കര്‍ഷക പ്രക്ഷോഭത്തിന് അന്താരാഷ്ട്ര തലത്തില്‍ ലഭിച്ച പിന്തുണ സംബന്ധിച്ച് ബോളിവുഡ് സിനിമാ ലോകത്ത് താരങ്ങള്‍ തമ്മില്‍ തര്‍ക്കം. പോപ് താരം റിഹാനയുള്‍പ്പെടെയുള്ളവര്‍ക്ക് പിന്തുണയറിയിച്ച് കൊണ്ട് നടി തപ്സി പന്നു രംഗത്തു വന്നിരുന്നു. ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ തകര്‍ക്കുന്നെങ്കില്‍ അതിനാധാരമായ മൂല്യ ബോധത്തെയാണ് പരിശോധിക്കേണ്ടതെന്നായിരുന്നു തപ്സി ട്വീറ്റ് ചെയ്തത്.
ഇതിനെതിരെ രൂക്ഷമായ ഭാഷയില്‍ നടി കങ്കണ റണൗത്ത് രംഗത്തു വന്നിരുന്നു. സ്വന്തം അമ്മയെ അപമാനിച്ചാല്‍ തപ്സിയുടെ വിശ്വാസം നഷ്ടപ്പെടുമോ എന്നായിരുന്നു കങ്കണ തപ്സിയോട് ചോദിച്ചത്. ഇതിനു മറുപടി നല്‍കിയിരിക്കുകയാണ് തപ്സി. തപ്സിക്കെതിരായ കങ്കണയുടെ ട്വീറ്റ് അധിക്ഷേപകരമായി പോയെന്ന് അഭിപ്രായപ്പെട്ട ഒരു ട്വിറ്റര്‍ ഉപയോക്താവിനോടാണ് തപ്സിയുടെ മറുപടി.അധിക്ഷേപവും വിഷം വമിക്കലും കങ്കണയുടെ ഡിഎന്‍എയുടെ അടിസ്ഥാനമായാല്‍ എന്തുചെയ്യാന്‍ പറ്റും എന്നാണ് തപ്സി ചോദിക്കുന്നത്. ' പക്ഷെ ഇവ ഒരാളുടെ ഡിഎന്‍എയുടെ അടിസ്ഥാനമായാല്‍ എന്തു ചെയ്യാന്‍ പറ്റും? അല്ലെങ്കില്‍ ആര്‍എന്‍എ? അല്ലെങ്കില്‍ രക്താണുക്കളില്‍?,' തപ്സി ട്വീറ്റ് ചെയ്തു.
ഒരു ട്വീറ്റുകൊണ്ട് നിങ്ങളുടെ ഐക്യം തകര്‍ന്നുപോകുന്നെങ്കില്‍ സ്വന്തം മൂല്യബോധമാണ് പരിശോധിക്കേണ്ടത് എന്ന തപ്‌സിയുടെ ട്വീറ്റാണ് ഇരു നടിമാരും തമ്മിലുള്ള തര്‍ക്കത്തിന് വഴി വെച്ചത്. കര്‍ഷകപ്രതിഷേധത്തെ അനുകൂലിക്കുന്ന വിദേശ സെലിബ്രേറ്റികളെ പ്രതിരോധിക്കാന്‍ രാജ്യത്തിന്റെ ഐക്യം എന്ന ആശയം ഉയര്‍ത്തുന്നവരോടുള്ള പ്രതികരണമായായിരുന്നു തപ്‌സിയുടെ ട്വീറ്റ്. സര്‍ക്കാരിനെ പ്രതിരോധിക്കാനുള്ള ക്യാംപെയ്ന്റെ ഭാഗമാകുന്ന സെലിബ്രിറ്റികളെ 'ആശയപ്രചരണഗുരുക്കള്‍' എന്ന് പരിഹസിച്ചുകൊണ്ടായിരുന്നു തപ്സിയുടെ പ്രതികരണം.
ഇതിനു മറുപടിയായി സ്വന്തം അമ്മയെ തെറി വിളിച്ചാല്‍ തപ്‌സിയുടെ വിശ്വാസം വ്രണപ്പെടുമോ എന്നാണ് കങ്കണയുടെ ചോദ്യം. ഇത്തരത്തില്‍ രാജ്യത്തിനെതിരായി സംസാരിക്കുന്ന തപ്‌സിയുടെ ചിന്താഗതി ബി ഗ്രെയ്ഡ് ആണെന്നും കങ്കണ ട്വീറ്റ് ചെയ്തു.
ഇതിന് പിന്നാലെ പിന്നാലെ തപ്‌സി ബി ഗ്രെയ്ഡ് ചിന്താഗതിയുള്ള വ്യക്തിയാണെന്നും കങ്കണ ട്വീറ്റ് ചെയ്തു. സ്വന്തം രാജ്യത്തിനും, കുടുംബത്തിനും വേണ്ടി നിലനില്‍ക്കാന്‍ കഴിയാത്ത വ്യക്തിയാണ്. കിട്ടുന്നതെല്ലാം വെറുതെ വാങ്ങി പോക്കറ്റില്‍ വെച്ചാല്‍ മാത്രം പോരെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. തപ്‌സിയുടെ ഏക നേട്ടം വിലകുറഞ്ഞ കോപിയാണെന്നത് മാത്രമാണ്. കങ്കണയെ പോലെ തപ്‌സി നടക്കാന്‍ തുടങ്ങിയതില്‍ പിന്നെയാണ് അവരെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇത്രയും തരം താണ ഒരു വ്യക്തിയെ ഇതുവരെ കണ്ടിട്ടില്ലെന്നും കങ്കണ ട്വീറ്റ് ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....