കേരളത്തില്‍ പുതിയ രാഷ്ട്രീയ ചര്‍ച്ചയായി മാറിയ വിജിലന്‍സ് റെയിഡിന് പിന്നില്‍ കേരളത്തിന് അകത്തും പുറത്തും ശഖകളുള്ള രണ്ട് വമ്പന്‍ ധനകാര്യ സ്ഥാപനങ്ങള്‍ എന്ന് സൂചന.
ഇത് സംബന്ധിച്ചുള്ള പരിശോധനയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ അനുകൂല സംഘടനകളില്‍ നിന്ന് ഈ കമ്പനികള്‍ക്ക് ഉണ്ടായ തിക്താനുഭവങ്ങളും അതുമൂലം ബിസിനസില്‍ വന്ന വന്‍ തിരിച്ചടിയുമാണ് ഈ നീക്കത്തിന് കാരണം.
കേന്ദ്രസര്‍ക്കാരിന്റെ പിന്‍തുണയോടെ കേരളത്തിന് പുറത്തേക്ക് പ്രവര്‍ത്തനം മാറ്റുന്ന ഇവര്‍ സംഘടിതമായി നിയമപരമായ നടത്തിയ നീക്കത്തില്‍ വിജിലന്‍സ് കുടുങ്ങുകയായിരുന്നു. കൊവിഡിന് ശേഷം കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ധനകാര്യ സ്ഥാപനങ്ങളും മൂക്കുകുത്തുമ്പോള്‍ സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ കെ എസ് എഫ് ഇ കുതിക്കുകയായിരുന്നു.
ആവിശ്വാസ്യത തകര്‍ത്താല്‍ വിദേശമലയാളികള്‍ കൂടുതല്‍ ചേരേണ്ട എന്‍ ആര്‍ ഐ ചിട്ടിയില്‍ വന്‍ തിരിച്ചടി ആകും സര്‍ക്കാരിന് വരിക. നിലവില്‍ കേരളത്തില്‍ ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കപ്പെടുന്ന എന്‍ ആര്‍ ഐ പണം കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്ന ഈ കമ്പനികളിലാണ് എത്തുന്നത്.
എന്നാല്‍ ചിട്ടിയിലൂടെ വിദേശ മലയാളികള്‍ കെ എസ് എഫ് ഇ യുമായി ബന്ധമായാല്‍ അവരുടെ നിക്ഷേപങ്ങളും അവിടേക്ക് മാറാന്‍ ഇടയുണ്ട്. അതുമാത്രമല്ല കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചിട്ടി നിയമങ്ങള്‍ കര്‍ശനമാക്കിയശേഷം സ്വകാര്യ മേഖലയിലെ കമ്പനികള്‍ രഹസ്യമായി നടത്തിയിരുന്ന ചിട്ടികള്‍ എല്ലാം നിലച്ചിരിക്കുകയാണ്.
കെ എസ് എഫ് ഇ നടത്തുന്ന ചിട്ടികള്‍ മാത്രമാണ് ഉള്ളത്. വ്യാപാരികളില്‍ നിന്ന് മികച്ച പ്രതികരണമാണ് കെ എസ് എഫ് ഇ ചിട്ടികള്‍ക്ക് ലഭിക്കുന്നത്. പത്തനംതിട്ടയിലെ പൊപ്പുലര്‍ ഫിനാന്‍സിനന്റെ തകര്‍ച്ചയെ തുടര്‍ന്ന് ഇത്തരത്തിലുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ പരിശോധന നടത്താന്‍ തീരുമാനം എടുത്തിരുന്നു. അത് മണത്തറിഞ്ഞാണ് വിജിലന്‍സിലെ ചില ഉന്നതരെ പിടിച്ച് റെയിഡ് നടത്തിയത്.
ഇതിന്റെ സൂചന ലഭിച്ചതിനെ തിടര്‍ന്നാണ് കഴിഞ്ഞ ദിവസത്തെ ചാനല്‍ ചര്‍ച്ചയില്‍ സി പി എം നേതാവ് ആനത്തലവട്ടം ആനന്ദന്‍ വിജിലന്‍സിനെ വിമര്‍ശിച്ചത്.
റെയ്ഡില്‍ ഗൂഢാലോചനയുണ്ട്. ആരുടെ പരാതിയിലാണു പരിശോധനയെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. റെയ്ഡ് സ്വകാര്യ സ്ഥാപനങ്ങള്‍ക്കു വേണ്ടിയാണെന്നു സംശയിക്കണം. കെഎസ്എഫ്ഇയുടെ വിശ്വാസ്യത തകര്‍ക്കാനാണു ശ്രമം. ഇതിന്റെ പ്രത്യാഘാതം വിജിലന്‍സ് സാമാന്യബുദ്ധി ഉപയോഗിച്ച് ആലോചിച്ചില്ല എന്നുമാണ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞത്.
ഇതേ ആസ്ലാപണമാണ് കെ എസ് എഫ് ഇ ചെയര്‍മാനും പറഞ്ഞത്. വിജിലന്‍സ് നടപടിയില്‍ ദുരൂഹതയുണ്ടെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ് ആരോപിച്ചു. പരിശോധന നടത്തുമ്പോള്‍ ചീഫ് എക്സിക്യൂട്ടീവിനെ അറിയിക്കേണ്ടതായിരുന്നു. റെയ്ഡിനു മുന്‍പോ ശേഷമോ കെഎസ്എഫ്ഇയെ വിവരമറിയിച്ചിട്ടില്ല. വിജിലന്‍സില്‍ നിന്നു വിവരങ്ങള്‍ പുറത്തുവന്നതു മുന്‍കൂട്ടി ആസൂത്രണം ചെയ്തതു പോലെയാണ്. ഈ രംഗത്തെ എതിരാളികള്‍ സ്വാധീനിച്ചോ എന്നു സംശയിക്കാമെന്നും പീലിപ്പോസ് തോമസ് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....