കേരളത്തിലെ ബിജെപി നേതാക്കള്‍ തങ്ങളുടെ ആവതു ശക്തുയുമെടുത്ത് പിണറായി വിജയനെ ആക്രമിക്കുമ്പോള്‍ അദ്ദേഹത്തത്തിന് പിന്‍തുണയുമായി മുതിര്‍ന്ന നേതാവ് രംഗത്ത്.
പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം സി കെ പത്മനാഭനാണ് വന്നിരിക്കുന്നത്.
ഗെയില്‍ പൈപ്പ് ലൈന്‍, ദേശീയ പാതാ വികസന പദ്ധതികളുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിക്ക് മുതിര്‍ന്ന ബിജെപി നേതാവിന്റെ പ്രശംസ. കേരളത്തിന്റെ പശ്ചാത്തല വികസനത്തിന് കരുത്ത് പകരുന്ന ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍, ദേശിയ പാത വികസനം പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വപരമായ ഇടപെടല്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് സി കെ പത്മനാഭന്‍ പറഞ്ഞു.
ഗെയില്‍ പദ്ധതി വിജയകരമായി എത്തിച്ചതില്‍ മുഖ്യമന്ത്രിയുടെ വളരെ ശക്തമായ നിലപാട് സ്വാധീനമുണ്ട്. അതിനെ സ്വാഗതം ചെയ്യുകയാണ്. ദേശീയപാതാവികസനം കേന്ദ്രസര്‍ക്കാരിന്റെ അജണ്ടയാണ്.
കേന്ദ്ര ഗതാഗത-ദേശീപാതാ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ അവിടെ പോയി മുഖ്യമന്ത്രി പിണറായി വിജയന്‍ കാണുകയും, ഗഡ്കരി ഇവിടെ വന്ന് മുഖ്യമന്ത്രിയെ കാണുകയുമെല്ലാം ചെയ്തു. മുഖ്യമന്ത്രിയെയും കേന്ദ്രമന്ത്രിയെയും അഭിനന്ദിക്കണമെന്നും ബിജെപി കുറിപ്പില്‍ പറഞ്ഞു.
ദേശീയ പാതാ വികസനവും ഗെയില്‍ വാതക പെപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരണവും സര്‍ക്കാരിന് വെല്ലുവിളിയായിരിക്കുമെന്നും അത് അത്ര എളുപ്പമായിരിക്കില്ലെന്നും പറയുന്ന കെ സുരേന്ദ്രന്റെ 2016 മെയിലെ ഫേസ്ബുക്ക് കുറിപ്പ് ഈയിടെ ചര്‍ച്ചയായിരുന്നു. അതിനു പിനനാലെയാണ് തലമുതിര്‍ന്ന നേതാവ് പരസ്യമായ അഭിനന്ദനവുമായി രംഗത്തുവന്നിരിക്കുന്നത്.
സി.കെ.പത്മനാഭന്‍ 2017-ല്‍ ചെഗുവേരയെ ഗാന്ധിജിയോടുപമിച്ച് പുകഴ്ത്തി സംസാരിച്ചത് വിവാദമായിരുന്നു. ക്യൂബന്‍ വിപ്ലവത്തിന് നേതൃത്വം നല്‍കിയ ചെഗുവേരയെ യുവാക്കള്‍ മാതൃകയാക്കണമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. കേരളത്തിലെ അക്രമരാഷ്ട്രീയത്തിന് പ്രചോദനം ചെഗുവേരയാണെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എല്‍.രാധാകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു പത്മനാഭന്‍ ചെഗുവേരയെക്കുറിച്ച് പറഞ്ഞത്. ഇത് ബി.ജെ.പി. നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. ചെഗുവേരയെ വിമര്‍ശിക്കുന്നവര്‍ അദ്ദേഹത്തെ പഠിക്കണമെന്നും 'ബൊളീവിയന്‍ ഡയറി' വായിക്കണമെന്നും അദ്ദേഹം അന്നുപറഞ്ഞു. പത്മനാഭന്റെ ചെഗുവേര അനുകൂലപ്രസ്താവന അദ്ദേഹം സി.പി.എമ്മിലേക്ക് പോകുകയാണെന്ന പ്രചാരണം വരെയുണ്ടാക്കി.
ബിജെപി ഗ്രൂപ്പ് പോര് സജീവമായി നില്‍ക്കുന്ന സമയത്താണ് മുന്‍ സംസ്ഥാന പ്രസിഡന്റിന്റെ രംഗപ്രവേശം. അണികള്‍ വളരെ കൗതകത്തോടെ യാണ് ഈ നീക്കത്തെ കാണുന്നത്. ബി ജെപി യില്‍ സജീവമാവുകയാണോ അതോ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന സംശയവും അവര്‍ ഗ്രൂപ്പുകളില്‍ പ്രകടിപ്പിച്ചു തുടങ്ങിക്കഴിഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....