കാസര്‍ഗോഡ്: ബേക്കല്‍ പാലക്കുന്ന് കാപ്പിലിലെ പഞ്ചനക്ഷത്ര ഹോട്ടലായ താജ് റിസോര്‍ട്ടില്‍ തോക്കുമായി പരാക്രമം നടത്തിയ കോലാച്ചി നാസര്‍ (39) കാണിച്ചുകൂട്ടുന്നത് മാനസീക രോഗി ചമയാനുള്ള ശ്രമമെന്ന് പൊലീസിന്റെ സംശയം. കേസുകളില്‍ നിന്നും രക്ഷപ്പെടാനായാണ് യുവാവ് ഹോട്ടല്‍ ആക്രമണത്തിന് ശേഷം പരാക്രമം നടത്തുന്നതെന്നാണ് പൊലീസ് കരുതുന്നത്.
യുവാവിനെതിരെ കേസുകളുടെ പെരുമഴയാണിപ്പോള്‍. അടുത്ത കാലത്തൊന്നും തലയൂരാന്‍ കഴിയാത്ത വിധമാണ് യുവാവ് സ്വയം കേസുകള്‍ സൃഷ്ടിച്ചെടുക്കുന്നത്.പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന അക്രമത്തിന് ശേഷം വന്‍ പൊലീസ് സംഘം എത്തി വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച നാസര്‍ സ്റ്റേഷനില്‍ പരാക്രമം നടത്തി.
പിന്നീട് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കായി എത്തിച്ചപ്പോള്‍ പൊലീസ് ജീപ്പിന് മുകളില്‍ കയറി നൃത്തം ചവിട്ടുകയും ബീക്കണ്‍ ലൈറ്റ് ചവിട്ടിയും അടിച്ചും തകര്‍ക്കുകയും ചെയ്തു. കീഴ്പ്പെടുത്തി വൈദ്യ പരിശോധനയ്ക്കെത്തിച്ച ജനറല്‍ ആശുപത്രിയിലെ ഗ്ലാസും കര്‍ട്ടണും തകര്‍ത്തു.
വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി യുവാവിനെ പാറക്കട്ട ഡീ അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചപ്പോള്‍ അവിടുത്തെ കട്ടിലും കര്‍ട്ടണും തകര്‍ക്കുകയും സിവില്‍ പൊലീസ് ഓഫീസര്‍ സന്തോഷിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. സന്തോഷിന്റെ പരാതിയില്‍ കാസര്‍ഗോഡ് ടൗണ്‍ പൊലീസ് നാസറിനെതിരെ കേസെടുത്തിട്ടുണ്ട്. പൊലീസ് ജീപ്പ് കേടുപാട് വരുത്തുകയും ബീക്കണ്‍ ലൈറ്റ് തകര്‍ക്കുകയും ചെയ്ത സംഭവത്തിലും പൊലീസ് സ്റ്റേഷനില്‍ പരാക്രമം നടത്തിയ സംഭവത്തിലും ബേക്കല്‍ പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.വൈകാതെ യുവാവിനെതിരെ ഗുണ്ടാ ആക്ട് പ്രകാരം കരുതല്‍ തടങ്കലില്‍ വെക്കാനുള്ള നടപടികളും സ്വീകരിക്കും.
യുവാവ് പരാക്രമം തുടര്‍ന്നാല്‍ കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി യുവാവിന് മാനസീക രോഗം ഉണ്ടോയെന്നു പരിശോധിക്കാനുള്ള നടപടിയും സ്വീകരിക്കുമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. 2018ല്‍ പാലക്കുന്നിലെ ഷോപ്പിംഗ് കോംപ്ലക്സില്‍ വച്ച് 19 കാരനെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചതടക്കമുള്ള കേസുകളിലും നാസര്‍ പ്രതിയാന്ന്.യഥാര്‍ത്ഥ മാനസീക രോഗി പെരുമാറുന്നത് പോലെയല്ല നാസറിന്റെ പെരുമാറ്റമെന്നും, യുവാവിന്റേത് അഭിനയം മാത്രമാണെന്നുമുള്ള വിലയിരുത്തലിലാണ് പൊലീസ്. യുവാവിനോട് ആരെങ്കിലും മാനസിക രോഗിയെ പോലെ അഭിനയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നാസര്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് കിട്ടാത്തതിലുള്ള വിഭ്രാന്തി മാത്രമാണോ യുവാവിന്റെ പ്രകടനമെന്നും പൊലീസ് പരിശോധിക്കുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....