News Beyond Headlines

30 Tuesday
December

കുട്ടിത്തം മാറാത്ത ചേട്ടനായിരുന്നു ഞങ്ങൾക്കൊക്കെ ശശിയേട്ടൻ ; ഐ.വി ശശിയുടെ ഓര്‍മ്മയില്‍ സത്യൻ അന്തിക്കാട്

പ്രിയ സുഹൃത്തിനു ആദരാഞ്ജലി അർപ്പിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. ഒരാൾ മാഞ്ഞുപോകുമ്പോഴാണ് അയാൾ നമുക്കെത്ര മാത്രം പ്രീയപ്പെട്ടതായിരുന്നുവെന്ന് മനസ്സിലാവുകയെന്ന് സത്യൻ അന്തികാട് പറയുന്നു.
സത്യൻ അന്തിക്കാടിന്റെ വാക്കുകളിലൂടെ:
ഒരാൾ മാഞ്ഞു പോകുന്പോഴാണ് അയാൾ നമുക്കെത്ര മാത്രം പ്രിയപ്പെട്ടവനായിരുന്നു എന്ന് നാം ഓർക്കുന്നത്. ലോഹിതദാസിന്റെയും ജോൺസന്റെയും കൂട്ടത്തിലേക്ക് ഇപ്പോൾ ഐ വി ശശിയും. കുട്ടിത്തം മാറാത്ത ചേട്ടനായിരുന്നു ഞങ്ങൾക്കൊക്കെ ശശിയേട്ടൻ. ഐ വി ശശി എന്ന ചലച്ചിത്ര മാന്ത്രികൻ ഒരുക്കിയ പാതയിലൂടെയാണ് ഞാനും ഫാസിലും പ്രിയനും സിബിയുമൊക്കെ സഞ്ചരിച്ചത്. അതിശയത്തോടെ നോക്കി നിന്നിട്ടുണ്ട് പലപ്പോഴും. ഞങ്ങൾക്കൊരിക്കലും എത്തിപ്പിടിക്കാനാവാത്ത ഉയരത്തിൽ തന്നെയായിരുന്നു ശശിയേട്ടൻ. രോഗത്തിന് പോലും അദ്ദേഹത്തെ തളർത്താനായിട്ടില്ല.
നാടോടിക്കാറ്റിന്റെയും ഗാന്ധിനഗർ സെക്കന്റ് സ്‌ട്രീറ്റിന്റെയും നിർമ്മാതാക്കളിൽ ഒരാളായിരുന്നു ശശിയേട്ടൻ. ഞാനും ശ്രീനിവാസനും കഥ ചർച്ച ചെയ്യാനിരിക്കുന്പോൾ തിരക്കുകൾക്കിടയിൽ നിന്ന് എപ്പോഴെങ്കിലും ഓടിയെത്തും. ഞങ്ങളുണ്ടാക്കിയ സീനുകൾ കേട്ട് കുറേ ചിരിക്കും. വിലപ്പെട്ട ചില നിർദ്ദേശങ്ങൾ തരും. വന്നത് പോലെ തന്നെ തിടുക്കത്തിൽ സ്ഥലം വിടും.
അതിനിടയിൽ എപ്പോഴോ ആണ് നാടോടിക്കാറ്റിൽ ഒരു സീനിൽ അഭിനയിക്കണം എന്ന് ഞാൻ പറയുന്നത്. മടിയായിരുന്നു. പക്ഷേ ഞാനും ശ്രീനിയും വിട്ടില്ല. "സ്വന്തം പടമല്ലേ..അഭിനയിച്ചേ പറ്റൂ" എന്ന് സീമയെക്കൊണ്ടും പറയിച്ചു. ഇപ്പോൾ അദ്ദേഹത്തിന്റെ വേർപാടിനെക്കുറിച്ചുള്ള വാർത്തകൾക്കിടയിൽ ആ രംഗം ടി വിയിൽ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി.
ഐ വി ശശി നമുക്കിടയിൽ തന്നെയുണ്ടാകുമെന്ന് തോന്നിപ്പോകുന്നു; സിനിമയുള്ള കാലത്തോളം. കാണാമറയത്ത്

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....