കണ്ണൂര്‍ : ഇരട്ടചങ്കുള്ള കേരളത്തിലെ മുഖ്യനെ കണ്ണൂരിലെ ആളുകള്‍ക്ക് അത്രപേടിയില്ലന്ന് വേണം കരുതാണ്. കാരണം മുഖ്യമന്ത്രി തന്നെ നേരിട്ടു രംംത്തുവന്ന കാര്യങ്ങള്‍ അദ്ദേഹ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ നാടായ കണ്ണൂരില്‍ പേരിനു പോലും നടക്കുന്നില്ല.
ആരോഗ്യ വകുപ്പിലും , തദ്ദേശസ്വയംഭരണ വകുപ്പിലുമാണ് ജില്ലയില്‍ കാരണയങ്ങള്‍ നീങ്ങാത്തത്. ഏറ്റവും ഒടുവില്‍ ശുചീകരണത്തിന്റെ കാര്യത്തിലും ഇതാണ് അവസ്ഥ.
കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ മലേറിയയും ഡിഫ്തീരിയയും ബാധിച്ചിട്ടും അധികൃതര്‍ കണ്ണുതുറന്നിട്ടില്ല. കണ്ണൂര്‍ മാര്‍ക്കറ്റിനോടു ചേര്‍ന്നുള്ള രാജീവ് ഗാന്ധി റോഡിലെ ഓടകള്‍ നിറഞ്ഞുകവിഞ്ഞ നിലയിലാണ്.ഗോപാല്‍ സ്ട്രീറ്റ് റോഡിലെ ഓവുചാലുകളിലും ചെളിയും മണ്ണും അടിഞ്ഞുകിടക്കുന്നു.മാലിന്യത്തിനു പുറമെ മഴയില്‍ കുത്തിയൊലിച്ചെത്തുന്ന ചെളികൂടി നിറഞ്ഞതോടെ ഓവുചാലുകളുടെ ഒഴുക്ക് നിലച്ചു പുറത്തേക്ക് ഒഴുകുകയാണ്.
എസ്.എന്‍ പാര്‍ക്കിനു സമീപം കവിത തിയറ്ററിന് എതിര്‍വശത്തുള്ള ഓവുചാലുകള്‍ വൃത്തിയാക്കിയിട്ടില്ല. ജില്ലയില്‍ പയ്ന്നൂര്‍,യ തളിപ്പറമ്പ്, അഞ്ചരക്കണ്ടി മേഖലയില്‍ പലയിടത്തും ഓടകള്‍ തുറന്നു കിടക്കുകയാണ്. പലയിടത്തും മാലിന്യം നിറഞ്ഞ നിലയിലാണ്. കണ്ണൂര്‍ ഒണ്ടേന്‍ റോഡിനു സമീപമുള്ള കല്ലിക്കോടന്‍ കാവ് റോഡരികിലെ ഓവുചാലുകള്‍ നിറഞ്ഞതോടെ വെള്ളം പുറത്തേക്കൊഴുകിത്തുടങ്ങി.
മഴക്കാലത്തിന് മുന്‍പായി ഓടകള്‍ നവീകരിച്ചുവെന്നാണ് അധികൃതരുടെ അവകാശവാദമെങ്കിലും ഒന്നും നടന്നിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. മഴക്കാലം ആരംഭിച്ചതോടെ പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായി.
കണ്ണൂരില്‍ നഗരത്തിന്റെ ഹൃദയഭാഗമായ തെക്കീബസാര്‍, ധനലക്ഷ്മി ആശുപത്രി പരിസരം, എ.കെ.ജി ആശുപത്രി പരിസരം എന്നിവിടങ്ങളിലാണ് ഓടകള്‍ നിറഞ്ഞു കവിയുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. തെക്കീ ബസാറിലെ റോഡുകളില്‍ നിറയുന്ന വെള്ളം ഓടകളിലേക്ക് ഒഴുകിപ്പോകാതെ പല വഴികളായി ഒഴുകുകയാണ്. ഇതിനു പുറമെ പലയിടത്തും വെള്ളം കെട്ടിക്കിടക്കുന്നുമുണ്ട്. മഴയ്ക്ക് മുമ്പ് ഓടകള്‍ വൃത്തിയാക്കാത്തതാണ് ഇതിനു കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. സ്ലാബുകള്‍ തകര്‍ന്ന ഓടകളും കണ്ണടച്ച തെരുവുവിളക്കുകളും ജനങ്ങളില്‍ ദുരിതം ഇരട്ടിയാക്കുന്നുണ്ട്.തകര്‍ന്ന സ്ലാബുകള്‍ കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും സൃഷ്ടിക്കുന്ന ഭീഷണി ചെറുതല്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....