വ്യവസായികള്‍ മുതല്‍ റിട്ട.ജഡ്ജി വരെ, മുന്‍ ഐപിഎസ് ഓഫിസര്‍ മുതല്‍ മുന്‍ അണ്ണാഡിഎംകെ നേതാവ് വരെ- തിരഞ്ഞെടുപ്പു അരങ്ങേറ്റത്തിനൊരുങ്ങുന്ന കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം 21 മണ്ഡലങ്ങളിലേക്കുള്ള പട്ടിക പുറത്തുവിട്ടപ്പോള്‍ കണ്ടത് വിജയം നേടിയ വിജയ് ചിത്രത്തിന്റെ അതേ ലൈന്‍. സിനിമയിലെപോലെ ഇവരില്‍ ഒരാളെങ്കിലും വോട്ടു പിടിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ താരം നേട്ടം കൊയ്യുമെന്ന് ഉറപ്പ് . പുതുമുഖങ്ങളെ അവതരിപ്പിച്ച് തമിഴ്‌രാഷ്ട്രീയ്തതിന്റെ മുഖമാറ്റുകയാണ് കമല്‍ പകുതിയിലേറെ സ്ഥാനാര്‍ഥികളായെങ്കിലും ഒരു വനിത മാത്രമാണു ഇടം കണ്ടെത്തിയത്. അടുത്ത ഘട്ടത്തില്‍ കമല്‍ഹാസനൊപ്പം നടിമാരായ ശ്രീപിയ, കോവൈ സരള എന്നിവര്‍ ഇടംപിടിക്കുമെന്നാണു സൂചന. മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥികളായി ഡോ .എം.ലോഗരന്‍ഗന്‍ ( തിരുവളളൂര്‍ ) തിരുവള്ളൂര്‍ വെള്ളൂര്‍ വെസ്റ്റ് മക്കള്‍ നീതി മയ്യം ചുമതലക്കാരന്‍. സാമൂഹിക പ്രവര്‍ത്തകന്‍ എ.ജി.മൗര്യ ( ചെന്നൈ നോര്‍ത്ത്) സംസ്ഥാന നിര്‍വാഹക സമിതിയംഗം. ഐജിയായി വിരമിച്ചു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടിയിട്ടുണ്ട്. കമീല നാസര്‍ ( സെന്‍ട്രല്‍ ചെന്നൈ) സംസ്ഥാന നിര്‍വാഹക സമിതിയംഗം. നടികര്‍ സംഘം പ്രസിഡന്റ് നാസറിന്റെ ഭാര്യ. സെന്‍സര്‍ ബോര്‍ഡ് ഉള്‍പ്പെടെ സിനിമയുമായി ബന്ധപ്പെട്ട ഒട്ടേറെ സമിതികളില്‍ അംഗമായിരുന്നു. എം.ശിവകുമാര്‍( ശ്രീപെരുംപുത്തൂര്‍)വ്യവസായി എന്‍.രാജേന്ദ്രന്‍ ( ആര്‍ക്കോണം) ഒട്ടേറെ ആഗോള കമ്പനികളില്‍ പ്രവര്‍ത്തിച്ചു, ആര്‍.സുരേഷ് ( വെല്ലൂര്‍) വെല്ലൂര്‍ നോര്‍ത്ത് പാര്‍ട്ടി ചുമതലക്കാരനും വ്യവസായി. എസ്.ശ്രീ കാരുണ്യ ( കൃഷണഗിരി) വ്യവസായി ഡി.രാജശേഖര്‍ (ധര്‍മപുരി) പാര്‍ട്ടി ജില്ലാ ഭാരവാഹി. അഭിഭാഷകന്‍ , അബിന്‍ പൊയ്യാമൊഴി( വില്ലുപുരം) ദലിത് മുന്നേറ്റ കഴകം സ്ഥാപകന്‍. എം.പ്രഭു മണികണ്ഠന്‍ (സേലം) സേലം നോര്‍ത്ത് പാര്‍ട്ടി ചുമതലക്കാരന്‍. വ്യവസായി രാജേന്ദ്രന്‍ ( നീലഗിരി) അഭിഭാഷകന്‍ എസ്.സുധാകര്‍ (ഡിണ്ടിഗല്‍) ഡോക്ടര്‍. വി.അനന്ത രാജ ( തിരുച്ചിറപ്പള്ളി) വ്യവസായി ടി.രവി ( ചിദംബരം) വ്യവസായി. എം.രിഫായിദ്ദീന്‍ (മയിലാടുതുറൈ)വ്യവസായി. അഖിലേന്ത്യാ കമല്‍ഹാസന്‍ ഫാന്‍സ് അസോസിയേഷന്‍ നേതാവ്.കെ.ഗുരുവിയ( നാഗപട്ടണം)സംസ്ഥാന നിര്‍വാഹക സമിതിയംഗം. മുന്‍ ജഡ്ജി.എസ്.രാധാകൃഷ്ണന്‍ ( തേനി)തേനി ജില്ലാ സെക്രട്ടറി. നിയമരംഗത്ത് പ്രവര്‍ത്തനം.ടി.പി.എസ്.പൊന്‍ കുമാരന്‍ (തൂത്തുക്കുടി)അഴിമതി വിരുദ്ധ പ്രവര്‍ത്തകന്‍എബനസീര്‍ ( കന്യാകുമാരി)വ്യവസായി.ഡോ.എം.എ.എസ്.സുബ്രഹ്മണ്യന്‍ (പുതുച്ചേരി) ഡിഎംകെയിലും അണ്ണാഡിഎംകെയിലും പ്രവര്‍ത്തിച്ചു.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെ ടിക്കറ്റില്‍ നിയമസഭയിലേക്കു മല്‍സരിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....