സമൂഹമാധ്യമത്തില്‍ തരംഗമായ മായാവി സീരീസില്‍ പുതിയ കഥപാത്രങ്ങളെത്തി. മായാവി ചിത്രക്കഥയിലെ ബോബും തോക്കും നിര്‍മ്മിക്കുന്ന ലൊട്ടുലൊടുക്കും, ഗുല്‍ഗുലുമാണ് പുതിയ കഥാപാത്രങ്ങള്‍. നടന്‍ പ്രദീപ് കോട്ടയമാണ് ലൊട്ടുലൊടുക്ക്. ഗുല്‍ഗുലുമാല്‍ സലീം കുമാറും. രണ്ട് ദിവസം മുമ്പ് ലൊട്ടുലൊടുക്കും ഗുല്‍ഗുലുമാലും ഉടനെത്തുമെന്ന പ്രൊമോ വീഡിയോയും ആര്‍ട്ട് ഓഫ് അനൂപ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വന്നിരുന്നു. ലൊട്ടുലൊടുക്കിന്റെയും ഗുല്‍ഗുലുമാലിന്റെയും സ്ഥിരം ഡയലോഗായ ‘തോക്കും ബോംബും ഉണ്ടാക്കുമ്പോ പൊട്ടിത്തെറി ഒക്കെ സ്വാഭാഭാവികം’ എന്നും പ്രൊമോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലൊട്ടുലൊടുക്കായ പ്രദീപ് കോട്ടയമാണ് ആദ്യമെത്തിയത്. അതിന് ശേഷം ആരായിരിക്കും ഗുല്‍ഗുലുമാല്‍ എന്ന് പ്രേക്ഷകരോട് ചോദിക്കുന്ന പോസ്റ്ററും വന്നിരുന്നു. പലരും സലീം കുമാറായിരിക്കും ഗുല്‍ഗുലുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. ഇപ്പോഴത്തെ പോസ്റ്റിന് താഴെ രാജു, രാധ, മായാവി എന്നിവര്‍ ആരാകണം എന്ന് പ്രേക്ഷകര്‍ കമന്റ് ചെയ്യുന്നുണ്ട്. അജു വര്‍ഗ്ഗീസാണോ മായാവി എന്ന് പലരും ചോദിക്കുന്നുണ്ട്. എല്ലാവരും മായാവിക്കായാണ് ആകാംഷയോടെ കാത്തിരിക്കുന്നത്. ഇതിന് മുമ്പ് പുറത്തുവന്നത് പുട്ടാലു, ലുട്ടാപ്പി, ഡാകിനി, കുട്ടൂസന്‍, വിക്രമന്‍, മുത്തു എന്നീ കഥാപാത്രങ്ങളാണ്. ചെമ്പന്‍ വിനോദായിരുന്നു പുട്ടാലു. ബിജുകുട്ടനായിരുന്നു ലുട്ടാപ്പി. പിഷാരടി മുത്തുവും, ഷമ്മി തിലകന്‍ വിക്രമനും. മാമുക്കോയ കുട്ടൂസനായപ്പോള്‍ ഫിലോമിന ഡാകിനിയായെത്തി.
അനൂപ് വേലായുധന്‍ എന്ന കലാകാരനാണ് മായാവി സീരീസിന്റെ നിര്‍മ്മാതാവ്. മലയാള സിനിമയിലെ പ്രമുഖ നടീ നടന്‍മാരെ മായാവി ചിത്രകഥയിലെ കഥാപാത്രങ്ങളാക്കി മാറ്റുകയാണ് ഈ സീരീസിലൂടെ അനൂപ. ആര്‍ട്ട് ഓഫ് അനൂപ് എന്ന തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് വരച്ച ഡിജിറ്റല്‍ ചിത്രങ്ങള്‍ അനൂപ് പോസ്റ്റ് ചെയ്യുന്നത്. സീരീസ് കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതിന് വേണ്ടിയാണ് മലയാളികള്‍ക്ക് സുപരിചിതമായ മുഖങ്ങള്‍ ഉപയോഗിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സപ്രെസിന് നല്‍കിയ അഭിമുഖത്തില്‍ അനൂപ് പറഞ്ഞിരുന്നു.
ലൊട്ടുലൊടുക്കായി പ്രദീപ് കോട്ടയം

ഗുല്‍ഗുലുമാലായി സലീം കുമാര്‍

പുട്ടാലുവായി ചെമ്പന്‍ വിനോദ്

ലുട്ടാപ്പിയായി ബിജു കുട്ടന്‍

മാമുക്കോയ കുട്ടൂസന്‍

ഫിലോമിന ഡാകിനി

വിക്രമന്‍ ഷമ്മി തിലകന്‍, പിഷാരടി മുത്തു

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....