തിരുവനന്തപുരം:അനുജന്‍ ശ്രീജീവിന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് 771 ദിവസമായി സഹോദരന്‍ ശ്രീജിത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരം ഫലപ്രാപ്തിയിലേയ്ക്ക്.കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിറങ്ങി.ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എംവി ജയരാജന്‍ സമരപ്പന്തലിലെത്തി ഉത്തരവ് ശ്രീജിത്തിന് കൈമാറി. ശ്രീജിത്തിന്റെ ഒറ്റയാള്‍ സമരം സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് സംഭവം കേരളസമൂഹമാകെ ചര്‍ച്ചയായത്.തുടര്‍ന്ന് രാഷ്ട്രീയ ഭേദമെന്യേ പൊതുജനങ്ങളും സിനിമാ രാഷ്ട്രീയ സാഹിത്യ രംഗത്തെ പ്രമുഖരും ഉള്‍പ്പടെ ആയിരങ്ങളാണ് ശ്രീജിത്തിന് പിന്തുണയുമായി സെക്രട്ടറിയേറ്റ് പടിക്കലെത്തിയത്.തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീജിത്തുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് ശ്രീജീവ്(25)മരണമടഞ്ഞത്.മോഷണക്കുറ്റത്തിന് ജയിലിലായ ശ്രീജിവ് കസ്റ്റഡിയിലിരിക്കെ അടിവസ്ത്രത്തില്‍ സൂക്ഷിച്ചിരുന്ന വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.എന്നാല്‍ ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനെത്തുടര്‍ന്നാണ് ശ്രീജീവ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പരാതി പരിഹാര സെല്‍ കണ്ടെത്തിയിരുന്നു.എന്നാല്‍ സംഭവത്തില്‍ തുടരന്വേഷണം അനിശ്ചിതമായി വൈകുകയായിരുന്നു.തുടര്‍ന്നാണ് കേസന്വേഷണം സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്ത് നടത്തി വന്ന സമരം ജനങ്ങള്‍ ഏറ്റെടുക്കുന്നത്.2014 മെയ് 19നാണ് മോഷണക്കുറ്റമാരോപിച്ച് പാറശാല പൊലീസ് പൂവ്വാറില്‍ നിന്ന് ശ്രീജീവിനെ കസ്റ്റഡിയിലെടുക്കുന്നത്.
ആത്മഹത്യയെന്ന് പൊലീസ് എഴുതിത്തള്ളിയ മരണത്തെ കസ്റ്റഡി മരണമാണെന്ന് പൊലീസ് പരാഹി പരിഹാര സെല്‍ കണ്ടെത്തുകയും പത്തുലക്ഷം രൂപയും സംഭവത്തിന് കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയ്ക്കു ശുപാര്‍ശ ചെയ്യുകയും ചെയ്തു.എന്നാല്‍ സംഭവത്തില്‍ കര്‍ശന നടപടികള്‍ ആവശ്യപ്പെട്ട് അതിനുമുന്‍പേ ശ്രീജിത്ത് സമരം തുടങ്ങിയിരുന്നു സിബിഐ അന്വേഷണത്തിന് ഉത്തരവിറങ്ങിയതോടെ കേരളമസമൂഹത്തില്‍ സാധാരണക്കാരനായ ശ്രീജിത്ത് നടത്തിയ സമരമുറ കേരളം മറന്നുപോകുകയില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....