പിന്നാക്കവിഭാഗം നേതാക്കളുടെ തുടര്‍ച്ചയായ കൊഴിഞ്ഞുപോക്ക് ഉത്തര്‍പ്രദേശില്‍ ബി.ജെ.പി.യുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. സംസ്ഥാനത്ത് നിര്‍ണായകമായ ഒ.ബി.സി. വിഭാഗത്തില്‍നിന്ന് മൂന്നു നേതാക്കളടക്കം ഒമ്പത് പ്രമുഖരാണ് മൂന്നുദിവസത്തിനിടെ പാര്‍ട്ടിവിട്ടത്. യാദവര്‍ക്കൊപ്പം ഇതര പിന്നാക്കവിഭാഗത്തെയും ഒപ്പംനിര്‍ത്താനുള്ള സമാജ്വാദി പാര്‍ട്ടിയുടെ തന്ത്രങ്ങളാണ് ഇതിലൂടെ ഫലംകാണുന്നത്. 2016 മുതല്‍ ബി.ജെ.പി.ക്കൊപ്പം നില്‍ക്കുന്ന ഈ നേതാക്കള്‍ പിന്നാക്കവിഭാഗത്തിലെ മൗര്യ, കുശ്വാഹ തുടങ്ങിയ സമുദായങ്ങളില്‍ പരക്കെ സ്വാധീനമുള്ളവരാണ്. സംസ്ഥാനരാഷ്ട്രീയത്തിന്റെ ഗതിനിശ്ചയിക്കുന്നത് 35-37 ശതമാനം വരെയുള്ള പിന്നാക്ക (ഒ.ബി.സി.) വിഭാഗങ്ങളാണ്. ഈ വിഭാഗങ്ങളില്‍ 10-12 ശതമാനംവരെയുള്ള യാദവസമുദായമാണ് പ്രധാനം. ഈ വോട്ടുകളിലേറെയും സമാജ്വാദി പാര്‍ട്ടിക്കാണ് കാലങ്ങളായി ലഭിക്കുന്നത്. ബാക്കിയുള്ള യാദവേതര വോട്ടുകള്‍ തന്ത്രപരമായി സ്വന്തമാക്കിയാണ് സമാജ്വാദി പാര്‍ട്ടിയെ അട്ടിമറിച്ച് 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമുതല്‍ ബി.ജെ.പി. സംസ്ഥാനത്ത് വേരോട്ടമുണ്ടാക്കിയത്. 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയുടെയും മായാവതിയുടെയും ജാതിവോട്ടുബാങ്കുകളെ ബി.ജെ.പി. സമര്‍ഥമായി മുറിച്ചു. 2017-ല്‍ സമാജ്വാദി പാര്‍ട്ടിക്ക് യാദവവോട്ടുകളില്‍ 66 ശതമാനം ലഭിച്ചെങ്കില്‍ യാദവേതര പിന്നാക്ക വോട്ടുകളില്‍ 60 ശതമാനം ബി.ജെ.പി.യാണ് സ്വന്തമാക്കിയത്. ദളിത് വോട്ട് അടിത്തറയില്‍പ്പെട്ട ജാടവവോട്ടുകളില്‍ 86 ശതമാനവും ജാടവ ഇതര വോട്ടുകളില്‍ 43 ശതമാനവും മായാവതിക്കൊപ്പംനിന്നെങ്കിലും ജാടവ ഇതര വോട്ടുകളില്‍ 31 ശതമാനം ബി.ജെ.പി. ചോര്‍ത്തി. ആദ്യമായാണ് ജാടവ ഇതര വോട്ടുകള്‍ ബി.ജെ.പി. നേടുന്നത്. പാര്‍ട്ടിയുടെ ഉറച്ചവോട്ടുകളായ ഉയര്‍ന്നസമുദായത്തിനൊപ്പം ഈ വോട്ടുകളും സംഭരിച്ചാണ് 2017-ല്‍ ബി.ജെ.പി. ഭരണംപിടിച്ചത്. ഈ വോട്ടുബാങ്കില്‍നിന്ന് ഇപ്പോള്‍ ചോര്‍ച്ച നേരിടുന്നതാണ് ബി.ജെ.പി. കേന്ദ്ര-സംസ്ഥാന നേതാക്കളെ അസ്വസ്ഥരാക്കുന്നത്. കൂടുതല്‍ നേതാക്കള്‍ കൊഴിയാതിരിക്കാന്‍ സമവായചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....