രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമായ കൊലയാളി ഗെയിം ബ്ലൂവെയ്‌ലിന്റെ അഡ്മിനായ 17 കാരിയെ റഷ്യന്‍ പൊലീസ് അറസ്റ്റു ചെയ്തു.ഗെയിമിന്റെ അടിമകളആകുന്നവര്‍ 50 ഘട്ടങ്ങിലായി കടുത്ത ടാസ്‌കുക്ള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അവരുടെ ബന്ധുക്കളെ കൊല്ലുമെന്ന ഭീഷണി സന്ദേശമുള്‍പ്പടെയുള്ളവ അറസ്റ്റിലായ പെണ്‍കുട്ടിയുടെ കമ്പ്യൂട്ടറില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.ബ്ലൂവെയ്ല്‍ ഗെയിമിന്റെ അഡ്മിന്‍ സ്ഥാനത്തു നിന്ന് ഇതാദ്യമായാണ് ഒരു പെണ്‍കുട്ടി പിടിയിലാകുന്നത്.
പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ബ്ലൂവെയ്ല്‍ ഗെയ്മിന്റെ നിര്‍മ്മാതാവ് ഫിലിപ് ബുഡെയ്കിന്റെ ഫോട്ടോയും ഗെയിം കളിക്കുന്നവരയച്ചു നല്‍കുന്ന ഫോട്ടോയും കണ്ടെടുത്തിട്ടുണ്ട്.ശരീരത്തില്‍ ബ്ലെയ്ഡുകളുപയോഗിച്ച് മുറിവേല്‍പിച്ച ഫോട്ടോകളാണ് ഇവയില്‍ മിക്കവയും.ഈ പെണ്‍കുട്ടിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.എന്നാല്‍ ഇതുവരെ എങ്ങനെയാണ് പെണ്‍കുട്ടി ഗെയിമിന്റെ അഡ്മിന്‍ സ്ഥാനത്ത് എത്തിയതെന്ന് പൊലീസിന് വ്യക്തമായിട്ടില്ല.
പിടിയിലായ പെണ്‍കുട്ടി ഗെയിംമിന്റെ തുടക്കകാലത്ത് അഡ്മിന്‍ സ്ഥാനത്തുണ്ടായിരുന്നില്ല.ഗെയിം കളിച്ചിരുന്ന പെണ്‍കുട്ടി പിന്നടെങ്ങനെയാണ് അഡ്മിനായതെന്ന് പൊലീസിന് ഒരു വിവരവും ലഭിച്ചിട്ടില്ല.ഗെയിമിന്റെ നിര്‍മ്മാതാവ് ഫിലിപ്പിന്റെ കാമുകിയാണ് പിടിയിലായ പെണ്‍കുട്ടിയെന്നും വിവരമുണ്ട്.പക്ഷെ വളരെയധികം മാനസീക വിഭ്രാന്തിയും സാഡിസ്റ്റുമായ ഫിലിപ്പിന് ഇങ്ങനെയൊരു കാമുകിയുണ്ടാകാനുള്ള സാധ്യതയും കുറവാണ് എന്നാല്‍ ആദ്യകാലത്ത് ഗെയിം കളിയില്‍ ഏര്‍പ്പെട്ട പെണ്‍കുട്ടി ടാസ്‌കുകകളെല്ലാം പൂര്‍ത്തിയാക്കിയെങ്കിലും ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞില്ല.ഇതാകാം പെണ്‍കുട്ടിയെ അഡ്മിനായി തിരഞ്ഞെടുക്കാനുള്ള കാരണമെന്നും പൊലീസ് പറയുന്നു മനശാസ്ത്രപരമായ സമീപനത്തിലൂടെയാണ് കൗമാരക്കാരേ ഗെയിമിലേക്ക് ആകര്‍ഷിക്കുന്നത്.ജീവിതത്തില്‍ പ്രതിസന്ധിയുണ്ടെന്ന് തോന്നിപ്പിക്കുന്ന കുട്ടികളെ സാമൂഹ്യമാധ്യമങ്ങളിലൂടെ കണ്ടെത്തി അത്തരക്കാരേയാണ് ഗെയിം കളിക്കാന്‍ തിരഞ്ഞെടുക്കുന്നത്.ഒരിക്കല്‍ പെട്ടു കഴിഞ്ഞാല്‍ ഒരു കാലത്തും തിരിച്ചു പോകാന്‍ കഴിയാത്ത രീതിയില്‍ കളിക്കാരേ ഗെയിം അഡ്മിന്‍ വരുതിയിലാക്കും.അത്യന്തം അപകടകരമായ ഓരോ ഘട്ടങ്ങളിലൂടെയുമാണ് ഗെയിമിന്റെ ഓരോ ഘട്ടങ്ങളും പിന്നിടുന്നത്.ശരീരത്തില്‍ മുറിവുകളുണ്ടാക്കിയും ,ഭീതി ജനിപ്പിക്കുന്ന സിനിമകള്‍ അര്‍ദ്ധരാത്രിയില്‍ ഒറ്റയ്ക്കു കാണുന്നതും,വിജമായ സ്ഥലത്ത് രാത്രികാലങ്ങളില്‍ ഒറ്റയ്ക്കു നടക്കുന്നതും നഗ്ന ഫോട്ടോയെടുത്ത് അഡ്മിനയച്ചു കൊടുക്കുന്നതും,ശവക്കോട്ടകളിലൂടെ രാത്രികാലങ്ങളില്‍ സഞ്ചരിക്കുന്നതുമൊക്കെ കടന്ന് ഗെയിം പുരോഗമിക്കുമ്പോള്‍ കുട്ടികളുടെ മനസിന്റെ നിയന്ത്രണം അവരറിയാതെ അഡ്മിന്‍ ഏറ്റെടുക്കും.അത്രയ്ക്ക് വിധഗ്ധമായാണ് നിര്‍മ്മാതാക്കള്‍ ഓരോ ഘട്ടത്തിലും ഗെയിം ഒരുക്കിയിരിക്കുന്നത്.അവസാനം ആത്മഹത്യയിലെത്തിക്കുക എന്നതാണ് ഗെയിമിന്റെ ലക്ഷ്യം. ഈ ഗെയിമിനെതിരെ ലോകരാജ്യങ്ങള്‍ കനത്ത ജാഗ്രതയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 150 ഓളം കൗമാരപ്രായക്കാരാണഅ ഇതിനോടകം കൊലായളി ഗെയിമിന്റെ ഇരയായത്.ഗെയിമിന്റെ സൃഷ്ടാവ് റഷ്യന്‍ സ്വദേശി ഫിലിപ്പ് ബുഡെയ്ക് ജൂണ്‍ മാസത്തില്‍ പൊലീസ് പിടിയിലായിരുന്നു.ഇപ്പോള്‍ പിടിയിലായവരെ കൂടാതെ ഇനിയും ഗെയിമിന്റെ അഡ്മിന്‍ കൈകാര്യം ചെയ്യുന്നവര്‍ പിടിയിലാകാനുണ്ടെന്നാണ് സൂചന
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....