കോഴിക്കോട് രൂപത നൂറിന്റെ നിറവില്‍. ശതാബ്ദി ആഘോഷങ്ങള്‍ക്ക് 12ന് തുടക്കമാവും. മലബാറിന്റെ വികസന ചരിത്രത്തില്‍ പ്രധാന പങ്കുവഹിച്ച കോഴിക്കോട് രൂപത 1923 ജൂണ്‍ 12നാണ് നിലവില്‍ വന്നത്. മംഗലാപുരം രൂപതാ മെത്രാനായിരുന്ന ഫാ.പെരീനിയാണ് കോഴിക്കോട് ആസ്ഥാനമായി രൂപത സ്ഥാപിക്കണമെന്ന് റോമിലേക്ക് അഭ്യര്‍ഥന നടത്തിയത്. വിദ്യാഭ്യാസരംഗത്തും ആതുരസേവന രംഗത്തും ഒട്ടേറെ സ്ഥാപനങ്ങള്‍ക്കു തുടക്കമിട്ടു. അന്ധവിദ്യാലയവും കുഷ്ഠരോഗം ബാധിച്ചവരുടെ പുനരധിവാസകേന്ദ്രവുമടക്കം അനേകം സ്ഥാപനങ്ങളാണ് രൂപത മലബാറില്‍ കൊണ്ടുവന്നത്. രൂപതയുടെ ശതാബ്ദി ആഘോഷം 12ന് വൈകിട്ട് 3.30ന് സെന്റ്‌ജോസഫ്‌സ് ദേവാലയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കും. സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശം നല്‍കും. മംഗലാപുരം, െൈമെസൂര്‍, പോണ്ടിച്ചേരി, കോയമ്പത്തൂര്‍, രൂപതകളില്‍നിന്ന് ഇന്നത്തെ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളുള്‍പ്പെടുന്ന മലബാര്‍പ്രദേശം വേര്‍തിരിച്ചെടുത്താണ് പിയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പ കോഴിക്കോട് രൂപതയ്ക്ക് രൂപം നല്‍കിയത്. ബിഷപ്പ് പോള്‍ പെരീനിയായിരുന്നു ആദ്യ മെത്രാന്‍. അദ്ദേഹത്തിന്റെ കാലശേഷം അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററായിരുന്ന മോണ്‍. ബെഞ്ചമിന്‍.എം.റസാനിയാണ് 1932 മുതല്‍ 38 വരെ രൂപതയുടെ ഭരണം നിര്‍വഹിച്ചത്. 1938 മാര്‍ച്ച് 13ന് രൂപതയുടെ രണ്ടാമത്തെ മെത്രാനായി റവ.ഡോ. ലിയോ പ്രെസര്‍പ്പിയോ അഭിഷിക്തനായി. 1948 മുതല്‍ 1980 വരെ രൂപതയ്ക്ക് നേതൃത്വം നല്‍കിയത് ബിഷപ്പ് ആല്‍ദോ മരിയ പത്രോണിയാണ്. 1980 സെപ്റ്റംബര്‍ ഏഴിന് കോഴിക്കോട് രൂപതയുടെ ആദ്യ തദ്ദേശിയ മെത്രാനായി ബിഷപ് മാക്‌സ്വെല്‍ നെറോണ ചുമതലയേറ്റു. 2002ല്‍ ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ സാരഥ്യമേറ്റെടുത്തു. അദ്ദേഹം റോമില്‍ നിയമിതനായതോടെ മോണ്‍. വിന്‍സെന്റ് അറയ്ക്കല്‍ അഡ്മിനിസ്‌ട്രേറ്ററായി. 2012ല്‍ ചുമതലയേറ്റ ബിഷപ്പ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കലാണ് ശതാബ്തി വര്‍ഷത്തിലും രൂപതയെ നയിക്കുന്നത്. മലബാറിന്റെ മണ്ണില്‍ മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനു രൂപത വഹിച്ച പങ്ക് ഏറെ വലുതാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....