കോവിഡ് മഹാമാരിയുടെ പ്രതികൂലാവസ്ഥയെ നേരിട്ടും 2019–-20 സാമ്പത്തികവർഷത്തെ മൊത്തം പ്രകടനത്തിൽ സുരക്ഷിത ലാൻഡിങ് നടത്തി നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവള അതോറിറ്റി (സിയാൽ). എന്നാൽ, വരുംനാളുകളിൽ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന മുന്നറിയിപ്പും ശനിയാഴ്‌ച ചേരുന്ന സിയാൽ വാർഷിക പൊതുയോഗത്തിൽ അവതരിപ്പിക്കുന്ന റിപ്പോർട്ട് നൽകുന്നു. വിമാന സർവീസുകളുടെയും യാത്രികരുടെയും എണ്ണത്തിലും വ്യോമ–-വ്യോമേതര വരുമാനത്തിലും വൻ ഇടിവുണ്ടായി. മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷം 655. 05 കോടി രൂപയാണ് ആകെ വരുമാനം. മുൻവർഷം 650. 34 കോടിയായിരുന്നു. പ്രവർത്തനലാഭത്തിലുണ്ടായ നേരിയ വർധനയോടെ 6.35 ശതമാനം വളർച്ചനിരക്കും കൈവരിക്കാനായി. 423.85 കോടി രൂപയാണ് പ്രവർത്തനലാഭം. മുൻവർഷം 398.63 കോടി രൂപയായിരുന്നു. കോവിഡിനെ തുടർന്ന് നിർത്തിവച്ച ആഭ്യന്തര സർവീസുകൾ മെയ് 24ന് പുനരാരംഭിച്ചെങ്കിലും യാത്രികരുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടായിട്ടില്ല. കഴിഞ്ഞവർഷം ജൂണിൽ നാലുലക്ഷം യാത്രികർ എത്തിയിരുന്നു. ഈവർഷം അത് 70,000 മാത്രമായിരുന്നു. ഒരുവർഷത്തിനിടെയുണ്ടായ ഇടിവ് 80 ശതമാനം. ബുക്കിങ് വരുന്നതിലെ 90 ശതമാനവും ഒരുവശത്തേക്കുള്ള യാത്രാവശ്യത്തിനാണ്. മുമ്പ് അത് 40 ശതമാനം മാത്രമായിരുന്നു. കോവിഡിന്റെ ഭീഷണി തുടരുന്നതിനാൽ യാത്രക്കാർക്ക് നഷ്‌ടമായ ആത്മവിശ്വാസം വീണ്ടെടുക്കാനായിട്ടില്ല. വിദേശങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുന്നതിനാൽ യാത്രാവിലക്കുകൾ നീങ്ങിയിട്ടില്ല. വിദേശ സർവീസുകൾ സെപ്‌തംബറിൽ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ. ലോക്ക്‌ഡൗണിനുമുന്നോടിയായി മാർച്ച് 21നാണ് ആഭ്യന്തര–-വിദേശ സർവീസുകൾ നിർത്തിവച്ചത്. സിയാലിൽ കൈകാര്യംചെയ്‌ത വിമാന സർവീസുകളുടെ എണ്ണത്തിലും ഇടിവുണ്ടായി. മുൻവർഷത്തേക്കാൾ 5.73 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. വിദേശ യാത്രികരുടെ എണ്ണത്തിൽ 4.70 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തിയപ്പോൾ, ആഭ്യന്തര യാത്രികരുടെ എണ്ണത്തിൽ 4.91 ശതമാനത്തിന്റെ കുറവുണ്ടായി. യാത്രക്കാരുടെ ആകെ എണ്ണത്തിൽ 4.81 ശതമാനത്തിന്റെ കുറവാണുള്ളത്. വിദേശ കാർഗോ കയറ്റിറക്കുമതിയിൽ 4.66 ശതമാനം കുറവുണ്ടായി. ആഭ്യന്തര കാർഗോ നീക്കത്തിൽ 0.60 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. രാജ്യത്ത് ജെറ്റ് വിമാനങ്ങളുടെ സർവീസ് അവസാനിപ്പിച്ചതും വരുമാന നഷ്‌ടത്തിന് കാരണമായതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കോവിഡ് പശ്‌ചാത്തലത്തിൽ വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് വാർഷിക പൊതുയോഗം. ആദ്യം എത്തുന്ന ആയിരംപേർക്കാണ് പങ്കെടുക്കാനാകുക. റിമോട്ട് ഇ വോട്ടിങ് ഉൾപ്പെടെ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....