News Beyond Headlines

29 Friday
March

സ്വര്‍ണം , സംഘത്തിന് ചെന്നൈ ബന്ധം ജ്വല്ലറി സംഘങ്ങള്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിന്റെ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ച് എന്‍ഐഎ. തിരുച്ചിറപ്പള്ളിയില്‍ 3 ഏജന്റുമാരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിനു പിന്നാലെ ഇന്നലെ ചെന്നൈയില്‍ വിവിധയിടങ്ങളില്‍ പരിശോധന നടത്തി. ഈയിടെ കേരളത്തില്‍ നിന്നു ചെന്നൈയിലേക്കു സ്ഥലം മാറിയെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നു മൊഴിയെടുത്തു. തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം തമിഴ്‌നാട്ടില്‍ ചില ഏജന്റുമാര്‍ വഴി വിറ്റതിന്റെ വ്യക്തമായ സൂചനകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ചെന്നൈയില്‍ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. സ്വര്‍ണ വില്‍പന ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന ഒട്ടേറെപ്പേരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തു. മൊഴിയെടുക്കലും ചോദ്യം ചെയ്യലും ഇന്നും തുടരും. സ്വര്‍ണക്കടത്തിന്റെ മറ്റൊരു കേന്ദ്രമായ ചെന്നൈ വിമാനത്താവളത്തിലെ കടത്തു സംഘങ്ങള്‍ക്കു തിരുവനന്തപുരം സംഭവവുമായി ബന്ധമുണ്ടെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്. ചെന്നൈ വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം 400 കിലോയ്ക്കടുത്ത് സ്വര്‍ണമാണു കടത്തിയത്. എന്‍ഐഎയുടെ അഞ്ചംഗ സംഘമാണു ചെന്നൈയില്‍ പരിശോധന നടത്തുന്നത്. കേസിലെ പ്രതികളായ സ്വപ്ന സുരേഷ് , സരിത്, സന്ദീപ് നായര്‍ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് കള്ളക്കടത്ത് സ്വര്‍ണം തമിഴ്‌നാട്ടില്‍ വിറ്റെന്ന വിവരം ലഭിച്ചു. തിരുച്ചിറപ്പള്ളിയില്‍ ഒരു ജ്വല്ലറിയിലും പിന്നീടു ബെംഗളുരുവിലും പരിശോധന നടത്തിയ ശേഷമാണു ചെന്നൈയിലെത്തിയത്. ഇതിനിടെ റമീസും സംഘവും സ്വര്‍ണം കടത്തിയത് 21 തവണയാണെന്നു കസ്റ്റംസ് കണ്ടെത്തി. സന്ദീപ്, സ്വപ്ന എന്നീ പ്രതികളെ ചോദ്യം ചെയ്‌തോടെയാണ് ഇക്കാര്യത്തില്‍ വ്യക്തതയായത്. 2019 ജൂണില്‍ സംഘം ആദ്യം അയച്ച 'ടെസ്റ്റ് ഡോസി'ല്‍, സ്വര്‍ണമില്ലാത്ത 2 പാര്‍സലുകളാണുണ്ടായിരുന്നത്. ഇതടക്കം 23 പാഴ്‌സലുകളാണ് നയതന്ത്ര ചാനല്‍ വഴി തിരുവനന്തപുരത്തെത്തിയത്. ടെസ്റ്റ് ഡോസിനു ശേഷം, സ്വര്‍ണത്തിന്റെ വിലയിലുണ്ടായ വര്‍ധന കാരണം പണമിറക്കാന്‍ ആളുണ്ടായില്ല. സന്ദീപും റമീസും ഹവാല ഇടപാടുകാരടക്കമുള്ളവരെ സമീപിച്ചു. നവംബര്‍, ഡിസംബറിലാണു സ്വര്‍ണക്കടത്ത് ഊര്‍ജിതമായത്. 3.5 കിലോഗ്രാം കടത്തിയാണു തുടക്കമെന്നാണു പ്രതികളില്‍ ചിലരുടെ മൊഴി. എന്നാല്‍, 5 - 10 കിലോഗ്രാം വീതം സ്വര്‍ണമുള്ള 18 പാഴ്‌സലുകള്‍ കടത്തിയെന്നാണു കസ്റ്റംസ് കരുതുന്നത്. കോവിഡ് ഭീതിയെ തുടര്‍ന്ന് ഇടയ്ക്ക് സ്വര്‍ണക്കടത്ത് നിലച്ചു. പിന്നീട് ഇക്കൊല്ലം ജൂണിലാണു പുനരാരംഭിച്ചത്. ഹവാല സംഘങ്ങള്‍ കൂട്ടത്തോടെ നിക്ഷേപമിറക്കിയതും ഇതോടെയാണ്. ജൂണ്‍ 24ന് 16.5 കിലോഗ്രാമും 28ന് 25 കിലോഗ്രാമും സ്വര്‍ണം കടത്തി. 30ന് എത്തിയ 30 കിലോഗ്രാം ആണു പിടികൂടിയത്. എന്നാല്‍, സ്വര്‍ണത്തിന്റെ തൂക്കം സംബന്ധിച്ച് ഓരോ പ്രതിയും ഓരോന്നു പറയുന്നതിനാല്‍, ഇനിയും വ്യക്തത വരാനുണ്ടെന്നാണു കസ്റ്റംസ് കരുതുന്നത്. യഥാര്‍ഥ കണക്ക് പ്രതികള്‍ മറച്ചുവയ്ക്കുന്നതായാണു സംശയം.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....