News Beyond Headlines

30 Tuesday
December

ഇടതു സീറ്റുകണ്ട് ഘടകക്ഷികള്‍ പനിക്കണ്ട

  ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചയിലേക്ക് എല്‍.ഡി.എഫ് ആര്‍ക്കൊക്കെ സീറ്റ് കിട്ടുമെന്ന ഉദ്വേഗത്തിലാണ് മുന്നണിയിലെ ഘടകകക്ഷികള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി.പി.എം 15 സീറ്റിലും സി.പി.ഐ നാല് സീറ്റിലും ജനതാദള്‍ എസ് ഒരു സീറ്റിലുമാണ് മത്സരിച്ചത്. നാല് കക്ഷികളെകൂടി ഉള്‍പ്പെടുത്തിയതില്‍ അവരില്‍ ആര്‍ക്കൊക്കെ സീറ്റ് കിട്ടുമെന്ന ചോദ്യമാണ് ഉയരുന്നത്. നിര്‍ണായക തിരഞ്ഞെടുപ്പായതിനാല്‍ കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളുടെ എണ്ണം കുറയ്ക്കാന്‍ സി.പി.എം തയാറാവില്ല. തങ്ങളുടെ സീറ്റ് വിട്ടുകൊടുക്കാന്‍ സി.പി.ഐയും. ജനതാദളിന് ഒരു സീറ്റ് ഇക്കുറിയും കിട്ടുമെന്ന പ്രതീക്ഷയുണ്ടെങ്കിലും കോട്ടയം സീറ്റ് വച്ചുമാറാനാവുമോ എന്ന ആലോചനയിലാണ് അവരെന്നാണ് സൂചന. തിരുവനന്തപുരം കിട്ടുമോ എന്നാണ് അവരുടെ നോട്ടം. അങ്ങനെയെങ്കില്‍ എ. നീലലോഹിത ദാസിനെ മത്സരിപ്പിക്കാനാണ് ദള്‍ ഉദ്ദേശിക്കുന്നതത്രേ. എന്നാല്‍, അത് വിട്ടുകൊടുക്കാന്‍ സി.പി.ഐ തയാറാവില്ല. അങ്ങനെയെങ്കില്‍ കോട്ടയം സീറ്റ് കൂടി സി.പി.എം ഏറ്റെടുക്കുമോ എന്നാണ് അറിയേണ്ടത്. പകരം മറ്റേതെങ്കിലും സീറ്റ് ദളിന് കൊടുക്കുമോ എന്നതും കണ്ടറിയേണ്ടതുണ്ട്. പുതുതായി മുന്നണിയില്‍ എത്തിയ കക്ഷികള്‍ക്ക് സീറ്റ് കൊടുക്കണമെങ്കില്‍ അത് സി.പി.എമ്മിന്റെ അക്കൗണ്ടില്‍ നിന്നുതന്നെ വേണ്ടിവരും. ദളിന്റെ സീറ്റ് കൂടി ഏറ്റെടുത്താല്‍ ഇക്കുറി 16 സീറ്റില്‍ സി.പി.എമ്മിന് മത്സരിക്കാനാവും. അതേസമയം, പുതിയ ഘടകകക്ഷികള്‍ മാത്രമല്ല, എന്‍.സി.പിയും സീറ്റ് ആഗ്രഹിക്കുന്നുണ്ട്. ഐ.എന്‍.എല്‍, ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസും ആഗ്രഹത്തിലാണ്. രാജ്യസഭാ സീറ്റ് നല്‍കിയതിനാല്‍ എല്‍.ജെ.ഡിക്ക് ലോക്‌സഭാ സീറ്റ് നല്‍കാനിടയില്ല. എങ്കിലും വടകര, കോഴിക്കോട് സീറ്റുകളിലൊന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ട്. കാസര്‍കോട് സീറ്റിലാണ് ഐ.എല്‍.എല്‍ നോട്ടം. കോട്ടയം,? പത്തനംതിട്ട സീറ്റുകളിലൊന്നിലാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ മോഹം. എന്‍.സി.പിക്കാകട്ടെ പത്തനംതിട്ടയും. ഇവര്‍രെല്ലാം ആഗ്രഹം മാറ്റിവയ്‌ക്കേണ്ടിവരുമെന്ന സൂചനയാണ് സി.പി.എം നേതാക്കള്‍ നല്‍കുന്നത്. ദളിനും സീറ്റ് കൊടുത്തില്ലെങ്കില്‍ ഫലത്തില്‍ ഇത്തവണ സി.പി.എമ്മും സി.പി.ഐയും മാത്രമായിരിക്കും മത്സരിക്കുക.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....