താരസംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിര ഉദ്ഘാടന ചടങ്ങിലെത്തിയ നടന്‍ മമ്മൂട്ടിയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍. സമൂഹമാധ്യമത്തില്‍ മുഴുവന്‍ മമ്മൂട്ടിയുടെ സ്‌റ്റൈലന്‍ ചിത്രങ്ങള്‍ വൈറലാവുകയാണ്. അതിനിടയില്‍ തന്റെ പുതിയ ലുക്കില്‍ ഒരു ഫോട്ടോ മമ്മൂട്ടിയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നീല ഷര്‍ട്ടും നീട്ടി വളര്‍ത്തിയ മുടിയും താടിയും, കൂളിങ് ഗ്ലാസും വെച്ച മമ്മൂട്ടിയുടെ ഫോട്ടോ കണ്ട് ആരാധകര്‍ സന്തോഷത്തിലാണ്. ഇനി മമ്മൂട്ടി ധരിച്ച പോലുള്ള ഷര്‍ട്ടും, ഗ്ലാസും എവിടെ നിന്നും കിട്ടുമെന്നാണ് പലരുടെയും സംശയം.
ഫോട്ടോകള്‍ക്കൊപ്പം അമ്മയുടെ ആസ്ഥാന മന്ദിരത്തിലേക്ക് മമ്മൂട്ടിയെത്തുന്ന ഒരു മാസ് വീഡിയോയും സമൂഹമാധ്യമത്തില്‍ വൈറലായിട്ടുണ്ട്. വോക്സ്വാഗണ്‍ ജിടിഐ എന്ന കാറിലാണ് മമ്മൂട്ടി ചടങ്ങിനെത്തിയത്. പതിവ് പോലെ മമ്മൂട്ടി തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. കൊവിഡിനെ തുടര്‍ന്ന് പുറത്തിറങ്ങിയിട്ടും ആര്‍ക്കും മമ്മൂട്ടി കൈ കൊടുത്തില്ല.
ചടങ്ങിനിടയില്‍ മാസ്‌ക് മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ മാസ്‌ക്ക് ധരിക്കുന്നത് മറ്റുള്ളവരില്‍ നിന്ന് രോഗം പകരാതിരിക്കാനല്ല. മറിച്ച് തനിക്ക് രോഗമുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് കൊടുക്കാതിരിക്കാനണെന്നാണ് മമ്മുട്ടി പറഞ്ഞത്. മമ്മൂട്ടിയുടെ വാക്കുകള്‍ കൈയ്യടികളോടെയാണ് കാണികള്‍ ഏറ്റെടുത്തത്. ഉദ്ഘാടന പ്രസംഗത്തിനായി വന്നപ്പോള്‍ നടന്‍ സിദ്ദിഖാണ് മമ്മൂട്ടിയോട് എല്ലാവര്‍ക്കും മുഖം കാണുന്നതിനായി മാസ്‌ക് മാറ്റാന്‍ ആവശ്യപ്പെട്ടത്. മുഖം എല്ലാവരും ഒന്നു കണ്ടോട്ടെ, കുറച്ചുനേരത്തേക്കല്ലെ, എന്ന് സിദ്ദിഖ് വീണ്ടും പറഞ്ഞപ്പോഴാണ് മമ്മൂട്ടി മാസ്‌ക്ക് മാറ്റിയത്. മമ്മൂട്ടിയുടെ പുതിയ ലുക്ക് കണ്ടതോടെ ആരാധകര്‍ ആവശേത്തിലായി. തുടര്‍ന്ന് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ മാസ്‌ക്ക് കയ്യിലിരിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് താരം പ്രസംഗത്തിലേക്ക് കടന്നത്.
ചടങ്ങില്‍ പങ്കെടുത്ത എല്ലാവരില്‍ നിന്നും മമ്മൂട്ടിയെ വ്യത്യസ്തനാക്കിയതും ഇക്കാര്യം തന്നെയാണ്. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ മാസ്‌ക്ക് ധരിക്കാതെയാണ് ഉദ്ഘാടനത്തിലും തുടര്‍ന്നുള്ള ചടങ്ങിലും പങ്കെടുത്തത്. പക്ഷെ മമ്മൂട്ടി അപ്പോഴെല്ലാം മാസ്‌ക്ക് ധരിച്ച് തന്നെയാണ് വേദിയില്‍ ഇരുന്നത്.താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരം മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. 10 കോടിയിലധികം ചിലവില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് മന്ദിരം നിര്‍മിച്ചിരിക്കുന്നത്. രാവിലെ പത്തുമണിയോടെയായിരുന്നു. കലൂര്‍ ദേശാഭിമാനി റോഡിലാണ് ആറ് നിലകളിലായുളള ആസ്ഥാന മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. 80ഓളം താരങ്ങളാണ് ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തത്.
അമ്മയുടെ ഒരു സ്വപ്നമായിരുന്നു. അതാണ് ഇപ്പോള്‍ സാക്ഷാത്കരിച്ചത്. എല്ലാവരുടെയും ഒരുമിച്ചുള്ള പ്രയത്നം കൊണ്ടാണ് ഇപ്പോള്‍ ഇത് സാധിച്ചതെന്ന് മോഹന്‍ലാല്‍ ചടങ്ങില്‍ പറഞ്ഞു. അമ്മ പിരിച്ചുവിടണമെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അമ്മ ഒരിക്കലും പിരിച്ചുവിടാനുള്ള സംഘടനയല്ലെന്നും എന്നും നിലനില്‍ക്കാനുള്ളതാണെന്ന് മുകേഷ് അഭിപ്രായപ്പെട്ടു.അമ്മയുടെ പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആസ്ഥാനമന്ദിരം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 2019ലാണ് മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആറ് മാസത്തെ സമയപരിധിയാണ് അന്ന് പദ്ധതിയിട്ടിരുന്നതെങ്കിലും കൊവിഡ് അടക്കമുള്ള പ്രതികൂല സാഹചര്യങ്ങള്‍ മൂലം നിര്‍മ്മാണം പ്രതീക്ഷിച്ചതിലും വൈകി. സംഘടനയുടെ ജനറല്‍ ബോഡി ഒഴികെയുള്ള യോഗങ്ങള്‍ക്ക് ഇനി വേദിയാവുക പുതിയ ആസ്ഥാന മന്ദിരം ആയിരിക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....