പനാജി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നതിന് പിന്നാലെ ഗോവ ബിജെപിയില്‍വിമത നീക്കം ശക്തം. സീറ്റ് നിഷേധിക്കപ്പെട്ട നേതാക്കള്‍ വിമതരായി മത്സരിക്കാനൊരുങ്ങുന്നത് ബിജെപിയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കര്‍, മുന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പരസേക്കര്‍ ഉള്‍പ്പെടെ അരഡസനോളം പേരാണ് ഇപ്പോള്‍ വിമത നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. വ്യാഴാഴ്ചയായിരുന്നു ബിജെപിയുടെ 34 അംഗ സ്ഥാനാര്‍ത്ഥി പട്ടിക ഗോവയില്‍ പുറത്തു വന്നത്. സീറ്റ് പ്രതീക്ഷിച്ചിരുന്ന പലര്‍ക്കും സീറ്റ് ലഭിച്ചില്ലെന്ന് മാത്രമല്ല പുതിയ ആളുകള്‍ക്ക് സീറ്റ് നല്‍കുകയും ചെയ്തു. അന്തരിച്ച ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന്‍ ഉത്പല്‍ പരീക്കറിന് ബിജെപി സീറ്റ് നിഷേധിച്ചതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. പരീക്കറുടെ സീറ്റായിരുന്ന പനാജി ഉത്പലിന് നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇവിടെ മുന്‍ കോണ്‍ഗ്രസ് നേതാവായ അറ്റനാസിയോ ബാബുഷ് മൊണ്‍സെറാട്ടെയെ ആണ് ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ സ്വതന്ത്രനായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഉത്പല്‍ പരീക്കറെന്നാണ് പുറത്തു വരുന്ന വിവരം. പനാജിയില്‍ തന്നെ മത്സരിക്കുമെന്നാണ് വിവരങ്ങള്‍.മുന്‍ മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മികാന്ത് പര്‍സേക്കറിനും ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. അദ്ദേഹവും സ്വതന്ത്രനായി മത്സരിക്കാനുള്ള ഒരുക്കത്തിലാണെന്നാണ് വിവരം. എന്നാല്‍ ഏത് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തമല്ല. മുന്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു ദീപക് പുഷ്‌കറും സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ബിജെപിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ തന്നെ വിമതരായി മത്സരിച്ച് ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. മറ്റു പാര്‍ട്ടികളില്‍ നിന്ന് ആളുകളെ അടര്‍ത്തിയെടുത്ത് സര്‍ക്കാരുണ്ടാക്കിയ ഒരു സംസ്ഥാനമാണ് ഗോവ. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്ത് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ബിജെപിയില്‍നിന്ന് കൊഴിഞ്ഞു പോക്കാണ് ഉണ്ടാകുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....