സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നതിനെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചും തുറന്നു പറഞ്ഞ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ് എന്ന ആദ്യ ചിത്രത്തിന് ശേഷം ഒരേ പോലെയുള്ള കഥാപാത്രങ്ങള്‍ ലഭിച്ചതും സിനിമകള്‍ പരാജയപ്പെട്ടതുമാണ് സിനിമയില്‍ നിന്നും മാറി നില്‍ക്കാനുണ്ടായ കാരണമെന്ന് കുഞ്ചാക്കോ ബോബന്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തിരിച്ചു വരവില്‍ അകല്‍ച്ച അനുഭവിച്ചിട്ടുണ്ടെന്നും എന്നാല്‍ അവര്‍ ഇപ്പോള്‍ തന്നെ സമീപിക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍; അനിയത്തി പ്രാവ് എന്ന ചിത്രത്തില്‍ തന്നെ ഒരു താരപരിവേഷം ലഭിച്ചിരുന്നു. അതിന് ശേഷം ക്യാമ്പസ് റോളുകള്‍ വന്നു, ചോക്ലേറ്റ് നായകന്‍ എന്ന ടാഗ് ലൈന്‍ കിട്ടുന്നു. പിന്നീട് നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക് ബോറടിക്കുന്നു, സിനിമകള്‍ പരാജയപ്പെടുന്നു. എനിക്ക് തന്നെ ആകാംക്ഷ നഷ്ടമാകുന്നു. ചെയ്യുന്ന കാര്യങ്ങളൊന്നും ശരിയാകുന്നില്ല. ഞാന്‍ ഈ മേഖലയില്‍ നില്‍ക്കേണ്ട ആള്‍ ആണോ എന്നു പോലും ചിന്തിച്ചിട്ടുണ്ട്. അങ്ങനെയാണ് സിനിമയില്‍ നിന്നും ഒരു ഇടവേളയെടുക്കുന്നത്. പലരും ചോദിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നതെന്ന്. പിന്നീട് എന്റെ ഭാര്യയാണ് ഞാന്‍ സിനിമയിലേക്ക് വരേണ്ടയാളാണെന്ന് തിരിച്ചറിഞ്ഞത്. തിരിച്ചു വരുമ്പോള്‍ ഒരു താരം എന്ന എന്നതിലുപരി ഒരു നടന്‍ എന്ന നിലയില്‍ നില്‍ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ക്കും ഞാന്‍ തയ്യാറായിരുന്നു. ആദ്യം എന്റെ മുടിയിലോ മീശയിലൊ തൊടാന്‍ ഞാന്‍ അനുവദിച്ചിരുന്നല്ല. എന്നാല്‍ രൂപഭാവങ്ങള്‍ക്ക് മാറ്റം വരുത്താന്‍ തയ്യാറായാണ് തിരിച്ചുവന്നത്. തിരിച്ചു വരവില്‍ അകല്‍ച്ച അനുഭവിച്ചിട്ടുണ്ട്. സിനിമയില്‍ പലരുടെയും കൂടെ നില്‍ക്കുമ്പോള്‍ ഒരു ക്ലോസപ്പ് വെക്കാന്‍ ചിലര്‍ മടിച്ചിട്ടുണ്ട്. വേറൊരാളിലേക്ക് ക്യാമറ തിരിച്ചുവച്ച അവസ്ഥ ഉണ്ടായിട്ടുണ്ട്. അവര്‍ക്ക് ആ സമയത്ത് മറ്റ് വഴികള്‍ ഇല്ലായിരുന്നു. അവര്‍ ഇപ്പോള്‍ സമീപിക്കാറുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....