നടീനടന്‍മാരുടെ പ്രതിഫലതുകയാണ് മലയാളത്തില്‍ ഇപ്പോള്‍ വലിയ ചര്‍ച്ച. ബാലനടനില്‍ തുടങ്ങി, വില്ലനായും, അല്‍പ്പം തമാശക്കാരനായും മലയാളിയുടെ മനസ് കീഴടക്കിയ നടനാണ് ബൈജു.
ഒടുവില്‍ ബൈജുവിന്റെ വെളിപ്പെടുത്തലുകളില്‍ എത്തി നില്‍ക്കുകയാണ് വിവാദം. മരട് എന്ന സിനിമയിലെ പ്രതിഫലമാണ് തര്‍ക്കത്തിന് കാരണം.
അദേഹം പറയുന്നത് ഇങ്ങനെ
'മരട് എന്ന സിനിമയില്‍ ഞാന്‍ ജോയിന്‍ ചെയ്തതിന്റെ അന്നാണ് നിര്‍മാതാവായ അബാം എബ്രാഹമിന്റെ മാനേജര്‍ ഒരു ബ്ലാങ്ക് എഗ്രിമെന്റുമായി വന്നത്. അതില്‍ ഫിഗറിലും അക്ഷരത്തിലും 20 ലക്ഷം രൂപ എന്ന് എഴുതി ഞാന്‍ ഒപ്പിട്ടു കൊടുത്തു. ഷൂട്ടിന് ഇടക്കൊന്നും ഇതിനെക്കുറിച്ച് ഒരു പരാമര്‍ശവും ഉണ്ടായിട്ടില്ല. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആണ് ഈ സംഭവം. അതേ സമയത്താണ് 'മിന്നല്‍ മുരളി' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്. ആ സിനിമയിലും 20 ലക്ഷം രൂപയാണ് എനിക്ക് പ്രതിഫലം തന്നത്.
എന്തെങ്കിലും സംശയമുണ്ടെങ്കില്‍ പ്രൊഡ്യൂസര്‍ അസോസിയേഷനിലുള്ള സോഫിയ പോളിനെ വിളിച്ചു ചോദിക്കാം, സത്യാവസ്ഥ അറിയാന്‍ കഴിയും. സോഫിയ പോളാണ് മിന്നല്‍ മുരളി നിര്‍മിക്കുന്നത്.'
'പ്രൊഡ്യൂസര്‍ അസോസിയേഷന്റെ ട്രഷറര്‍ ബി. രാഗേഷ് രണ്ടു വര്‍ഷം മുന്‍പ് നിര്‍മിച്ച സിനിമയിലും ഇരുപതു ലക്ഷം രൂപയാണ് ഞാന്‍ വാങ്ങിയത്.
കോവിഡ് വ്യാപിച്ചതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായതു കാരണം എഗ്രിമെന്റ് ചെയ്ത തുകയില്‍ നിന്നും അഞ്ചു ലക്ഷം രൂപ കുറച്ചു തന്നാല്‍ മതിയെന്ന് ഞാന്‍ 'മരടി;ന്റെ പ്രൊഡ്യൂസറോട് പറഞ്ഞിരുന്നു. ഇതേ നിര്‍മാതാവ് ചെയ്ത പട്ടാഭിരാമന്‍ എന്ന സിനിമയില്‍ പതിനഞ്ചു ലക്ഷമായിരുന്നു എന്റെ പ്രതിഫലം. രണ്ടുവര്‍ഷം മുന്‍പ് വാങ്ങിയ ആ പ്രതിഫലം തന്നാല്‍ മതി ഇപ്പോളെന്ന് ഞാന്‍ പറഞ്ഞു, എന്നാല്‍ അദ്ദേഹം എട്ടുലക്ഷം നല്‍കാമെന്നാണ് അറിയിച്ചത്, എട്ടുലക്ഷം രൂപയുടെ കണക്ക് എനിക്ക് മനസ്സിലാകുന്നില്ല.^
'പ്രൊഡ്യൂസര്‍ അസോസിയേഷനില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നത് പട്ടാഭിരാമനില്‍ എനിക്ക് തന്നത് 12 ലക്ഷം രൂപയാണ് എന്നാണ്, എന്നാല്‍ അത് വാസ്തവവിരുദ്ധമാണ്. എനിക്കന്ന് തന്നത് പതിനഞ്ചു ലക്ഷം രൂപയാണ്. അദ്ദേഹം അത് മനഃപൂര്‍വം മറന്നതാണ്. മരട് സിനിമയ്ക്കായി 8 ലക്ഷം രൂപയ്ക്കാണ് ഞാന്‍ സൈന്‍ ചെയ്തത് എന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. അങ്ങനെയൊരു എഗ്രിമെന്റ് ഉണ്ടെങ്കില്‍ അത് എനിക്ക് കാണണം. കാരണം ഞാന്‍ അങ്ങനെ ഒരു എഗ്രിമെന്റില്‍ ഒപ്പിട്ടിട്ടില്ല.'
'ഇനി 20 ലക്ഷത്തിന്റെ എഗ്രിമെന്റില്‍ തുക മായ്ച്ച് എഴുതി ചേര്‍ത്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല, അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് കണ്ടാല്‍ അറിയാന്‍ പറ്റും. എനിക്ക് ഒന്നേ പറയാനുള്ളൂ, ഞാന്‍ സൈന്‍ ചെയ്ത 8 ലക്ഷം രൂപയുടെ എഗ്രിമെന്റ് കാണിക്കാമെങ്കില്‍ പുള്ളി പറയുന്നത് ഞാന്‍ അനുസരിക്കും, പുള്ളി പറയുന്ന സമയത്ത് ഞാന്‍ വന്നു ഡബ്ബ് ചെയ്തു കൊടുക്കുകയും ചെയ്യും. ഇതെന്റെ വാക്കാണ്.'
'അങ്ങനെ ഒരു എഗ്രിമെന്റ് കാണിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ സൈന്‍ ചെയ്ത 20 ലക്ഷത്തില്‍ നിന്നും 5 ലക്ഷം കുറച്ചിട്ട് എനിക്ക് തരേണ്ടി വരും. ഞാന്‍ എല്ലാവരെയും വിശ്വാസത്തില്‍ എടുക്കുന്ന ആളാണ്, പരസ്പര വിശ്വാസമാണല്ലോ ഏറ്റവും വലുത് അതുകൊണ്ടു തന്നെ എഗ്രിമെന്റിന്റെ കോപ്പി ഞാന്‍ അന്ന് വാങ്ങിയിട്ടില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....