ഡല്‍ഹിയിലെ വീട്ടില്‍ നിന്നു കാണാതായ 13 വയസ്സുകാരിയെ സാകേത് മെട്രോ സ്റ്റേഷനു സമീപം കണ്ടെത്തി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുത്തു. മോഹിത് (20), ആകാശ് (19), ഷാരൂഖ് (20) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, അന്യായമായി തടഞ്ഞുവയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകളും പോക്സോ നിയമപ്രകാരവും കേസെടുത്തതായി പൊലീസ് അറിയിച്ചു. ഏപ്രില്‍ 24ന് വൈകിട്ട് അഞ്ചിനാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നു പുറത്തുപോയത്. സുഹൃത്തിന്റെയോ ബന്ധുക്കളുടെയോ വീട്ടില്‍ പോയതാകാമെന്നാണു വീട്ടുകാര്‍ കരുതിയത്. മടങ്ങിയയെത്താത്തതിനെ തുടര്‍ന്നു മാതാപിതാക്കള്‍ ഏപ്രില്‍ 26ന് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ കാണാതായെന്ന പോസ്റ്റര്‍ കണ്ട പ്രദേശവാസിയാണു കുട്ടിയെ കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതികളിലൊരാള്‍ സൗത്ത് ഡല്‍ഹിയിലുണ്ടെന്ന് മേയ് 1ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മറ്റു പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. പൊലീസ് എത്തുമ്പോള്‍ പെണ്‍കുട്ടി ലഹരിയിലായിരുന്നു. തുടര്‍ന്ന് എയിംസില്‍ നടത്തിയ വൈദ്യപരിശോധനയില്‍ ലൈംഗികാതിക്രമം സ്ഥിരീകരിച്ചു. സംഭവ ദിവസം, പച്ചക്കറി വാങ്ങാന്‍ മാര്‍ക്കറ്റിലേക്ക് പോകാനായി ഷാരൂഖിന്റെ ഓട്ടോറിക്ഷയില്‍ കയറിയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ പെണ്‍കുട്ടിയെ മാര്‍ക്കറ്റില്‍ ഇറക്കിവിടാതെ, സുഹൃത്തുക്കളെ വിളിച്ചുവരുത്തി ഓഖ്ലയിലേക്കു കൊണ്ടുപോയി. അവിടെ വച്ച് ശീതളപാനീയം നല്‍കി പീഡിപ്പിച്ചു. പിന്നീടു വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയും പീഡിപ്പിച്ചു. ശേഷം ടിഗ്രിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ കണ്ടെത്തി. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....