ഹരിത മുന്‍ നേതാക്കളുടെ പരാതിയില്‍ മുസ്ലിം ലീഗ് നേതൃത്വം എംഎസ്എഫ് മിനിറ്റ്‌സ് തിരുത്താന്‍ ഇടപെട്ടുവെന്ന് സൂചന. ആവശ്യമെങ്കില്‍ മിനിറ്റ്‌സ് തിരുത്തേണ്ടി വരുമെന്ന് മുസ്‌ലിം ലീഗ് ആക്ടിങ് ജനറല്‍ സെക്രട്ടറി പി.എം.എ.സലാം പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു. മിനിറ്റ്‌സ് ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ ഇടപെട്ട് മാറ്റിയെന്ന് മുന്‍ എംഎസ്എഫ് ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ വെള്ളയില്‍ പൊലീസിന് മൊഴി നല്‍കി. മുസ്‌ലിം ലീഗ് ആക്ടിങ് ജനറല്‍ സെക്രട്ടറി പി.എം.എ.സലാമിന്റെ ശബ്ദരേഖയാണ് ലീഗ് നേതൃത്വത്തിന് കുരുക്കായത്. നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ മിനിറ്റ്‌സ് തിരുത്തേണ്ടി വരുമെന്നാണ് പി.എം.എ.സലാം പറയുന്നത്. എന്നാല്‍ തിരുത്തണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കുന്നുമില്ല. ഇതോടെ ഹരിത മുന്‍ നേതാക്കളെ അപമാനിച്ച എംഎസ്എഫ് യോഗത്തിലെ മിനിറ്റ്‌സ് ലീഗ് നേതൃത്വം ഇടപെട്ടു തിരുത്തിയിട്ടുണ്ടാകുമെന്ന സൂചനകള്‍ ശക്തമായി. മിനിറ്റ്‌സ് എംഎസ്എഫ് മുന്‍ ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിന്റെ കയ്യില്‍ നിലവില്‍ ഇല്ല. ഒറിജിനല്‍ മിനിറ്റ്‌സ് ആബിദ് ഹുസൈന്‍ തങ്ങളെ ഏല്‍പ്പിച്ചിരുന്നുവെന്നും പൊലീസിനു കൈമാറുമെന്ന വാക്ക് പാലിക്കപ്പെട്ടിരുന്നില്ലെന്നും ലത്തീഫ് തുറയൂര്‍ പറയുന്നു. മിനിറ്റ്‌സ് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് വെള്ളയില്‍ പൊലീസ് നല്‍കിയ നോട്ടിസിനും ലത്തീഫ് തുറയൂര്‍ നേരിട്ടെത്തി വിശദീകരണം നല്‍കിയിരുന്നു. ഹരിത വിവാദത്തില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിനെതിരെ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് ലത്തീഫ് തുറയൂരിനെ സ്ഥാനത്തുനിന്നു നീക്കിയത്. ഹരിത വിഷയത്തില്‍ പി.കെ.നവാസ് വിരുദ്ധ പക്ഷത്തായിരുന്ന ലത്തീഫ് തുറയൂരിനു പകരം ആബിദ് ആറങ്ങാടിക്കാണ് ചുമതല നല്‍കിയത്. ഹരിത വിവാദത്തില്‍ എംഎസ്എഫിന്റെ മിനിറ്റ്‌സ് തിരുത്താന്‍ പി.എം.എ.സലാം ആവശ്യപ്പെട്ടിരുന്നുവെന്നും താനതിന് തയാറായിരുന്നില്ലെന്നുമാണ് ലത്തീഫ് പറഞ്ഞത്. തിരുത്തിയ മിനിറ്റ്‌സാണ് പൊലീസിനു നല്‍കുന്നതെങ്കില്‍ യഥാര്‍ഥ മിനിറ്റ്‌സിന്റെ പകര്‍പ്പ് പൊലീസിനു കൈമാറുമെന്നും ലത്തീഫ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ലത്തീഫ് അടക്കമുള്ള പി.കെ.നവാസ് വിരുദ്ധ ചേരിയിലെ മൂന്ന് പേരെയും പാര്‍ട്ടിയില്‍ നിന്നടക്കം സസ്‌പെന്‍ഡ് ചെയ്യാന്‍ നേതൃത്വം തീരുമാനിച്ചത്. ഒരു വിശദീകരണം പോലും ചോദിക്കാതെയാണു തന്നെ പുറത്താക്കിയതെന്നു ലത്തീഫ് പ്രതികരിച്ചു. നടപടിയെടുത്തുവെങ്കിലും പാര്‍ട്ടിയിലെ തിരുത്തല്‍ ശക്തികളായി തുടരുമെന്നാണ് ഇവരുടെ പ്രഖ്യാപനം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....