ചെമ്പതാകയില്‍ വിരിഞ്ഞ് ദേശീയ പാത

കണ്ണൂര്‍: ജനസാഗരമേന്തിയ ചെമ്പതാകകകളാല്‍ ചരിത്ര വിസ്മയം തീര്‍ത്ത് ദേശീയ പാതയോരം. സിപിഐ എം 23ാം പാര്‍ടി കോണ്‍ഗ്രസിന്റെ വിളംബരവുമായി വെള്ളിയാഴ്ച വൈകീട്ട് നടന്ന റെഡ് ഫ്ളാഗ് ദിനാചരണത്തില്‍ കണ്ണൂര്‍ ജില്ലയിലെ ദേശീയ പാതയാകെ ചെഞ്ചായത്തില്‍ മുങ്ങി. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് രക്തസാക്ഷികളായ അബുവും ചാത്തുക്കുട്ടിയും ബ്രിട്ടീഷ് പൊലീസിന്റെ വെടിയേറ്റ് മരിച്ചുവീണ തലശേരി ജവഹര്‍ഘട്ട് മുതല്‍ കണ്ണൂര്‍ കാല്‍ടെക്സിലെ എ കെ ജി പ്രതിമവരെ 23 കീലോമീറ്ററാണ് ചെങ്കൊടി മനുഷ്യസാഗരം മാറോട് ചേര്‍ത്ത് നിന്നത്. തുടര്‍ച്ചയായി ചെങ്കൊടി ഉയര്‍ത്തിക്കൊണ്ട് 23ാം കോണ്‍്ഗ്രസിന്റെ സന്ദേശമുയര്‍ത്തി 23 കിലോമീറ്റര്‍ നീണ്ട പതാക പരിപാടി ചരിത്രത്തിലെ ആദ്യസംഭവമെന്ന നിലയില്‍ യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറ( യുആര്‍എഫ്)ത്തിന്റെ റെക്കോര്‍ഡിനും അര്‍ഹമായി. കരിവെള്ളൂര്‍ രക്തസാക്ഷി സ്മാരകം മുതല്‍ മാഹി പൂഴിത്തലയില്‍ പ്രത്യേകം ഒരുക്കിയ ചെറുകല്ലായി രക്തസാക്ഷി കവാടംവരെ ഇടവിട്ട് 53 പ്രധാന കേന്ദ്രങ്ങളിലും 150 മീറ്റര്‍ വീതം നീളമുള്ള ചെങ്കൊടിയേന്തി ജനങ്ങള്‍ അണിനിരന്നു. തലശ്ശേരിയില്‍ രക്തസാക്ഷി സ്മാരകം മുതല്‍ മാഹി പൂഴിത്തലയില്‍ ചെറുകല്ലായി രക്തസാക്ഷി കവാടംവരെയും ഇടവിട്ട് പ്രധാന കേന്ദ്രങ്ങളില്‍ ജനങ്ങള്‍ ചെങ്കൊടിയേന്തിയപ്പോള്‍ 82 കിലോമീറ്ററിലേറെ ദൈര്‍ഘ്യമായി. തലശ്ശേരി ജവഹര്‍ഘട്ടില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഏകെജി സ്‌ക്വയറില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജനും മന്ത്രി എം വി ഗോവിന്ദനും ആദ്യ കണ്ണികളായി. ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാഗേഷ്, കെ പി സഹദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി കരിവെള്ളൂരിലും കെ കെ ശൈലജ മാഹിയിലും ആദ്യ കണ്ണികളായി. പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി ആരംഭിച്ച അന്താരാഷ്ട്ര പുസ്തകോല്‍സവ വേദിയില്‍ യുആര്‍എഫ് ജൂറി അംഗം സുനില്‍ ജോസഫ് ഗിന്നസ് റെക്കോര്‍ഡ് പ്രഖ്യാപിച്ചു. ജില്ലാ സെക്രട്ടറി എം വി ജയരാജന് മെഡലും സര്‍ട്ടിഫിക്കറ്റും കൈമാറി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....