എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതു പോലെ ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപി കേവല ഭൂരിപക്ഷം നേടി അധികാരമുറപ്പിക്കുന്നു.ഗുജറാത്തില്‍ ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് കരുതിയിരുന്നെങ്കിലും വോട്ടെണ്ണല്‍ പൂര്‍ത്തിയാകാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ബിജെപി തന്നെയാണ് അധികാരത്തിലെത്തുകയെന്ന ഫലങ്ങളാണ് പുറത്തുവരുന്നത്.
ഗ്രാമീണമേഖലകളിലും പട്ടീല്‍ദാര്‍ മേഖലകളിലുമാണ് കോണ്‍ഗ്രസ് മുന്നിലെത്തിയത്.നഗരപ്രദേശങ്ങള്‍ ബിജെപിയെ പിന്തുണച്ചു .ഗുജറാത്തില് ആദ്യസൂചനകളില് ബിജെപി മുന്നേറ്റം നടത്തിയെങ്കിലും കച്ച്, സൗരാഷ്ട്ര മേഖലയില് വോട്ടെണ്ണല് ആരംഭിച്ചതോടെ കോണ്ഗ്രസ് ബിജെപിയെ കടത്തിവെട്ടി ഒരു ഘട്ടത്തില് 90 ലധികം സീറ്റുകളില് ലീഡ് ചെയ്തിരുന്നു. സംസ്ഥാനത്ത് ബിജെപിയെ അട്ടിമറിച്ച് കോണ്ഗ്രസ് ഭരണം വരുമെന്ന സൂചനകള്‌പോലും വന്നെങ്കിലും ഒരു മണിക്കൂറിനുശേഷം ഫലസൂചനകള് ബിജെപിക്ക് അനുകൂലമായി
ഈ മാസം ഒമ്ബതിനും 14നും രണ്ട് ഘട്ടങ്ങളിലായിട്ടായിരുന്നു ഗുജറാത്തിലെ വോെട്ടടുപ്പ്. 68.41 ശതമാനം പേരാണ് വോട്ടു ചെയ്തത്. ശക്തമായ പ്രചാരണം നടന്നിട്ടും കഴിഞ്ഞതവണത്തെ അപേക്ഷിച്ച് 2.91 ശതമാനം കുറവാണ് പോളിങ്. ആകെ 4.35 കോടി വോട്ടര്മാരില് 2.97 കോടി പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 1995ല് ഗുജറാത്തില് ഭരണം പിടിച്ച ശേഷം ബി.ജെ.പി നേരിട്ട ഏറ്റവും കടുത്ത മത്സരമായിരുന്നു ഇത്തവണ. കോണ്ഗ്രസും ബി.ജെ.പിയും തമ്മില് നേരിട്ട് ഏറ്റുമുട്ടിയ ഹിമാചല് പ്രദേശില് 68 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില് 75.28 ശതമാനത്തിന്റെ േെറക്കാഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസമായിരുന്നു തെരഞ്ഞെടുപ്പ്. 42 കേന്ദ്രങ്ങളിലായാണ് ഇവിടെ വോെട്ടണ്ണല്. ഓരോ തെരഞ്ഞെടുപ്പിലും സര്ക്കാറുകള് മാറിവരുന്നതാണ് ഹിമാചലിലെ പതിവ്
. 68 അംഗ ഹിമാചല്പ്രദേശ് നിയമസഭയില് നാല്പ്പതോലം സീറ്റുകളില് ബിജെപി മുന്നിലാണ്. സംസ്ഥാനത്ത് അഞ്ച് വര്ഷത്തെ കോണ്ഗ്രസ് ഭരണത്തിന് ശേഷം ബിജെപി ഭരണം തിരിച്ചുപിടിക്കുകയാണ്
ഗുജറാത്തില്‍ നിലമെച്ചപ്പെടുത്താനായതാണ് കോണ്‍ഗ്രസിനെ ആശ്വസിപ്പിക്കുന്ന ഏക ഘടഘം.2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിയാതിരുന്ന പാര്‍ട്ടിക്ക് കഴിഞ്ഞ നിയമസഭയില്‍ ലഭിച്ചതിനേക്കാള്‍ സീറ്റു നേടാനായി.തെരഞ്ഞെടുപ്പിന് മുന്‍പ് പട്ടീല്‍ദാര്‍ വിഭാഗത്തേ കൂടെകൂട്ടിയത് സീറ്റുകൂടുതല്‍ നേടാന്‍ കാരണമായെങ്കിലും ഗുജറാത്തിലെ ആദിവാസി ദളിത് വിഭാഗങ്ങള്‍ കോണ്‍ഗ്രിസിനെ വിശ്വസിക്കാത്തതു തിരിച്ചടിയായി.
ബിജെപിയെ സംബന്ധിച്ച് കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് കുറയാന്‍ ഇടയാക്കിയത് പട്ടീല്‍ദാര്‍ വിഭാഗത്തിന്റെ എതിര്‍പ്പുമൂലമാണെന്ന് വ്യക്തമായി.കാരണം മേഖലകള്‍ തിരിച്ച് വോട്ട് ഷെയര്‍ പരിഗണിക്കുമ്പോള്‍ പട്ടീല്‍ദാര്‍ വിഭാഗക്കാര്‍ കൂടുതലുള്ള ഭാഗങ്ങളിലാണ് ബിജെപിയ്ക്ക് വോട്ട് നഷ്ടമായിരിക്കുന്നത്.എന്നാല്‍ മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍ ബിജെപി തന്നെയാണ് മുന്നേറിയിരിക്കുന്നത്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....