നാലു വര്‍ഷം മുന്‍പ് പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് മുങ്ങിയ ഭര്‍തൃമതിയെയും കാമുകനെയും പ്രത്യേക അന്വേഷണ സംഘം കണ്ണൂരില്‍ കണ്ടെത്തി. നേരത്തെ സൈബര്‍സെല്‍ സഹായത്തോടെ കിണഞ്ഞ് പരിശ്രമിച്ചിട്ടും കേസിന് തുമ്പുണ്ടാക്കാനായിരുന്നില്ല. ഇതിന് പ്രധാന കാരണം കമിതാക്കള്‍ തങ്ങളുടെ ഫോണ്‍ വീടുകളില്‍ ഉപേക്ഷിച്ചായിരുന്നു നാടുവിട്ടത്. കേസില്‍ മഞ്ചേരി സിഐ സി അലവിയും എസ് ഐ നസ്റുദ്ദീന്‍ നാനാക്കലും നടത്തിയ അന്വേഷണമാണ് ഇപ്പോള്‍ വിജയം കണ്ടത്. 2016 മാര്‍ച്ച് 31നാണ് മഞ്ചേരി വേട്ടേക്കോട് പുല്ലഞ്ചേരി സ്വദേശി പ്രകാശന്റെ ഭാര്യയായ മിനിമോളെ കാണാതാവുന്നത്. രാവിലെ പബ്ലിക് ഹെല്‍ത്ത് സെന്ററിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാണ്. 31കാരിയായ മിനിമോള്‍ എട്ട്, പത്ത് വയസ്സുള്ള രണ്ടു മക്കളുടെ മാതാവുമായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് പ്രകാശന്‍ മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
മിനിമോളെ കാണാതായ ദിവസം തന്നെ മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി സുബീഷന്‍ (40)നെ കാണാതായതാണ് ദുരൂഹതക്ക് കാരണം. ബലാല്‍സംഗമടക്കം നിരവധി കേസുകളിലെ പ്രതിയാണ് സുബീഷന്‍. മിനിമോള്‍ മഞ്ചേരിയിലെ ബാഗ് ഷോപ്പില്‍ ജോലി ചെയ്ത് വരവെയാണ് ഭാര്യയും മക്കളുമുള്ള സുബീഷനുമായി പരിചയപ്പെടുന്നത്. നാലര വര്‍ഷമായതിനാല്‍ കമിതാക്കള്‍ക്ക് കുട്ടി ജനിച്ചിരിക്കാമെന്ന നിഗമനമാണ് അന്വേഷണത്തിന് വഴിത്തിരിവുണ്ടാക്കിയത്. ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരെ നവജാത ശിശുക്കളെ സംബന്ധിച്ചുള്ള വിവരം ആരാഞ്ഞ് അന്വേഷണ സംഘം സമീപിച്ചു. ഇതില്‍ നിന്നും 2017ല്‍ കണ്ണൂര്‍ എകെജി റോഡില്‍ താമസിക്കുന്ന സുബീഷന്‍-മിനി ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നതായി കണ്ടെത്തി. എന്നാല്‍ ഇവിടെ അന്വേഷിച്ചെത്തിയ സംഘത്തിന് നിരാശയായിരുന്നു ഫലം. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കുടുംബം കണ്ണൂര്‍ ചിറക്കലിലേക്ക് മാറിയതായി കണ്ടെത്തിയത്. ഇന്നലെ ഹരിലാല്‍, ജയരാജ്, സിയാഉള്‍ ഹഖ് എന്നിവരടങ്ങുന്ന അന്വേഷണ സംഘം ഇരുവരെയും കസ്റ്റഡിയിലെടുത്ത് മഞ്ചേരി കോടതിയില്‍ ഹാജരാക്കി. സുബീഷനൊപ്പം പോകാന്‍ താല്‍പ്പര്യം കാണിച്ച മിനിമോളെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചെങ്കിലും എല്‍ പി കേസ് പ്രതിയായ സുബീഷനെ റിമാന്റ് ചെയ്യുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....