News Beyond Headlines

25 Thursday
December

മുറിവുണങ്ങാതെ ചിന്തന്‍ ശിബിറിന് സമാപനം ; നേതൃത്വത്തിനെതിരെ കെ മുരളീധരന്‍ പരസ്യമായി രംഗത്തെത്തി

കോഴിക്കോട്: ഭിന്നതയും ചേരിതിരിവും ആശയപാപ്പരത്തവും മൂലം ഊര്‍ധ്വം വലിക്കുന്ന കോണ്‍ഗ്രസില്‍ മാറ്റം കൊണ്ട് വരാന്‍ സംഘടിപ്പിച്ച ചിന്തന്‍ശിബിറും ലക്ഷ്യം കണ്ടില്ല. നേതാക്കളുടെ ബഹിഷ്‌കരണവും നേതൃത്വത്തിനെതിരായ രൂക്ഷ വിമര്‍ശനവും തീര്‍ത്ത മുറിവുകളോടെ രണ്ട് ദിവസത്തെ പരിപാടി സമാപിച്ചു. നേതാക്കള്‍ക്കിടയിലെ ഭിന്നിപ്പ് പ്രകടമാക്കിയ ശിബിര്‍ പൊതുവായ തീരുമാനമെടുക്കുന്നതില്‍ പരാജയപ്പെട്ടു. പ്രധാന നേതാക്കള്‍ വിട്ട് നിന്നതും നേതൃത്വത്തിനെതിരെ കെ മുരളീധരന്‍ പരസ്യമായി രംഗത്തെത്തിയതും തിരിച്ചടിയായി. എ കെ ആന്റണിയും വയലാര്‍ രവിയും ആര്യാടന്‍ മുഹമ്മദും ഉള്‍പ്പെടെ 22പേരാണ് ശിബിറില്‍നിന്ന് വിട്ടുനിന്നത്. 16 പേര്‍ ആരോഗ്യ-വ്യക്തിപരമായ കാരണങ്ങളാല്‍ എത്തിയില്ലെന്ന് വ്യക്തമാക്കിയ നേതൃത്വം മറ്റുള്ളവരുടെ കാര്യത്തില്‍ അതൃപ്തി പ്രകടമാക്കി. മുന്‍ കെപിസിസി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രനോടും വി എം സുധീരനോടും വിശദീകരണം തേടുമെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇത് ശരിവച്ചു. ശിബിറില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലെന്ന് മുല്ലപ്പള്ളി അറിയിച്ചെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രതികരണം. ആരെയും മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്ന് തുറന്നടിച്ച കെ മുരളീധരന്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വീതം വെപ്പ് മാറി വ്യക്തികളുടെ വീതം വെപ്പാണ് നടക്കുന്നതെന്നും കുറ്റപ്പെടുത്തി. കെപിസിസി ഭാരവാഹികളെ നിര്‍ണയിച്ചതില്‍ ഈ പിഴവുണ്ടായതായും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രമേശ് ചെന്നിത്തലയും ഇതേ ആശയം പങ്കിട്ടു. ആദ്യ ദിനം പൂര്‍ണമായി വിട്ടുനിന്ന മുരളീധരന്‍ ഞായറാഴ്ചയാണ് ശിബിറില്‍ എത്തിയത്. മകന്റെ വിവാഹമാണ് കാരണമായി പറഞ്ഞത്. നഗരത്തിന് തൊട്ടടുത്ത വെസ്റ്റ്ഹില്‍ രജിസ്ട്രാര്‍ ഓഫീസിലായിരുന്നു സെപ്ഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം. എന്നിട്ടും വിട്ടുനിന്ന് അതൃപ്തി പരസ്യമാക്കുകയായിരുന്നു മുരളീധരന്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാവട്ടെ ആദ്യദിനം തന്നെ മടങ്ങി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....