News Beyond Headlines

02 Friday
January

‘ദളിത് വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന സിനിമകളെ മലയാളി കാണാതെ തമസ്‌കരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം’; ഡോ ബിജു

ദളിത് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമകള്‍ മലയാളത്തില്‍ റിലീസ് ചെയ്യുന്നില്ല എന്ന പരാമര്‍ശം തെറ്റാണെന്ന് സംവിധായകന്‍ ഡോ ബിജു. അത്തരം സിനിമകളെ മലയാളികള്‍ സ്വീകരിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം എന്ന് അദ്ദേഹം പറഞ്ഞു. തന്റെ വെയില്‍ മരങ്ങള്‍ എന്ന സിനിമ അത്തരം ഒരു പ്രമേയമാണ് സംസാരിച്ചത്. ഇന്ത്യയില്‍ കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളില്‍ കുറച്ചു തിയറ്ററുകളിലായി സിനിമ റിലീസ് ചെയ്തിരുന്നു . കേരളത്തില്‍ ആയിരുന്നു ഏറ്റവും കുറച്ചു കാണികള്‍ തിയറ്ററില്‍ എത്തിയത് . മലയാളത്തിലെ ഒരു ടെലിവിഷന്‍ ചാനലും സിനിമ രണ്ടു വര്ഷം ആയിട്ടും ഇതേവരെ സംപ്രേഷണം ചെയ്തിട്ടില്ല എന്നദ്ദേഹം പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഡോ ബിജുവിന്റെ വാക്കുകള്‍: ദളിത് വിഷയങ്ങള്‍ സിനിമ ആക്കുന്ന കാര്യത്തില്‍ മലയാളത്തിലെ ഫിലിം മേക്കേഴ്സ് ഒക്കെ തമിഴ് സിനിമയെ കണ്ടു പഠിക്കണം എന്നൊക്കെയുള്ള ഓരോ വിലയിരുത്തലുകള്‍ നടത്തി കുറെ ഏറെ ആളുകള്‍ എഴുതുന്നുണ്ട് . അവരുടെ അറിവിലേക്കായി ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സിനിമാ പ്രസിദ്ധീകരണമായ ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ വെയില്‍മരങ്ങള്‍ എന്ന മലയാള സിനിമയെ പറ്റി 2019 ല്‍ എഴുതിയ റിവ്യൂവിലെ ആദ്യ ഖണ്ഡിക താഴെ കൊടുക്കുന്നു . മലയാളത്തില്‍ ദളിത് വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന സിനിമകള്‍ ഉണ്ടാകുന്നില്ല എന്നതല്ല യാഥാര്‍ഥ്യം മറിച്ചു ആ സിനിമകള്‍ മലയാളി കാണാതെ തമസ്‌കരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം . ഇന്ത്യയില്‍ കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളില്‍ കുറച്ചു തിയറ്ററുകളിലായി സിനിമ റിലീസ് ചെയ്തിരുന്നു . കേരളത്തില്‍ ആയിരുന്നു ഏറ്റവും കുറച്ചു കാണികള്‍ തിയറ്ററില്‍ എത്തിയത്. മലയാളത്തിലെ ഒരു ടെലിവിഷന്‍ ചാനലും സിനിമ രണ്ടു വര്ഷം ആയിട്ടും ഇതേവരെ സംപ്രേഷണം ചെയ്തിട്ടില്ല . മലയാളത്തിലെ സ്ഥിരം നിരൂപകന്മാരില്‍ ഭൂരിപക്ഷവും സിനിമയെ പറ്റി ഒരു വരി പോലും എഴുതിയിട്ടില്ല. സംസ്ഥാന. ചലച്ചിത പുരസ്‌കാര നിര്‍ണ്ണയ ജൂറി ആദ്യ റൗണ്ടില്‍ തന്നെ ചിത്രം ഇഷ്ടപ്പെടാതെ പുറന്തള്ളി . അവസാന ഘട്ടത്തില്‍ എത്താനുള്ള 25 സിനിമകളില്‍ പോലും പെടാന്‍ അര്‍ഹതയില്ല എന്നായിരുന്നു ജൂറിയുടെ വിലയിരുത്തല്‍ .. അടിമുടി ദളിത് പരിപ്രേക്ഷ്യത്തില്‍ ഉള്ള ചിത്രം ആണ് വെയില്‍മരങ്ങള്‍ . കേരളത്തില്‍ പൂര്‍ണ്ണമായും തഴയപ്പെടുകയും ചര്‍ച്ചയ്ക്ക് വിധേയമാക്കാതിരിക്കുകയും ചെയ്ത ഈ സിനിമയുടെ ആദ്യ പ്രദര്‍ശനം ഷാങ്ഹായ് ചലച്ചിത്ര മേളയില്‍ ആയിരുന്നു . മികച്ച ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റിനുള്ള ഗോള്‍ഡന്‍ ഗൊബ്ലറ്റ് പുരസ്‌കാരം ലഭിച്ചതിലൂടെ ഷാങ്ഹായ് മേളയില്‍ മത്സര വിഭാഗത്തില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ ആയി . ലോകത്തെ ഏറ്റവും പ്രശസ്തരായ മാസ്റ്റര്‍ ഫിലിം മേക്കേഴ്സില്‍ ഒരാളായ നൂറി ബില്‍ഗേ സെയ്ലാന്‍ ആയിരുന്നു ജൂറി ചെയര്‍മാന്‍ . തുടര്‍ന്ന് അനേകം അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശനം. അഞ്ചു അന്താരാഷ്ട്ര അവാര്‍ഡുകള്‍ , (ഇന്ദ്രന്‍സിനു സിംഗപ്പൂര്‍ ചലച്ചിത്ര മേളയില്‍ മികച്ച നടന്‍ ഉള്‍പ്പെടെ ). ദളിത് ജീവിതം സംസാരിക്കുന്ന കേരളം പുറന്തള്ളിയ ഈ സിനിമ ഇപ്പോഴും നിരവധി അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്നു .ഈ മാസം ജക്കാര്‍ത്ത ചലച്ചിത്ര മേളയില്‍ പ്രദര്‍ശനം ഉണ്ട് .ദളിത് ജീവിതം ചിത്രീകരിക്കുന്നതില്‍ മലയാള സിനിമാക്കാര്‍ തമിഴ് സിനിമയെ കണ്ടു പഠിക്കണം എന്നൊക്കെ അലമുറയിടുന്നവര്‍ മിനിമം മലയാള സിനിമയുടെ ചരിത്രം എങ്കിലും ഒന്ന് പഠിക്കുവാന്‍ ശ്രമിക്കണം. ദളിത് പരിസരങ്ങള്‍ പ്രമേയമാക്കിയ ജാതിക്കെതിരെ സംസാരിക്കുന്ന വേറെയും ചില സിനിമകള്‍ ഉണ്ട് ജയന്‍ ചെറിയാന്റെ പപ്പിലിയോ ബുദ്ധ , സനലിന്റെ ഒഴിവു ദിവസത്തെ കളി , ഷാനവാസ് നരണിപ്പുഴയുടെ കരി , സജി പാലമേലിന്റെ ആറടി , ജീവ കെ ജെ യുടെ റിക്ടര്‍ സ്‌കെയില്‍ . പ്രതാപ് ജോസഫിന്റെ ഒരു രാത്രി ഒരു പകല്‍, എന്റെ തന്നെ കാട് പൂക്കുന്ന നേരം, പേരറിയാത്തവര്‍.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....