കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെുപ്പ് പ്രഖ്യപനം വന്നുകഴിഞ്ഞിട്ടും ഇതുവരെ സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.
സോണിയ അല്ലെങ്കിൽ രാഹുൽ എന്ന തരത്തിൽ കോൺഗ്രസിലെഅധികാരമാറ്റത്തെ അരയ്ക്കിട്ടുറപ്പിക്കുന്നത് എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ്. കേരളത്തിൽനിന്ന് പ്രവർത്തകസമിതിയിലുള്ള ഉമ്മൻ ചാണ്ടിയും കെ സി വേണുഗോപാലുമെല്ലാം ഈ അഭിപ്രായത്തെ പിൻതുണയ്ക്കുന്നുണ്ട്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ അധ്യക്ഷസ്ഥാനമൊഴിഞ്ഞ രാഹുലിന്റെ മനസ്സ് മാറ്റാനുള്ള ശ്രമത്തിലാണ് ഇവർ . എന്നാൽ, അധ്യക്ഷപദവി ഏറ്റെടുക്കാൻ താനില്ല, ഏറ്റെടുക്കണമെങ്കിൽ സീനീയേഴ് മാറി നിൽക്കണമെന്ന നിലപാടിലാണ് രാഹുൽ. രാഹുൽ ഇല്ലെങ്കിൽ പ്രിയങ്ക വന്നാലും മതിയെന്ന വാദത്തോട്‌സോണിയ യോജിക്കുന്നില്ല. അനാരോഗ്യം അലട്ടുന്ന സോണിയ ഇടക്കാല അധ്യക്ഷപദവി ഒഴിയാൻ താൽപ്പര്യപ്പെടുകയുമാണ്.
ഇതിനിടയിലാണ് നൽക്കാലം ആന്റണിയെ ഉയർത്തിക്കാട്ടി എതിർ ശ്ബ്ദങ്ങളെ ഒതുക്കാനുള്ള നീക്കം നടത്തുന്നത്. സോണിയാ , രാഹുൽ ടീമിനോടുള്ള വിധേയത്വവും, കോൺഗ്രസിന് അൽപമെങ്കിലും കരുത്തുള്ള ദക്ഷിണേന്ത്യയ്ക്ക് കൂടുതൽ പ്രാതിനിധ്യവും എന്ന രീതിയിൽ ഇത് മാറ്റം.
രാഹുലിന് മനംമാറ്റമുണ്ടാകുംവരെ ആന്റണിയെ നിർത്തുകയും പാലർമെന്റ് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അധികാരം കൈമാറി കാര്യങ്ങൾ നീക്കാനും സാധിക്കുമെന്നതാണ് വിലയിരുത്തൽ. അനാരോഗ്യമാണ് ഇതിൽ ഒരു പ്രശ്‌നം.
കോൺഗ്രസിൽ അടിമുടി മാറ്റം ആവശ്യപ്പെട്ട് 23 മുതിർന്ന നേതാക്കൾ ആഗസ്തിൽ കത്തയച്ചപ്പോൾ ആന്റണി അടക്കമുള്ളവർ ഞെട്ടി. കത്ത് മാധ്യമങ്ങൾക്ക് ചോർത്തി ഇവർ തന്നെ ഇത് വിവാദമാക്കുകയും അച്ചടക്കലംഘനമെന്ന ഭീഷണി കത്തയച്ചവർക്കെതിരായി ഉയർത്തുകയും ചെയ്തു.
ഏത് നടപടിയും നേരിടാൻ ഒരുക്കമെന്ന് ഗുലാംനബി അടക്കമുള്ള നേതാക്കൾ വ്യക്തമാക്കിയതോടെ അച്ചടക്കനടപടി എന്നത് ക്കഴിവായി. സ്വതവേ ദുർബലമായ ഘട്ടത്തിൽ ഇരുപതിലേറെ മുതിർന്ന നേതാക്കൾക്കെതിരായി നടപടിയെടുത്താലുണ്ടാകുന്ന പ്രത്യാഘാതം ആന്റണിക്കും സംഘത്തിനും ബോധ്യമുണ്ട്.
സോണിയ തന്നെ കത്തയച്ചവരുമായി ചർച്ച നടത്തി ഉടൻ തെരഞ്ഞെടുപ്പ് നടത്താമെന്ന ഉറപ്പ് നൽകി. വെള്ളിയാഴ്ച ചേർന്ന പ്രവർത്തകസമിതി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് പൊതുവിലുണ്ടായിരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് അതോറിറ്റി തലവനായ മധുസൂദൻ മിസ്ത്രി തെരഞ്ഞെടുപ്പ് മെയ് അവസാനത്തിലേക്ക് മാറ്റി. കേരളത്തിലെയടക്കം നിയമസഭാ തെരഞ്ഞെടുപ്പാണ് കാരണമായി പറഞ്ഞത്.
സംഘടനാമാറ്റം അനന്തമായി നീട്ടുകയാണ് ബോധ്യപ്പെട്ടതോടെയാണ് പ്രവർത്തകസമിതിയിൽ ഗുലാംനബി അടക്കമുള്ളവർ പൊട്ടിത്തെറിച്ചതും വാക്പോരിലേക്ക് നീങ്ങിയതും. ഇതിനുള്ള മറുപടി എന്ന നിലയിലാണ് ഉടൻ തന്നെ ആന്റണിയിലേക്ക് അധികാരകൈമാറ്റം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ഇത് കേരളത്തിൽ ക്രൈസ്തവ സഭയെ കോൺഗ്രസിലേക്ക് കൂടുതൽ അടുപ്പിക്കുമെന്നും ഇവർ കണക്കുകൂട്ടുന്നു.
കേരളത്തിൽ ചർച്ചയ്ക്ക് എത്തിയിരിക്കുന്ന അശോക് ഗലോട്ട് മടങ്ങിയെത്തിക്കഴിഞ്ഞാൽ ഇതിൽ നീക്കങ്ങൾ തുടങ്ങും.
മമ്മൂട്ടിക്കൊപ്പമുളള തന്റെയും പിതാവ് സുകുമാരന്റെയും ഇരിക്കുന്ന ചിത്രവുമായി പൃഥ്വിരാജ്. വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടിയും സുകുമാരനും ഇരിക്കുന്ന ഒരു ലൊക്കേഷൻ ചിത്രവും more...
മുന്‍ തമിഴ്നാട് മുഖ്യന്ത്രിയായ ജയലളിതയുടെ ജന്മദിനത്തില് തന്റെ സിനിമ തലൈവിയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. more...
കൊവിഡ് മാനദണ്ഡങ്ങൾക്കിടയിൽ പ്രതിസന്ധികൾ നേരിടുന്നതിനാൽ പുതിയ മലയാള സിനിമകളുടെ റിലീസിങ്ങ് മാറ്റിവെച്ചു. നിർമ്മാതാക്കൾക്കും വിതരണകർക്കും തിയേറ്ററുടമകൾക്കും നഷ്ടം സംഭവിക്കുമെന്നതിനാലാണ് പുതിയ more...
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് വിചാരണക്കോടതി. ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് ഹര്‍ജി കോടതി തള്ളി. more...
ഐപിഎസ് ഓഫീസറെ ഔദ്യോഗിക കാറില്‍ വച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തമിഴ്നാട് ഡിജിപിയെ സര്‍ക്കാര്‍ തതസ്ഥാനത്ത് നിന്നും മാറ്റി. ക്രമസമാധാന more...
ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം നാളെ. നിയമസഭ തെരഞ്ഞെടുപ്പ് തീയതി .....
ന്യൂഡല്‍ഹി: പോസ്റ്റല്‍ ബാലറ്റിനു പൂര്‍ണ പിന്തുണ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. പ്രവാസി ഇന്ത്യക്കാരുടെ .....
ഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് തീയതികളില്‍ തീരുമാനമെടുക്കാന്‍ കമ്മീഷന്റെ സമ്പൂര്‍ണ യോഗം ഡല്‍ഹിയില്‍ ഇന്ന് .....
കോൺഗ്രസിലെ ഹൈടെക്ക് നേതാവ് എന്ന ലേബലോടെ എ കെ ആന്റണിയുടെ മകനെ എറണാകളും .....
പാർട്ടിയുടെ ഇമേജ് വർദ്ധിപ്പിക്കുന്ന രീതിയിൽ നിഷ്പക്ഷരായ ആളുകളെ ക്കപ്പം കൂട്ടണമെന്ന് ഹൈക്കമാന്റ് തീരുമാനം .....