കൊച്ചി:സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും ഏറെ പേരുദോഷം കേള്‍പ്പിച്ച പുതുവൈപ്പിനില്‍ ഐഒസി പ്ലാന്റിലെ ടണല്‍ നിര്‍മ്മാണത്തിനും ടെര്‍മിനല്‍ നിര്‍മ്മാണത്തിനും തടസമില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ റിപ്പോര്‍ട്.സര്‍ക്കാരിന് പദ്ധതിയുമായി മുന്നോട്ടു പോകാം.പുതുവൈപ്പിനില്‍ പ്ലാന്റ് നിര്‍മ്മാണം നടത്തുന്നതിനെതിരെ സമരം നയിച്ചവരുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ഹരിത ട്രൈബ്യൂണല്‍ കണ്ടെത്തിയിട്ടുണ്ട്.
കൊച്ചിയിലെ പുതുവൈപ്പിനില്‍ പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണെന്നായിരുന്നു അവിടെ സമരം നടത്തിയവരുടെ വാതം.പദ്ധതി പൂര്‍ത്തിയായി വരുന്ന സാഹചര്യത്തിലാണ് പുതുവൈപ്പിനില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനിരിക്കെ പൊടുന്നനെ ജനകീയ സമരം പൊട്ടിപ്പുറപ്പെട്ടത്.തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.ഇതിലാണ് ഇന്ന് ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ വിധി പറഞ്ഞത്.
അവകാശ സമരമാണ് നടത്തിയതെന്നാണ് സമരസമിതിയുടെ നിലപാട്.ജീവനും സ്വത്തിനും ഭീഷണിയാണ് പ്ലാന്റ് .സമരമല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല.അതുകൊണ്ട് സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.മരിക്കേണ്ടി വന്നാല്‍ അങ്ങനെ എന്നാണ് സമരസമിതി നേതാക്കള്‍ വ്യക്തമാക്കിയത്.
പദ്ധതി ജീവന്ഭീഷണിയാകുമെന്ന വാദം അടിസ്ഥാനരഹിതമെന്നും കോടതി വ്യക്തമാക്കി. ഇത് തെളിയിക്കുന്ന രേഖ സമരസമിതി ഹാജരാക്കിയില്ല. ഹരിതട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചാണ് ഹര്ജിി തള്ളിയത്. പ്ലാന്റ് നിര്‍മാണം ജീവനും സ്വത്തിനും ഭീഷണിയാകുമെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ സമരസമിതിക്ക് സാധിച്ചില്ലെന്നും പദ്ധതിയുമായി മുന്നോട്ട് പോകാമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. പ്ലാന്റിന്റെ നിര്മാതണം പ്രദേശവാസികളുടെ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്ജി് സമര്പ്പിരച്ചിരുന്നത്. സമരസമിതിക്ക് വേണ്ടി കെയു രാധാകൃഷ്ണന്‍, കെഎസ് മുരളി എന്നിവരാണ് ഹര്ജിഹ സമര്പ്പിപച്ചത്.
പദ്ധതിക്ക് അനുമതി നല്കിതയ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടി ട്രിബ്യൂണല്‍ ശരിവെച്ചു. 1996 ലെ വേലിയേറ്റ ഭൂപടരേഖ ട്രിബ്യൂണല്‍ അംഗീകരിച്ചു. ടെര്മിരനലിന്റെ അപകടഭീഷണി സാധൂകരിക്കുന്നതിന് മതിയായ തെളിവുകളില്ലെന്ന് ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി. അതേസമയം പദ്ധതി റദ്ദാക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് പുതുവൈപ്പിന്‍ സമരസമിതി അറിയിച്ചു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും സമിതി അറിയിച്ചു.
ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ നടന്ന ടെര്മിനലിനെതിരായ സമരത്തോട് സര്ക്കാേര്‍ കൈക്കൊണ്ട നടപടികള്‍ വന്വിമമര്ശനനങ്ങള്ക്ക്െ കാരണമായിരുന്നു. സമരക്കാരെ ക്രൂരമായി മര്ദി ച്ച പൊലീസ് നടപടി സര്ക്കാ രിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.
പദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയപ്പോള്‍ പാരിസ്ഥിക അനുമതിയ്ക്കായി ചില നിര്‍ദ്ദേശങ്ങള്‍ വച്ചിരുന്നു.ഇത് ലംഘിക്കപ്പെട്ടു എന്നാണ് സമരക്കാര്‍ പറയുന്നത്. പുതുവൈപ്പിനില്‍ എന്തു വിലകൊടുത്തും പദ്ധതി നടപ്പാക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് താങ്ങായാണ് ഹരിതട്രൈബ്യുണലിന്റെ വിധി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....