News Beyond Headlines

28 Sunday
December

ബെയ്റൂട്ടിലെസ്‌ഫോടനം നിര്‍ണായകമാവുന്നു കപ്പല്‍

ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ അതിതീവ്ര സ്‌ഫോടനത്തിനു കാരണമായതെന്നു കരുതുന്ന റഷ്യൻ കപ്പലിനെക്കുറിച്ചു ദുരൂഹത വർധിക്കുന്നു. നേരത്തെ തന്നെ കപ്പലിന്റെ അപകടാവസ്ഥയെപ്പറ്റി മുന്നറിയിപ്പുകൾ ഉണ്ടായിരുന്നതായാണു റിപ്പോർട്ട്. നിയമ മന്ത്രാലയം ഉൾപ്പെടെ നിരവധി സർക്കാർ ഏജൻസികൾ ഇക്കാര്യത്തെപ്പറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ബെയ്റൂട്ട് തുറമുഖത്തെ ‘ഒഴുകുന്ന ബോംബിനെ’ ആരും ഗൗരവമായി എടുത്തില്ലെന്നാണു സിഎൻഎൻ പുറത്തുവിട്ട രേഖകളിലുള്ളത്. ഇമെയിൽ, കോടതി രേഖകൾ തുടങ്ങിയവ പരിശോധിച്ചപ്പോഴാണ് അധികൃതരുടെ അനാസ്ഥ വെളിപ്പെട്ടത്. ആയിരക്കണക്കിനു ടൺ അമോണിയം നൈട്രേറ്റുമായി, ഒരു റഷ്യൻ വിദഗ്ധന്റെ വിശേഷണപ്രകാരം ‘ഒഴുകുന്ന ബോംബ്’, തുറമുഖത്തു നങ്കൂരമിട്ടിരുന്ന കപ്പലാണു സ്ഫോടനത്തിലേക്കു നയിച്ചതെന്നാണു വിലയിരുത്തൽ. ‘അംഗീകരിക്കാനാവില്ല’ എന്നാണു സ്ഫോടനത്തിനു പിന്നാലെ തുറമുഖത്തെ അമോണിയം നൈട്രേറ്റ് ‘കൂമ്പാര’ത്തെക്കുറിച്ച് ലെബനൻ പ്രധാനമന്ത്രി ഹസ്സൻ ഡയബ് പറഞ്ഞത്. എന്നാൽ സർക്കാരും ജുഡിഷ്യറിയും നേരത്തെ അറിഞ്ഞിരുന്നെന്നും സുരക്ഷാ മുൻകരുതൽ സ്വീകരിച്ചില്ലെന്നും രേഖകൾ തെളിയിക്കുന്നു.   2013ൽ ആണ് റഷ്യൻ ഉടമസ്ഥതയിലുള്ള എംവി റോസസ് എന്ന കപ്പൽ 2750 മെട്രിക് ടൺ അമോണിയം നൈട്രേറ്റുമായി ബെയ്റൂട്ടിൽ വന്നത്. കൃഷിവളമായും ഖനനാവശ്യത്തിനു അമോണിയം നൈട്രേറ്റ് ഉപയോഗിക്കാറുണ്ട്. അമോണിയം, നൈട്രേറ്റ് എന്നിവയുടെ അയോണുകൾ അടങ്ങിയ വെളുത്ത ക്രിസ്റ്റലിൻ ഖരരൂപത്തിൽ കാണപ്പെടുന്ന ഇത് ജലത്തിൽ വളരെയധികം ലയിക്കുന്നു. പ്രധാനമായും നൈട്രജൻ വളമായി കാർഷിക മേഖലയിലാണ് ഉപയോഗിക്കുന്നത്. ഖനനം, ക്വാറി, നിർമാണമേഖലയിൽ ഉപയോഗിക്കുന്ന സ്ഫോടനാത്മക മിശ്രിതങ്ങളുടെ ഘടകമാണു മറ്റൊരു പ്രധാന ഉപയോഗം. വ്യാവസായിക സ്ഫോടകവസ്തു എഎൻഎഫ്ഒ–യുടെ (Ammonium-Nitrate Fuel-Oil / ANFO) പ്രധാന ഘടകമാണിത്. ദുരുപയോഗത്തിനുള്ള സാധ്യത കൂടുതലാണെന്ന ആശങ്കയിൽ പല രാജ്യങ്ങളും അമോണിയം നൈട്രേറ്റ് ഉപയോഗിക്കുന്നതു നിർത്തുകയോ കുറയ്ക്കുയോ ചെയ്തിട്ടുണ്ട്. അമോണിയം നൈട്രേറ്റ് സ്ഫോടനങ്ങളിൽ നേരത്തെയും നൂറുകണക്കിന് ആളുകൾ മരണപ്പെട്ടിട്ടുണ്ട്. റഷ്യൻ കപ്പലിന്റെ ലക്ഷ്യം മൊസാംബിക്ക് ആയിരുന്നു എന്നാണു ലഭ്യമായ വിവരം. എന്നാൽ സാമ്പത്തിക പ്രയാസം കാരണം റൂട്ട് മാറ്റി ബെയ്റൂട്ടിൽ എത്തി. ബെയ്‌റൂട്ട് തുറമുഖത്തു സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെയാണു കപ്പൽ നങ്കൂരമിട്ടിരുന്നത്. ‘ഒഴുകിനടക്കുന്ന ബോംബ്’ ആണ് കപ്പലെന്നു കസ്റ്റംസും പ്രാദേശിക ഭരണകൂടവും പലവട്ടം മുന്നറിയിപ്പു നൽകി.
beirut-lebanon
എന്നാൽ കപ്പൽ ഒരിക്കലും ബെയ്റൂട്ടിൽനിന്നു പോയില്ലെന്നും ആരും ഏറ്റെടുത്തില്ലെന്നുമാണു ലെബനൻ കസ്റ്റംസ് ഡയറക്ടർ ബദ്രി ഡാഹെർ പറഞ്ഞത്. മാസങ്ങളോളം കപ്പലിൽ കുടുങ്ങിയ ജീവനക്കാർക്കു വേണ്ടി കോടതിയിൽ ഹാജരായതു ബറോഡി ആൻഡ് അസോസിയേറ്റ്സാണ്. ‘കപ്പലിലുള്ള വസ്തുക്കളുടെ അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പ്’ കത്ത് രൂപത്തിൽ 2014 ജൂലൈയിൽ ബെയ്റൂട്ട് തുറമുഖത്തിന്റെയും ഗതാഗത മന്ത്രാലയത്തിന്റെയും അധികൃതർക്കു നൽകിയിരുന്നതായി കഴിഞ്ഞദിവസം ഇറക്കിയ പ്രസ്താവനയിൽ ബറോഡി ആൻഡ് അസോസിയേറ്റ്സ് വ്യക്തമാക്കി. അതേമാസം, കപ്പൽ മുങ്ങാതിരിക്കാൻ ആവശ്യമായ നടപടിയെടുക്കണമെന്നും അപകടകരമായ തോതിലുള്ള ലോഡ് കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് ഔദ്യോഗികമായി നിയമ മന്ത്രാലയത്തിനു കത്തയച്ചതായി ലാൻഡ് ആൻഡ് സീ മന്ത്രാലയം ഡയറക്ടർ ജനറൽ മറുപടിക്കത്തിൽ അറിയിക്കുകയും ചെയ്തു. കപ്പലിന്റെ അറ്റകുറ്റപ്പണികൾ നടത്താനും മുങ്ങാതിരിക്കാനുമുള്ള നടപടിയെടുക്കാൻ നാവിക അതോറിറ്റിക്കു നിർദേശം നൽകിയതായും ഡയറക്ടർ ജനറൽ അറിയിച്ചെന്നു പ്രസ്താവനയിൽ പറയുന്നു. ഇക്കാര്യത്തെക്കുറിച്ചു ലെബനനിലെ നിയമ, ഗതാഗത മന്ത്രാലയങ്ങളോടും ബെയ്റൂട്ട് തുറമുഖ അധികൃതരോടും പ്രതികരണം തേടിയെങ്കിലും ആരും സംസാരിക്കാൻ തയാറായില്ലെന്നു സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നു. മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും കപ്പൽ അപകടഭീഷണിയായി അവിടെ തുടർന്നു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....