News Beyond Headlines

15 Wednesday
October

ജെല്ലിക്കെട്ടിന്റെ തമിഴ്ചരിത്രം

തങ്ങളുടെ സംസ്കാരത്തിനു വേണ്ടി, പാരമ്പര്യത്തിനു വേണ്ടി, ജല്ലിക്കെട്ടിനു വേണ്ടി. ‘തമിഴനെന്നു സൊല്ലെടാ, തലയുയര്‍ത്തി നില്ലെടാ’ എന്നാണ് മറീനയില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് ക്ഷുഭിതയൌവനങ്ങള്‍ ഒരേ സ്വരത്തില്‍ പാടുന്നത്. അതേ, ‘തമിഴനെ’ന്ന ഒറ്റവികാരത്തില്‍ ഒരുമിച്ചു കൂടിയവര്‍ തങ്ങളുടെ സംസ്കാരമായ ജല്ലിക്കെട്ടിനെ സംരക്ഷിക്കണമെന്നും പെറ്റയെ നിരോധിക്കണമെന്നും മറീനയിലെ മണല്‍ത്തരികളെ സാക്ഷിനിര്‍ത്തി പറയുന്നു. ജല്ലിക്കെട്ട് എന്ന വാക്കിന്റെ ഉദ്ഭവം ? തമിഴ്വാക്കുകളായ ജല്ലി, കെട്ട് എന്നീ വാക്കുകള്‍ ചേര്‍ന്നാണ് ജല്ലിക്കെട്ട് എന്ന വാക്ക് ഉണ്ടാകുന്നത്. ‘ജല്ലി’ എന്ന വാക്കുകൊണ്ട് വെള്ളി അല്ലെങ്കില്‍ സ്വര്‍ണനാണയം എന്നാണ് അര്‍ത്ഥമാക്കുന്നത്. ‘കെട്ട്’ എന്നാല്‍ കൂട്ടിക്കെട്ടുക എന്നാണ്. കാളകളുടെ കൊമ്പില്‍ ഇത് ചേര്‍ത്തുകെട്ടുന്നതിനെയാണ് ജല്ലിക്കെട്ട് എന്നു പറയുന്നത്. ഇങ്ങനെ കെട്ടിവെയ്ക്കുന്നു വെള്ളി അല്ലെങ്കില്‍ സ്വര്‍ണനാണയങ്ങള്‍ ആ കാളകളെ മെരുക്കുന്നവര്‍ക്കുള്ള സമ്മാനമാണ്. ‘മഞ്ജു വിരാട്ട്’ എന്നും ഇതിന് പേരുണ്ട്. തമിഴ്നാട്ടിലെ കാര്‍ഷിക ഉത്സവമായ പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായാണ് ജല്ലിക്കെട്ട് നടത്തുക. മാട്ടുപൊങ്കല്‍ ദിവസമാണ് ജല്ലിക്കെട്ട് നടത്തുക. അന്നേദിവസം, ഗ്രാമത്തിലെ എല്ലാവരും ജല്ലിക്കെട്ടു കാണുന്നതിനായി എത്തും. ജല്ലിക്കെട്ടിന് തമിഴ്ചരിത്രത്തില്‍ പിന്നീട് സംഭവിച്ചത് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2010 മുതല്‍ 2014 വരെയുള്ള കാലങ്ങളില്‍ 1, 100 ഓളം പേര്‍ക്ക് ജല്ലിക്കെട്ടിനിടെ മുറിവേല്‍ക്കുകയും 17 പേര്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു ദശാബ്‌ദങ്ങളിലായി 200 ഓളം പേരാണ് ജല്ലിക്കെട്ടിനിടെ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2006ല്‍ മദ്രാസ് ഹൈക്കോടതിയാണ് ജല്ലിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തിയത്. കാളകളെ വളര്‍ത്താന്‍ പ്രത്യേക അനുമതി ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെ ആയിരുന്നു ഇത്. മൂന്നു വര്‍ഷത്തിനു ശേഷം, 2009 ജൂലൈയില്‍, തമിഴ്നാട് സര്‍ക്കാര്‍, തമിഴ്നാട് ജല്ലിക്കെട്ട് റെഗുലേഷന്‍ ആക്‌ട് 2009 പാസാക്കി. ഇതിനെ തുടര്‍ന്ന്, ജല്ലിക്കെട്ടിന് വീണ്ടും അനുമതി ലഭിച്ചു. എന്നാല്‍, പരിപാടി നടത്താന്‍ ജില്ല കളക്‌ടറുടെ അനുമതി വാങ്ങണമെന്നതും നിര്‍ബന്ധമാക്കി. ജൂലൈ 2011ല്‍, പരിസ്ഥിതിമന്ത്രി ജയറാം രമേശ്, മൃഗങ്ങളെ വിനോദപ്രകടനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിരോധിച്ച് വിജ്ഞാപനം ഇറക്കി. ഇതിലൂടെ കാളകളെ ഉപയോഗിക്കുന്നതിനും വിലക്കായി. 2014 മെയ് മാസത്തില്‍ പെറ്റ (പീപ്പിള്‍ ഫോര്‍ ദ എതിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ്) യുടെ പരാതിയെ തുടര്‍ന്ന് സുപ്രീംകോടതി ജല്ലിക്കെട്ട് നിരോധിച്ചു. ഇത് അനുസരിച്ച് കാളകളെ ജല്ലിക്കെട്ട്, കാളയോട്ട മത്സരം, കാളപ്പോര് എന്നിവയ്ക്കായി ഉപയോഗിക്കാന്‍ പാടില്ല. കൂടാതെ, തമിഴ്നാട് ജല്ലിക്കെട്ട് റെഗുലേഷന്‍ ആക്‌ട് 2009 നിയമവിധേയം അല്ലാതാക്കുകയും ചെയ്തിരുന്നു. 2016 ജനുവരി 17ന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ ജല്ലിക്കെട്ട് നിരോധനത്തെ ദുര്‍ബലപ്പെടുത്തി. കാളകള്‍ ക്രൂരതയ്ക്ക് ഇരയാകരുതെന്ന് ആയിരുന്നു വിജ്ഞാപനം. ജനുവരി അവസാനത്തോടെ പെറ്റയും എ ഡബ്ല്യു ബി ഐയും കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയും സുപ്രീംകോടതി വിജ്ഞാപനം സ്റ്റേ ചെയ്യുകയുമായിരുന്നു. കോടതിയലക്‌ഷ്യമാകും എന്നതിനാല്‍ ഇക്കാര്യത്തില്‍ കോടതിയ മറി കടക്കാന്‍ ഇനി കേന്ദ്രസര്‍ക്കാരിന് കഴിയുകയുമില്ല. ഇന്നു തന്നെ സമീപിച്ച തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിനു മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....