പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനൊപ്പം മണ്ണെണ്ണ വിലയും കൂട്ടിയതില്‍ വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ് പൊതുജനം. മണ്ണെണ്ണ വില വര്‍ധന ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് മത്സ്യബന്ധനം. 50 രൂപാ നിരക്കിലെങ്കിലും മണ്ണെണ്ണ കിട്ടിയില്ലെങ്കില്‍ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. 'ഇപ്പോള്‍ തന്നെ മണ്ണെണ്ണയ്ക്ക് മാര്‍ക്കറ്റ് വില 115 രൂപയിലാണ്. 122 രൂപയ്ക്കാണ് ഡിപ്പോയില്‍ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇത് തൊഴിലാളികള്‍ക്ക് താങ്ങാനാവുന്നതല്ല. മത്സ്യസമ്പത്ത് കുറവാണെന്നതും പ്രതിസന്ധിയുടെ ഗൗരവം കൂട്ടുകയാണ്. ഞങ്ങള്‍ക്ക് താങ്ങാനാകുന്ന തരത്തിലേക്കെങ്കിലും വില കുറയ്ക്കണമെന്നാണ് സര്‍ക്കാരിനോട് പറയാനുള്ളത്. ദിവസും പണിക്ക് പോയിട്ടും കാര്യമില്ലാത്ത അവസ്ഥയാണുള്ളത്. ഇരുന്നൂറോ മുന്നൂറോ രൂപമാത്രമാണ് ദിവസം കിട്ടുന്നത്. രണ്ടുമാസമായിട്ട് സിവില്‍ സപ്ലൈസില്‍ നിന്നുമുള്ള മണ്ണെണ്ണയുടെ വരവും ഇല്ലാതെയായി. 60-70 രൂപയ്ക്ക് നിരക്കില്‍ ഇവിടെ നിന്ന് മണ്ണെണ്ണ കിട്ടുമായിരുന്നു. ഇപ്പോള്‍ അതുമില്ലാതായി. മത്സ്യത്തിന്റെ ലഭ്യതയും കുറഞ്ഞതിനാല്‍ വരുമാനം ഏതാണ്ട് നിലച്ച അവസ്ഥ തന്നെയാണ്. 50 രൂപ നിരക്കില്‍ കിട്ടിയാല്‍ തന്നെ ഞങ്ങള്‍ക്ക് ജീവിക്കാമായിരുന്നു. ജീവിതം തന്നെ കഷ്ടത്തിലായ സ്ഥിതിയാണ്'. മത്സ്യത്തൊഴിലാളികള്‍ പറയുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്ക്ക് പിന്നാലെയാണ് ജനത്തിന് ഇരട്ടപ്രഹരമായി രാജ്യത്ത് മണ്ണെണ്ണ വിലയും കുതിച്ചുയര്‍ന്നത്. മാര്‍ച്ച് മാസം വരെ 59 രൂപയായിരുന്ന മണ്ണെണ്ണ വില ഏപ്രിലായതോടെ 81 രൂപയിലെത്തി. 22 രൂപയുടെ വര്‍ധനയാണ് ഒറ്റയടിക്ക് ഉണ്ടായത്. മണ്ണെണ്ണ വില ജനങ്ങള്‍ക്ക് കുറച്ച് നല്‍കാന്‍ കഴിയുമോ എന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. കേരളത്തിന്റെ മണ്ണെണ്ണ വിഹിതം വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചതായും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....