കൊല്ലം നെടുമ്പനയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കുത്തിവയ്പ്പ് എടുത്ത 10 വയസ്സുകാരിക്ക് ശസ്ത്രക്രിയ വേണ്ടി വന്ന സംഭവത്തില്‍ പുനരന്വേഷണം നടത്തും. കുറ്റാരോപിതരായ ആശുപത്രി ജീവനക്കാരെ വെള്ളപൂശുന്ന ഡിഎംഒ യുടെ റിപ്പോര്‍ട്ട് വിവാദമായ പിന്നാലെയാണ് നടപടി. പുതിയ അന്വേഷണ സംഘത്തെ നിയമിക്കുമെന്നും ആരോഗ്യ വകുപ്പിന്റെ ഉറപ്പ്. 24 ഇംപാക്ട് . ജൂലൈ മാസത്തിലാണ് വട്ടവിള ആരോഗ്യ കേന്ദ്രത്തില്‍ കുത്തിവയ്പ്പെടുത്ത കൊല്ലം പള്ളിമണ്‍ സ്വദേശികളായ അമീര്‍ഖാന്‍ - സുല്‍ഫത്ത് ദമ്പതികളുടെ മകള്‍ക്ക് ആരോഗ്യനില വഷളായത്. കുത്തിവെപ്പ് എടുത്ത പിറ്റേദിവസം ആ ഭാഗത്ത് വീക്കം ഉണ്ടാവുകയായിരുന്നു. പിന്നാലെ ആരോഗ്യനില വശളായ കുട്ടിയുടെ വീക്കം വന്ന ഭാഗത്തെ ദശ നീക്കം ചെയ്യേണ്ടി വന്നു. വിഷയത്തില്‍ ആരോഗ്യമന്ത്രിക്കും ഡിഎംഒയ്ക്കും ഉള്‍പ്പെടെ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണത്തിലാണ് ഡിഎംഒ വിചിത്ര റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയിരിക്കുന്നത്. കുട്ടിക്കൊപ്പം ആശുപത്രിയിലായിരുന്നതിനാല്‍ മാതാവിന് മൊഴി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ആശുപത്രിയില്‍ എത്തി ഉദ്യോഗസ്ഥര്‍ മൊഴി ശേഖരിച്ചതും ഇല്ല. കുറ്റാരോപിതരുടെ മൊഴി രഹസ്യമായി ശേഖരിച്ചപ്പോള്‍, പരാതിക്കാരെ കുറ്റാരോപിതര്‍ക്ക് ഒപ്പം ഇരുത്തിയായിരുന്നു മൊഴി രേഖപ്പെടുത്തിയത്. വീട്ടുകാരുടെ ആവശ്യപ്രകാരം സംഭവം അന്വേഷിക്കാന്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കും. സെപ്റ്റംബര്‍ 15നകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നും ആരോഗ്യവകുപ് അധികൃതര്‍ ഉറപ്പ് നല്‍കി. കുട്ടിയുടെ അമ്മയുടെയും കുട്ടിയുടെയും പുതിയ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. പിതാവിന്റെ രഹസ്യ മൊഴിയും രേഖപ്പെടുത്തും. കൊല്ലം ജില്ല ആരോഗ്യ വകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്ന് പുനരന്വേഷണം രേഖാമൂലം ഉറപ്പുനല്‍കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....