News Beyond Headlines

31 Wednesday
December

ഇടുക്കിയില്‍ കയ്യേറ്റങ്ങള്‍ തിരിച്ചു പിടിച്ച് സര്‍ക്കാര്‍

റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയില്‍ വന്‍കയ്യേറ്റം ഒഴിപ്പിക്കല്‍. വാഗമണ്‍ വില്ലേജ്, മൂന്നാര്‍ പോതമേട് സിഎച്ച്ആര്‍ മേഖല എന്നിവിടങ്ങളില്‍ നിന്നായി 100 ഏക്കറോളം കയ്യേറ്റഭൂമി റവന്യു സംഘം തിരിച്ചുപിടിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രാഷ്ട്രീയ നേതൃത്വത്തിന്റെ റവന്യൂ ഉദ്യോഗസ്ഥരുടെയും പിന്‍തുണയില്‍ നേടിയെടുത്ത ഭൂമിയാണ് സര്‍ക്കാര്‍ കര്‍ശന നടപടികളിലൂടെ തിരിച്ചു പിടിച്ചത്.

വാഗമണ്‍ ഉളുപ്പൂണിയില്‍ 10 വര്‍ഷം മുന്‍പു നഷ്ടപ്പെട്ട 79 ഏക്കര്‍ സ്ഥലമാണു തിരിച്ചുപിടിച്ചത്. വാഗമണ്‍ വില്ലേജിലെ 818, 819, 879 എന്നീ സര്‍വേ നമ്പറിലുള്ള വരുന്ന സ്ഥലങ്ങള്‍, 4 കെട്ടിടങ്ങള്‍ എന്നിവ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിനെത്തുടര്‍ന്നു സീല്‍ ചെയ്തു.

2010-11 കാലഘട്ടത്തില്‍ സ്വകാര്യ വ്യക്തികളും ഗ്രൂപ്പുകളും ചേര്‍ന്നു കൈവശപ്പെടുത്തിയ സ്ഥലം സര്‍ക്കാര്‍ ഭൂമി ആണെന്നു വകുപ്പുതല അന്വേഷണസംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ ഭൂമി കൈവശപ്പെടുത്തിയവര്‍ ഉടമസ്ഥാവകാശം സംബന്ധിച്ച് അവകാശവാദം ഉന്നയിച്ചതിനെത്തുടര്‍ന്നു കോടതിവിധിയുടെ പിന്‍ബലത്തിലായിരുന്നു ഒഴിപ്പിക്കല്‍.പോതമേട് സിഎച്ച്ആര്‍ മേഖലയില്‍ സ്വകാര്യ റിസോര്‍ട്ട് ഉടമ അനധികൃതമായി കൈവശം വച്ചിരുന്ന 17.5 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയും റവന്യു വകുപ്പ് ഏറ്റെടുത്തു. 25 വര്‍ഷമായി ഈ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ചു സര്‍ക്കാരുമായി കേസ് നിലനില്‍ക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 25നുണ്ടായ ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു റവന്യു വകുപ്പ് ഭൂമി ഏറ്റെടുത്തു സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചത്.

ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുമ്പോള്‍ മൂന്നാറിലെ പുറമ്പോക്ക് കയ്യേറ്റ ഒഴിപ്പിക്കലുകളിലേക്ക് നീങ്ങുകയും അത് രാഷ്ട്രീയ വിവാദമാക്കി പരിപാടികള്‍ നിര്‍ത്തുകയുമായിരുന്നു റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ രീതി. അതിനു പകരം ജില്ലയിലെ കഴിഞ്ഞ ഒരു വര്‍ഷമായി ജില്ലയിലെ വന്‍കിട കയ്യേറ്റങ്ങള്‍ കണ്ടത്തി അത് ഒഴിപ്പിച്ച് എടുക്കുന്ന രീതിയാണ് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും നടത്തി വന്നത്.
ഇതിനായി വന്‍കിട കയ്യേറ്റങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ റവന്യുസെക്രട്ടറിയോട് ആവശ്യപ്പെട്ടു. മൂന്നാര്‍ അടക്കം ഇടുക്കിയിലെ കയ്യേറ്റങ്ങളെ ചൊല്ലിയുള്ള വിവാദങ്ങളും സമരങ്ങളും ശക്തമാകുമ്പോള്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന സര്‍ക്കാര്‍ നിലപാടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികള്‍.

ആദ്യഘട്ടത്തില്‍ വന്‍കിടക്കാരെ ഒഴിപ്പിക്കാനാണ് 2019 തീരുമാനം എടുത്തത്. പക്ഷെ കൊവിഡ് മൂലം കാര്യങ്ങള്‍ മെല്ലയായി. വലിയ കയ്യേറ്റങ്ങളുടെ സ്വഭാവം, ഇപ്പോഴത്തെ ഉപയോഗം, സ്ഥലപരിധി, കയ്യേറ്റ വിവരങ്ങള്‍ അടക്കമുള്ള വിശദാംശങ്ങള്‍ അടക്കിയ റിപ്പോര്‍ട്ടാണ് റവന്യുസെക്രട്ടറിക്ക് നല്‍കിയത്. ലാന്‍ഡ് റവന്യു കമ്മീഷണറേറ്റില സമര്‍ത്ഥരായ ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗിച്ചായിരുന്നു നടപടികള്‍.

മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ നിയമസഭാ സമിതിയുടേതടക്കം നിരവധി റിപ്പോര്‍ട്ടുകള്‍ മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ തുടര്‍ച്ചയാണ് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും നേരിട്ടു നടത്തിയ നീക്കങ്ങള്‍

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....