News Beyond Headlines

29 Monday
December

അതിര്‍ത്തിയില്‍ വന്‍’കൃഷി’നാശ മുണ്ടാകും :വിളവെടുക്കാനാകാതെ ഉദ്യോഗസ്ഥര്‍

പി. അഭിലാഷ് പിള്ള
ഇരുപതോളം ചെക് പോസ്റ്റുകളിലൂടെയാണ് കേരളത്തിലേക്ക് റോഡ് വഴി ചരക്ക് വരുന്നത്. അതിൽ പ്രധാനപ്പെട്ടവയാണ്.വാളയാർ(പാലക്കാട്)അമരവിള(തിരുവനന്തപുരം),മുത്തങ്ങാ(വയനാട്),മഞ്ചേശ്വരം(കാസർകോഡ്),കുമളി(ഇടുക്കി),ആര്യങ്കാവ് (കൊല്ലം)തുടങ്ങിയവ.ഇവിടെയൊക്കെ ലക്ഷക്കണക്കിന് രൂപ കൈമടക്ക് നൽകിയാണ് ഉദ്യോഗസ്ഥർ നിയമനം വാങ്ങുന്നത്.ഇതിൽ പ്രധാനം വാളയാർ. തന്നെ..ഇത്തരത്തിൽ ഊറ്റി ജീവിച്ചവർക്കുള്ള വൻ തിരിച്ചടിയാകും ജൂലൈ ഒന്നു മുതൽ നടപ്പാക്കുന്ന ജിഎസ്ടി എന്ന് കരുതപ്പെടുന്നു. .
ഇരുപത്തിയഞ്ചു ലക്ഷം രൂപ വരെ വാങ്ങി നടത്തിയ നിയമനത്തിന്റെ കഥകളുണ്ട് സംസ്ഥാന അതിര്‍ത്തിയിലെ ചില കാവല്‍പ്പുരകളില്‍ ഇപ്പോഴും സജീവമായി. കോഴ നേരിട്ടു ചോദിച്ചിരുന്ന മന്ത്രിമാര് വരെയുണ്ട്. കഴിഞ്ഞ ഒരു സര്‍ക്കാരിന്റെ കാലത്ത് പിരിക്കുന്നതിന്റെ 15 ശതമാനവും തിരഞ്ഞെടുപ്പു കാലത്ത് പാര്‍ട്ടിയ്ക്കു നല്‍കേണ്ട കനത്ത സംഭാവനയുമായിരുന്നു വാളയാറിലെ ചില കസേരകളുടെ വില. ഈ അഴിമതി ഇല്ലാതാക്കും എന്ന് വാശി പിടിച്ച മന്ത്രിമാരുടെ കാലത്ത് പോലും അവരെയൊക്കെ വെട്ടിച്ച് കാശ് വാങ്ങിത്തന്നെ ആളെയിരുത്തുകയും പിരിച്ചെടുക്കുന്ന കാശിന്റെ പങ്ക് തരംപോലെ വാങ്ങുകയും ചെയ്തിരുന്നെന്നാണ് പഴയകാല കണക്കുകള്‍.എന്നാല്‍ ഈ വന്‍ കൃഷിയ്ക്ക് ജി എസ് ടിയുടെ വരവോടെ ഈ മഴക്കാലത്ത് നാശം വരുമെന്നാണ് സൂചന. ''ഇനി മുതല്‍ ചെക്ക് പോസ്റ്റുകളില്‍ വാഹനങ്ങള്‍ പരിശോധനയ്ക്കായി കെട്ടിക്കിടക്കേണ്ട ആവശ്യം വരുന്നില്ല,ഡ്രൈവര്‍മാര്‍ വാഹനങ്ങളില്‍ നിന്ന് ഇറങ്ങേണ്ട ആവശ്യം പോലും വരില്ല''.ധനമന്ത്രി തോമസ് ഐസക് വെള്ളിയാഴ്ച ഡല്‍ഹിയില്‍ പറഞ്ഞത് വരാന്‍ പോകുന്ന മാറ്റത്തിന്റെ സൂചനയാണ്.
വാണിജ്യനികുതി വകുപ്പിന്റെ ചെക്‌പോസ്റ്റുകളില്‍ പരിശോധനയില്ലാത്തതിനാല്‍ മോട്ടോര്‍വാഹനവകുപ്പിന്റെ പരിശോധനാ കേന്ദ്രങ്ങളിലെയും കൈമടക്കിനു തടസമാകും. ജി എസ് ടിയില്‍ കോഴിയ്ക്ക് നികുതിയില്ലാത്തത് പല ചെക്ക്‌പോസ്റ്റുകളിലെയും 'വരുമാനം'തന്നെയില്ലാതാകും.ഗോവിന്ദാപുരം, ഗോപാലപുരം എന്നീ പാലക്കാടന്‍ ചെക്ക് പോസ്റ്റുകളായിരുന്നു ഇതിന്റെ പ്രധാന കേന്ദ്രങ്ങള്‍. ഇനി വാഹനങ്ങളെ ചെക്‌പോസ്റ്റുകളിലൂടെയല്ലാതെ ഊടുവഴികളിലൂടെ അതിര്‍ത്തി കടത്തിയിരുന്ന മാഫിയ മാഫിയ സംഘങ്ങള്‍ക്കും ജിഎസ്ടി തിരിച്ചടിയാകും. ഇടുക്കിയിലെ കാട്ടുവഴികളിലൂടെ ഏലം കടത്തിയിരുന്ന മാഫിയകളും ഇതില്‍പ്പെടും.
ഒരു ലക്ഷത്തോളം രൂപയുടെ ചരക്കുള്ള ഒരു വാഹനം അന്യസംസ്ഥാനത്തു നിന്നും വാളയാറ് വഴി വന്ന് കോട്ടയത്തെത്തുമ്പോള്‍ അതുവഴി പതിനായിരം രൂപ മുതല്‍ 50000 രൂപ വരെയാണ് കൈക്കൂലി ഇനത്തില്‍ പലയിടങ്ങളിലായി എത്തിയിരുന്നത്. ഇത്തരത്തില്‍ ആയിരത്തിയഞ്ഞൂറിനും രണ്ടായിരത്തിനും ഇടയില്‍ വാഹനങ്ങള്‍ ദിവസേന ആ ചെക്‌പോസ്റ്റ് കടന്നിരുന്നു എന്നു കൂടി അറിയുമ്പോള്‍ അഴിമതിയുടെ വലിപ്പം മനസിലാകും. ജിഎസ്ടി വഴി നഷ്ടപ്പെടുന്ന കൈക്കൂലിയുടെയും.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....