വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ കുട്ടികളെ തനിച്ചാക്കി ഭക്ഷണം വാങ്ങാന്‍ പുറത്തേയ്ക്കു പോയ ഹാഷിമും ഹബീബയും എവിടെ? കുടുംബത്തില്‍ സാമ്പത്തിക പ്രശ്‌നങ്ങളൊന്നുമില്ലാതിരുന്ന ഹാഷിമിനെയും ഹബീബയെയും ഒരു ദിവസം പെട്ടന്ന് കാണാതായതിനു പിന്നില്‍ ദുരൂഹത അവശേഷിക്കുന്നു.കോട്ടയം ഇല്ലിക്കല്‍ സ്വദേശികളായ ഇരുവരും രണ്ടു കുട്ടുകളോടൊപ്പമായിരുന്നു താമസം.എന്നാല്‍ സംഭവത്തിനു പിറ്റേ ദിവസമാണ് രാത്രിയില്‍ പുറത്തു പോയ ഇവരെ കാണാതായ വിവരം കുട്ടികള്‍ ബന്ധുക്കളെ അറിയിക്കുന്നത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ തിരോധാനത്തിനു പിന്നില്‍ എന്താണ് കാരണമെന്നോ ഇവരെവിടെയാണെന്നോ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല.കോട്ടയം ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേരളത്തിന്റെ പലഭാഗങ്ങളിലായി അന്വേഷണം നടത്തി വരികയാണ്.
നാട്ടുകാരോട് വളരെ സ്‌നേഹപൂര്‍വ്വം പെരുമാറിയിരുന്ന ഹാഷിം മാനസീക രോഗത്തിനു ചികില്‍സിച്ചിരുന്നെന്നാണ് വിവരം.ഇയാളുടെ ഭാര്യ ഹബീബ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു.ഹാഷിമിന്റെഅമ്മ ജീവിച്ചിരുന്ന കാലത്ത് അവരോട് ഇയാള്‍ കാണിക്കുന്ന അടുപ്പം മൂലം ഹബീബ ഇരുവരുമായി വഴക്കിടുക പതിവായിരുന്നു.ദാമ്പത്തിക പ്രശ്‌നങ്ങളും ഇരുവരെയും അലട്ടിയിരുന്നതായും നാട്ടുകാര്‍ പറയുന്നുണ്ട്.എന്നാല്‍ എല്ലാവരോടും വളരെ മാന്യമായി പെരുമാറിയിരുന്ന ഹബീബ് ഇയാള്‍ നടത്തിയിരുന്ന പലചരക്ക് കട തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ വളരെയേറെ വിമുഖത കാണിച്ചിരുന്നതായും പറയപ്പെടുന്നു.പലപ്പോഴും ഇയാള്‍ കടതുറന്നിരുന്നില്ല.കൂടുതല്‍ സമയവും ഉറക്കത്തിനായിരുന്നു ഹാഷിം സമയം ചിലവഴിച്ചിരുന്നതെന്നും പറയപ്പെടുന്നുണ്ട്.ഇയാളുടെ പിതാവ് ഇവരെ കച്ചവടത്തില്‍ സഹായിക്കുകയും വിദേശത്തുള്ള സഹോദരങ്ങളുടെ സാമ്പത്തിക സഹായം കൊണ്ടും കുടുംബം നല്ല രീതിയിലായിരുന്നു മുന്നോട്ടു പോയിരുന്നത്.പറയത്തക്ക മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാതിരുന്ന ഇരുവരുടെയും പെട്ടന്നുള്ള തിരോധാനം നാട്ടുകാര്‍ക്കും ഞെട്ടലുളവാക്കിയിട്ടുണ്ട്.
പുതുതായി വാങ്ങിയ കാറിലാണ് ഇരുവരും കാണാതായ ദിവസം യാത്ര ചെയ്തിരിക്കുന്നത്.എന്നാല്‍ ഭക്ഷണം വാങ്ങാന്‍ പുറത്തേക്കു പോയെന്നു പറയപ്പെടുന്ന ഇവര്‍ മൊബൈല്‍ ഫോണോ പണമടങ്ങുന്ന പേഴ്‌സോ ഒന്നും കൈയ്യില്‍ കരുതിയിട്ടില്ല.തിരുവനന്തപുരം ബീമാപള്ളിയിലുള്ള ബന്ധുവീട്ടിലെത്തിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അന്വേഷണ സംഘം അവിടെയെത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.കോട്ടയത്തും ആലപ്പുഴയിലുമുള്ള ബന്ധു വീടുകളിലും അന്വേഷണം നടത്തിയെങ്കിലും അന്വേഷണ സംഘത്തിന് യാതൊരു തുമ്പും ലഭിച്ചിട്ടില്ല
മാതാപിതാക്കളെ കാണാതായതിനെ തുടര്‍ന്ന് കുട്ടികളെ ഇവരുടെ കുടുംബവീട്ടിലാക്കിയിരിക്കുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....