തിരുവനന്തപുരം : തിരുവനന്തപുരത്ത് മോഷണശ്രമത്തിനിടെ തോക്കുചൂണ്ടി രക്ഷപ്പെട്ടവര്‍ വന്‍ കവര്‍ച്ചസംഘത്തിലെ അംഗങ്ങളെന്ന് സൂചന. ആറംഗ മോഷണസംഘമാണ് തലസ്ഥാനത്തെത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതില്‍ പ്രധാനികളിലൊരാള്‍ ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് മോനിഷാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി ഇയാള്‍ തമ്പാനൂരിലും വഞ്ചിയൂരിലും വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നു. ഇരുവരുടേയും കൂടുതല്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. മോനിഷിന്റെ ആധാര്‍കാര്‍ഡും യു.പി.യിലെ വിലാസവും അടക്കമുള്ള വിവരങ്ങളും പോലീസിന് ലഭിച്ചു. അംഗങ്ങളിലെ മറ്റുള്ളവരെ കണ്ടെത്താനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയേക്കും. ഉത്തര്‍പ്രദേശിലെ വിലാസം കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, തിരിച്ചറിയല്‍ കാര്‍ഡിലെ വിവരങ്ങള്‍ ശരിയാണോയെന്നതാണ് പ്രാഥമികമായി പരിശോധിച്ച് വരുന്നത്. തോക്ക് ചൂണ്ടി മോഷ്ടാക്കള്‍ രക്ഷപ്പെട്ട ദിവസം മറ്റൊരാള്‍ ഇവര്‍ താമസിക്കുന്ന വീട്ടിലെത്തി സ്ത്രീയെ കൂട്ടിപോവുകയായിരുന്നു. കഴിഞ്ഞ മാസം ഇരുപത്തിനാലിനാണ് സംഘം ഈ വീട്ടിലെത്തിയത്. തുണി വില്‍പ്പനയുടെ മറവില്‍ ആളൊഴിഞ്ഞ വീട് നോക്കിവച്ച ശേഷം മോഷണം നടത്തുകയാണ് രീതി. നഗരത്തില്‍ അടുത്തിടെ നടന്ന മോഷണങ്ങള്‍ക്ക് പിന്നില്‍ സംഘമാണെന്നാണ് കരുതുന്നത്. ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലും ലോഡ്ജിലും നടത്തിയ പരിശോധനയില്‍ മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും വ്യാജ നമ്പര്‍ പ്ലേറ്റുകളും കണ്ടെടുത്തിട്ടുണ്ട്. കോവളം സ്വദേശിയില്‍ നിന്ന് വാടകയ്ക്ക് എടുത്തതാണ് ഇരുചക്രവാഹനം. ഇതില്‍ കറങ്ങിനടന്നാണ് മോഷണം നടത്തിയിരുന്നത്. തിങ്കളാഴ്ച മോഷണശ്രമത്തിനിടെ ഇടപ്പഴിഞ്ഞിയില്‍ നാട്ടുകാര്‍ക്ക് നേരേയും ശ്രീകണ്ഠേശ്വരത്ത് പോലീസിനു നേരേയും തോക്കുകാണിച്ച് രക്ഷപ്പെടുകയായിരുന്നു. ആറ്റുകാലിലുള്ള ഒരു വീട്ടിലും ഇവര്‍ മോഷണം നടത്തിയിരുന്നു. സംഘം അയല്‍ ജില്ലകളിലേക്കോ മറ്റ് സംസ്ഥാനങ്ങളിലേക്കോ കടക്കാനുള്ള സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. മോനിഷിനൊപ്പമുണ്ടായിരുന്നവരും അവര്‍ താമസിച്ചിരുന്ന സ്ഥലത്ത് വന്നുപോയിരുന്നവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ സംഘത്തില്‍പ്പെട്ടവര്‍ നിരന്തരം ഉത്തര്‍പ്രദേശിലേക്ക് പോയിവന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, മോഷ്ടാക്കളുടെ കൈവശമുണ്ടായിരുന്ന തോക്ക് യഥാര്‍ഥമാണോ എന്നത് ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....