News Beyond Headlines

18 Monday
May

സോണിയ മാറുന്നു , പകരം ആളില്ലാതെ കോണ്‍ഗ്രസ്

20 വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസ് തീര്‍ത്തും നിര്‍ജ്ജീവമായ അവസ്ഥയിലാണ് ഇത്തരമൊരു ആവശ്യവുമായി നേതാക്കള്‍ കളത്തിലിറങ്ങിയത് . ഇതോടെ കോണ്‍ഗ്രസിന്റെ താല്‍ക്കാലിക അധ്യക്ഷ പദവിയില്‍ നിന്നും ഒഴിയാന്‍ സോണിയ തയ്യാറായെന്ന വാര്‍ത്ത പുറത്തുവന്നു. ഇതോടെ നേതൃമാറ്റ പ്രതിസന്ധി കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. പകരം ആര് എന്നതിന് കോണ്‍ഗ്രസിന് ഉത്തരമില്ല. നേതൃത്വം സജീവമല്ലാതായതോടെ യുവാക്കള്‍ നരേന്ദ്ര മോദിയെ തിരഞ്ഞെടുക്കുന്ന അവസ്ഥ വന്നുവെന്നും ഇതു പാര്‍ട്ടിക്കു വലിയ ക്ഷീണമായി എന്നും കത്തില്‍ പറയുന്നതു രാഹുല്‍ ഗാന്ധിക്കു നേരെയുള്ള പരോക്ഷമായ വിരല്‍ചൂണ്ടലാണെന്നു വ്യാഖ്യാനമുയര്‍ന്നിട്ടുണ്ട്. കത്തു പുറത്തു വന്നതോടെ ഗാന്ധി കുടുംബത്തിനു പിന്തുണ പ്രഖ്യാപിച്ചു നിരവധി നേതാക്കള്‍ രംഗത്തെത്തി. പക്ഷെ അതിന് പഴയ സ്വീകാര്യത കിട്ടിയിട്ടില്ല. സോണിയ ഗാന്ധി അധ്യക്ഷപദം രാജിവച്ചാലും പുതിയ സ്ഥിരം പ്രസിഡന്റിനെ തിരഞ്ഞെടുക്കാനാവില്ല. താല്‍ക്കാലിക പ്രസിഡന്റിനെ നിശ്ചയിക്കാനേ പ്രവര്‍ത്തകസമിതിക്കു കഴിയൂ. കോണ്‍ഗ്രസ് ഭരണഘടന പ്രകാരം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടതും സ്ഥാനമേല്‍ക്കേണ്ടതും പ്ലീനറി സമ്മേളനത്തിലാണ്. പ്ലീനറിയില്‍ എഐസിസി അംഗങ്ങള്‍ക്കു പുറമേ പിസിസി അംഗങ്ങളും പ്രതിനിധികളാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിക്കു തിരഞ്ഞെടുപ്പിനുള്ള സമയക്രമം നിശ്ചയിക്കാം. തിരഞ്ഞെടുപ്പിന്റെ മേല്‍നോട്ടത്തിനായി 10 അംഗ സമിതിയെയും തീരുമാനിക്കണം. മറ്റു തിരഞ്ഞെടുപ്പുകളില്‍ എന്നപോലെ പത്രിക നല്‍കാന്‍ സമയവും അതു പിന്‍വലിക്കാന്‍ 7 ദിവസ സമയവും നല്‍കണം. ഒരു സ്ഥാനാര്‍ത്ഥി മാത്രമേ ഉള്ളൂവെങ്കിലും പ്ലീനറിയിലാണ് പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കുക. ബിജെപിയോടു പോരാടാന്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ നേതൃമാറ്റം വേണം എന്നാണ് 23 നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പോയ വര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പു പരാജയത്തിന്റെ നാണക്കേടില്‍നിന്നും മധ്യപ്രദേശിലെയും കര്‍ണാടകയിലെയും അധികാരനഷ്ടത്തിന്റെ ഖേദങ്ങളില്‍നിന്നും മുക്തി നേടുന്നതിനു മുന്‍പാണു സോണിയ ഗാന്ധി മൂന്നാമതും ഗുരുതരമായ പ്രതിസന്ധിയില്‍ അകപ്പെടുന്നത്. 1999ലും 2006ലും സോണിയ രാജിക്കു തയാറായെങ്കിലും പാര്‍ട്ടി ഒറ്റക്കെട്ടായി അവരുടെ നേതൃത്വത്തില്‍ വിശ്വാസം പ്രഖ്യാപിക്കുകയായിരുന്നു. 1999 ല്‍ ശരദ് പവാറിന്റെ നേതൃത്വത്തില്‍ 3 കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങള്‍ സോണിയയുടെ വിദേശ പൗരത്വത്തെയും 2006ല്‍ മന്മോഹന്‍ സര്‍ക്കാരില്‍ ദേശീയ ഉപദേശക സമിതിയുടെ കാബിനറ്റ് റാങ്ക് വഹിക്കാനുള്ള യോഗ്യതയെയും ചോദ്യം ചെയ്തു. ഉന്നത പദവിയിലേക്കു തങ്ങളില്ലെന്ന് രാഹുലും പ്രിയങ്കയും തുടക്കത്തിലേ സൂചിപ്പിച്ചിരുന്നു.മുതിര്‍ന്ന നേതാക്കളായ മന്മോഹന്‍ സിങ്, എ.കെ.ആന്റണി, മോത്തിലാല്‍ വോറ, അമരീന്ദര്‍ സിങ് തുടങ്ങിയവരുടെ പേരുകള്‍ സംഘടനാതിരഞ്ഞെടുപ്പുവരെ ഇടക്കാല പ്രസിഡന്റ് സ്ഥാനത്തേക്കു കേള്‍ക്കുന്നുണ്ടെങ്കിലും ഇതിനൊന്നും യുവാക്കളുടെ പിന്‍തുണയില്ല. പാര്‍ട്ടിയെയും സര്‍ക്കാരിനെയും സോണിയ നയിച്ചപ്പോള്‍ നേട്ടമുണ്ടാക്കിയവരാണു കത്തില്‍ ഒപ്പുവച്ചവരില്‍ ഭൂരിഭാഗവും എന്നതില്‍ രാഹുല്‍ ഗാന്ധിയോട് അടുപ്പമുള്ളവര്‍ അസ്വസ്ഥരാണ്. യൂത്ത് കോണ്‍ഗ്രസിലും ദേശീയ വിദ്യാര്‍ത്ഥി യൂണിയനിലും ജനാധിപത്യപരമായി രാഹുല്‍ നടത്തിയ തിരഞ്ഞെടുപ്പിനെ കത്തില്‍ വിമര്‍ശിക്കുന്നതും അവരില്‍ നീരസമുണര്‍ത്തുന്നു. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇത്തരം വെല്ലുവിളികള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. ഇന്ദിരാഗാന്ധി 1969ല്‍ സിന്‍ഡിക്കറ്റില്‍ നിന്നും 1975ല്‍ യുവതുര്‍ക്കികളില്‍ നിന്നും 1978ല്‍ റെഡ്ഡി കോണ്‍ഗ്രസില്‍നിന്നും. രാജീവ് ഗാന്ധിയാകട്ടെ, വി.പി.സിങ്ങിന്റെ നേതൃത്വത്തിലുള്ള കലാപത്തെ നേരിട്ടു. അതേസമയം സോണിയ ഗാന്ധിയെയും രാഹുലിനെയും പിന്തുണച്ചു കൊണ്ട് നേതാക്കളും രംഗത്തുണ്ട്. കോണ്‍ഗ്രസിനു ശക്തിയുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നേതാക്കള്‍ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പിന്തുണ പ്രഖ്യാപിച്ചു. രാഹുല്‍ നേതൃത്വം ഏറ്റെടുക്കുമെന്ന പ്രത്യാശയാണു കെപിസിസിക്കുള്ളത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....