Tag Archives: keralacongress

ജോസഫ് മുട്ടു മടക്കുന്നു 8 സീറ്റിൽ ഒതുങ്ങിയേക്കും

കെ എം മാണിക്ക് ലഭിച്ച സീറ്റെല്ലാം കിട്ടണം എന്നു പറഞ്ഞ് ബഹളം കൂട്ടീയ പി ജെ ജോസഫ് തന്റെ പിടി വാശി ഉപേക്ഷികകുന്നു . ഏറ്റവും കുഞ്ഞത് 10 സീറ്റ് എങ്കിലും ലഭിക്കണം എന്ന വാശിയിലാണ് പി ജെ . എന്നാൽ ഇതും കോൺഗ്രസ് അംഗീകരിച്ചിട്ടില്ല.

കേരള കോൺഗ്രസ് ഒരുമിച്ചുനിൽക്കെ 2016ൽ യുഡിഎഫ് നൽകിയ 15 സീറ്റ് വേണമെന്ന കടുംപിടിത്തത്തിലായിരുന്നു ജോസഫ്. എന്നാൽ ജോസ് കെ. മാണി വിഭാഗം പിളർന്നു മുന്നണി വിട്ട സാഹചര്യത്തിൽ ജോസഫ് വിഭാഗത്തിനു മാത്രമായി അത്രയും നൽകാനാകില്ലെന്നു കോൺഗ്രസ് തീർത്തു പറഞ്ഞു.
കഴിഞ്ഞ തവണത്തെ ആലത്തൂർ, തളിപ്പറമ്പ് സീറ്റുകൾ ഉപേക്ഷിക്കാൻ തയാറാണെന്ന് ജോസഫ് പിന്നീട് മറുപടി നൽകി. പാലാ പിജെ ജോസഫ് മത്‌സരിക്കില്ല. പൂഞ്ഞാർ ഫ്രാൻസിസ് ജോർജിനായി ജോസഫ് ചോദിച്ചിട്ടുണ്ട്. എന്നാൽ കോൺഗ്രസ് ഹൈക്കമാന്റ ഇതിന് അനുകൂലമല്ല , അവിടെ ടോമി കല്ലാനിയെ സ്ഥാനാർത്ഥി ആക്കുന്നതിലാണ് അവർക്ക് താത്പര്യം. പക്ഷെ ഉമ്മൻചാണ്ടി അനുകൂല നിലപാടിലല്ല.

ഏറ്റുമാനൂർ സീറ്റ് വേണമെന്ന നിലപാട് ഉണ്ടെങ്കിലും ഉമ്മൻചാണ്ടി അംഗീകരിച്ചിട്ടില്ല. ഏറ്റുമാനൂർ , ചങ്ങനാശേരി രണ്ടിൽ ഒന്നു നൽകാം എന്ന നിലപാടിലാണ് ഉമ്മൻചാണ്ടി ഇപ്പോൾ . സി എഫ് തോമസിന്റെ മകൾ മത്‌സരിച്ചാൽ ചങ്ങനാശേരി കോൺഗ്രസ് പി ജെ ജോസഫിന് ൽകിയേക്കും.,

അതേസമയം ഇടതു കോട്ടകളായ ആലത്തൂരും തളിപ്പറമ്പും വിട്ടുനൽകാമെന്ന് ജോസഫ് പറയുന്നതിൽ കാര്യമില്ലെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 35,000 വോട്ടിൽ കൂടുതൽ ഭൂരിപക്ഷത്തിന് എൽഡിഎഫ് ജയിച്ച മണ്ഡലങ്ങളാണ് ഇതു രണ്ടും.
7 സീറ്റുകളുടെ കാര്യത്തിൽ കോൺഗ്രസ് നേതൃത്വം ജോസഫിന് ഉറപ്പു നൽകിയിട്ടുണ്ട്. ജയസാധ്യത കൂടി കണക്കിലെടുത്ത് 8 -9 വരെ എന്നതിലാണ് അവർ നിൽക്കുന്നത്. എന്നാൽ 12 എണ്ണം ഉറപ്പാക്കിയ ശേഷം ജയസാധ്യതയുടെ അടിസ്ഥാനത്തിൽ വച്ചുമാറ്റം ആലോചിക്കാം എന്നാണു ജോസഫ് മറുപടി നൽകിയത്.
മലബാറിൽ പേരാമ്പ്രയ്ക്ക് പകരം തിരുവമ്പാടി കേരള കോൺഗ്രസ് ചോദിച്ചിട്ടുണ്ട്.

മുസ്ലിം ലീഗിന് കൂടുതൽ സീറ്റ് യുഡിഎഫ് നൽകാൻ ഇടയുള്ള സാഹചര്യത്തിൽ കോൺഗ്രസിന് ജോസഫിന് കൂടി എണ്ണം നൽകുന്നത് പ്രതിസന്ധി ഉണ്ടാക്കും. ഈ ആഴ്ച ഇരു കക്ഷികളും വീണ്ടും ചർച്ച നടത്തും.

മോൻസിനെ വെട്ടാൻ അപ്പു, ഫ്രാൻസിസ് ജോർജ് കളം പിടിച്ചു

പി ജെ ജോസഫിന്റെ മനസാക്ഷി എന്ന നിലയിൽ പാർട്ടിയിൽ അപ്രമാധിപത്യം നേടിയിരുന്ന മോൻസ് ജോസഫിനെ വെട്ടി ഒതുക്കാനുള്ള ഫ്രാൻസിസ് ജോർജ് സംഘത്തിന്റെ നീക്കം ആദ്യഘാത്തിൽ വിജയം നേടി.
പി ജെ യുടെ അനുഗ്രഹത്തോടെ മകനെ മോൻസിന്റെ തട്ടകമായ കോട്ടയത്തുതന്നെ ഇന്നലെ കളത്തിലിറക്കി. ആ പരിപാടിയിൽ നിന്ന് മോൻസ് അകന്നു നിൽക്കുകയും ചെയ്തു. കർഷക സമരവേദിയിലാണ് മകൻ അപ്പു എത്തിയത്. നിലവിൽ പാട്ടി ഹൈപ്പവർ കമ്മിററി അംഗമാണ് മകൻ.
ജോയി എബ്രഹാം, ജോൻി നെല്ലൂർ, വക്കച്ചൻ മറ്റത്തിൽ എന്നിവരെല്ലാം മകനൊപ്പമാണ്. പുതിയ പാർട്ടിയിൽ വൈസ് ചെയർമാൻ പദവിയിൽ മകൻ എത്തിയേക്കുമെന്നാണ് സൂചന. കോട്ടയം ആസ്ഥാനമാക്കിയുള്ള പുതിയ പാർട്ടി രൂപീകരണം ഫെബ്രുവരിയിൽ തന്നെയുണ്ടാകുമെന്നാണ് സൂചന. ചെണ്ടയായിരിക്കും പാർട്ടി ചിഹ്നമെന്ന് ജോസഫ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കേരളാകോൺഗ്രസിന്റെ സീറ്റുകളിൽ കണ്ണു വെച്ച് കോൺഗ്രസ് നീക്കം സജീവമായി. ഇതിനടെ വിട്ടു വീഴ്ച്ച ഇല്ലെന്ന് പിജെ ജോസഫിന്റെ പാർട്ടി പറയുന്നു. കഴിഞ്ഞ തവണ മത്സരിച്ച മുഴൂവൻ സീറ്റുകളും വേണമെന്ന അവകാശവാദം ജോസഫും തുടങ്ങി.

കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റുകൾ തന്നെ ഇത്തവണയും വേണമെന്നാണ് ജോസഫിന്റെ ആവശ്യം. ജോസ് കെ മാണിയുമായി തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ കേരളാകോൺഗ്രസിലെ ഒട്ടുമിക്ക നേതാക്കളും ജോസഫിന്റെ പാളയത്തിലേക്ക് പോന്നിരുന്നു. ഇവരെല്ലാം തന്നെ തെരഞ്ഞെടുപ്പ് അടുത്തതോടെ സീറ്റുമോഹവുമായി എത്തിയിരിക്കുകയാണ്. ജോണി നെല്ലൂരും ജോസഫ് എം പുതുശ്ശേരിക്കും ജോയ് ഏബ്രഹാമിനുമെല്ലാം സീറ്റുകൾ കണ്ടുപിടിക്കേണ്ട സ്ഥിതിയുണ്ട്.

കേരളാകോൺഗ്രസിന് മുൻതൂക്കം ഉണ്ടായിരുന്ന ചങ്ങനാശ്ശേരി, പാലാ, ഏറ്റുമാനൂർ സീറ്റുകൾ ഏറ്റെടുക്കാനാണ് ഉദ്ദേശം. എന്നാൽ സിഎഫ് തോമസിന് ശേഷം ചങ്ങനാശ്ശേരിയിൽ താൽപ്പര്യം പ്രകടിപ്പിച്ച് ജോസഫ് വിഭാഗത്തിലുള്ളത് നാലു നേതാക്കളാണ്.

മൂവാറ്റുപുഴയിൽ മത്സരിക്കാൻ ജോസഫ് വാഴയ്ക്കനും ജോണി നെല്ലൂരും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇടുക്കിയിൽ റോഷി അഗസ്റ്റിനെതിരേ ഫ്രാൻസിസ് ജോർജ്ജിനെ പരിഗണിച്ചേക്കും. മലബാറിലെ വിജയപ്രതീക്ഷ കുറഞ്ഞ സീറ്റുകൾ കോട്ടയത്തിന് പകരമായി വിട്ടുനൽകാനാണ് കേരളാ കോൺഗ്രസിന്റെ നീക്കം. മകൻ അപുവിനെ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മകനെ നേരിട്ടിറക്കേണ്ട എന്ന നിലപാടിലാണ് പിജെ ജോസഫ്.

ഫെബ്രുവരി 15 ന് മുൻപ് പാർട്ടിയിൽ പുനഃസംഘടന നടക്കും. അപു മത്സരിക്കണമെന്ന ആവശ്യം പാർട്ടിയിൽ ഉയർന്നിട്ടുണ്ട്. എപാർട്ടി പദവിയാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്.

ബാലറ്റ് പേപ്പറില്‍ അവര്‍ സ്വതന്ത്രര്‍ കളി ജോസഫിന് വിനയാകുമോ

ചെണ്ടചിഹ്‌നത്തില്‍ മത്‌സരിക്കുന്നവരെ തന്റെ പാര്‍ട്ടിയിലെ അംഗളായി കണക്കാക്കണം എന്ന കോടതി നിര്‍ദേശത്തിന് പാരയായി പുതിയ നീക്കളുമായി ജോസ് കെ മാണി.
കേരള കോണ്‍ഗ്രസ് (എം ) ജോസഫ് വിഭാഗമായി ഇവരെ കാണണം എന്നായിരുന്ന ജോസഫിന്റെ ആവശ്യം . ഇതാണ് കോടതി അംഗീകരിക്കാന്‍ സാധ്യതയുള്ളതെന്ന് ജോസഫ് ഗ്രൂപ്പ് വിശ്വസിക്കുന്നത്.
എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരിക്കുന്ന ഉത്തരവുമായി കോടതിയില്‍ പോയി കേരള കോണ്‍ഗ്രസ് എം എന്ന നേര് മറ്റാരെങ്കിലും ഉപയോഗിക്കുന്നത് തടയാനുള്ള ഉത്തരവ് നേടാനുള്ള നടപടികള്‍ ജോസ് കെ മാണി ആരംഭിച്ചു കഴിഞ്ഞു. ഇക്കാര്യം അവര്‍ കമ്മീഷന്റെ ശ്രദ്ധയിലും പെടുത്തും.
കേരള കോണ്‍ഗ്രസ് (എം) എന്നത് ജോസ് കെ. മാണി നയിക്കുന്ന പാര്‍ട്ടിയാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീര്‍പ്പാക്കിയതാണെന്നും ജോസ് കെ മാണി വിഭാഗം പറയുന്നു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍, പാര്‍ട്ടി ഭാരവാഹിപ്പട്ടിക തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് ഈ തീര്‍പ്പുണ്ടായതെന്നും ജോസ് വിഭാഗം കോടതിയില്‍ ചൂണ്ടിക്കാണിക്കും. രേഖകള്‍ കോടതിയില്‍ എത്തിയാല്‍ കാര്യങ്ങള്‍ കുഴയനാണ് സാധ്യത.
അതുമാത്രമല്ല ബാലറ്റ് പേപ്പറില്‍ സ്വതന്ത്രരായി മത്‌സരിച്ച് ജയിച്ചവര്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നത് തടയാന്‍ നിലവിലെ നിയമങ്ങള്‍ അനുസരിച്ച് കോടതിക്ക് സാധിക്കില്ല.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണഘടന അനുസരിക്കുന്ന രീതിയിലാണ് ഇക്കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുക അവിടെ കോടതി വിധികളെക്കാള്‍ ആധികാരികത കമ്മീഷന്റെ ഈര്‍പ്പിനാണ് ലഭിക്കുക. ഫലത്തില്‍ ചെണ്ടചിഹ്‌നത്തില്‍ ജയിക്കുന്ന ആളുകളെ ഒരു പാര്‍ട്ടി ഉണ്ടാക്കി അതില്‍ അംഗങ്ങളാക്കി മാറ്റി ഇല്ലങ്കില്‍ ജോസഫിനു യു ഡി എഫിനും നഷ്ടമായിരിക്കും ഫലമെന്ന് നിയമ വിദഗധര്‍ ചൂണ്ടിക്കാണിക്കുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തന്നെ ലഭിച്ച ചെണ്ട ചിഹ്‌നമായി സ്വീകരിച്ചാല്‍ കൂടുതല്‍ ഗുണം ചെയ്യും. ഇത് മനസിലാക്കിയിട്ടാണ് മോസ് ജോസഫ് ചെണ്ട നിയമസഭയിലേക്കും ചിഹ്‌നമാക്കും എന്ന സൂചന നല്‍കിയത്. പക്ഷെ നിലവില്‍ ജോസഫിന്റെ ഉപദേശകരായി നില്‍ക്കുന്നവര്‍ മോന്‍സിന്റെ വാദത്തിന് വില കൊടുത്തിട്ടില്ല.
കേസുമായി കോടതിയില്‍ നീങ്ങാം എന്നാണ് ഇവരുടെ നിലപാട്. പക്ഷെ അത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളില്‍ തന്നെ ചുറ്റിത്തിരിയുന്ന സ്ഥിതിയാണ് ഉണ്ടാക്കുക.

നിര്‍ണ്ണായകം തിരഞ്ഞെടുപ്പ് ജോസഫിന്

കേരളകോണ്‍ഗ്രസ് പോരില്‍ പാര്‍ട്ടിയുടെ പേരു ചിഹ്‌നവും നഷ്ടമായ പി ജെ ജോസഫിന് ഈ പഞ്ചായത്ത് നിരഞ്ഞെടുപ്പ് നിര്‍ണ്ണായകമാവുന്നു.
ക്കരു പാര്‍ട്ടി എന്ന നിലയില്‍ നിലനില്‍ക്കമെങ്കില്‍ പോലും മികച്ച വോട്ടു തേടി ശക്തി തെളിയിക്കേണ്ട നിലയിലാണ് ജോസഫിന്റെ അനുയായികള്‍. ഏകീകൃത ചിഹ്‌നമുള്ള സ്വതന്ത്രര്‍ എന്ന രീതിയില്‍ മാത്രമാണ് ഇപ്പോള്‍ ഇവര്‍ മത്‌സരിക്കുന്നത് .
പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ ആശ്രയിച്ചാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ വിലപേശല്‍ ശേഷിയും പാര്‍ട്ടി എന്ന രീതിയിലെ നിലനില്‍പ്പം എന്നതിനാല്‍ ജോസഫ് ജീവന്മരണ പോരാട്ടത്തിലാണ്.

കെ.എം. മാണിയുടെ പൈതൃകം പേറുന്ന ജോസ് കെ. മാണിയെയും കൂട്ടരെയും യുഡിഎഫില്‍നിന്ന് പുറത്താക്കി എന്ന അഹങ്കരിച്ചവരില്‍ ചിലര്‍ ഇപ്പോള്‍ നിരാശയിലാണ്. ജോസഫിന് കോട്ടയത്തും , ഇടുക്കിയിലും വേണ്ട രീതിയില്‍ ആള്‍ബലമില്ലന്ന തിരിച്ചറിവാണ് കാരണം. ജോസഫിന്റെ കരുത്ത് നമ്മള്‍ക്ക് അറിയാമല്ലോ എന്ന മുന്‍ ഇടതു മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്റെ പ്രതികരണവും കൂടി കൂട്ടിവായിച്ചാല്‍ ജോസഫ് വിഭാഗത്തിന്റെ അവസ്ഥ വ്യക്തമാവും.
കോട്ടയത്ത് തങ്ങള്‍ക്കൊപ്പം സീറ്റുനല്‍കിയാണ് ജോസ് കെ. മാണിയെ സിപിഎം അംഗീകരിച്ചത്. നിയമസഭാ സീറ്റ് വിഭജനത്തിലും ഈ കരുതല്‍ ലഭിക്കുമെന്നു തന്നെയാണ്‌ജോസ് ക്യാമ്പ് പറയുന്നത്.

കോട്ടയത്ത് പി.ജെ. ജോസഫിന്റെ കേരള കോണ്‍ഗ്രസിന് കോണ്‍ഗ്രസ് ആവശ്യപ്പെട്ട മുഴുവന്‍ സീറ്റും യുഡിഎഫ് നല്‍കിയില്ല. അനവദിച്ചതില്‍ ഒന്ന് തിരിച്ചെടുക്കുകയും ചെയ്തു രണ്ടിടത്ത് റിബലിനെയും നല്‍കി. . ജോസ് വിഭാഗം മുന്നണിവിട്ടത് പ്രതിഫലിക്കില്ലെന്ന് ജോസഫ് വിഭാഗം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുവെങ്കിലും കോട്ടയത്തെ യുഡിഎഫ് നേതൃത്വം ആശങ്കയിലാണ്. ഏറ്റുമാനൂര്‍ ഉള്‍പ്പെടെയുള്ള കേരള കോണ്‍ഗ്രസ് സീറ്റ് ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിലാവും കോണ്‍ഗ്രസ് എടുക്കണോ ജോസഫ് വിഭാഗത്തിന് കൈമാറണോ എന്ന് തീരുമാനിക്കുക.
അതിനാല്‍ മുന്നണിയില്‍ നിന്നുള്ള സൗഹൃദ പാരയും ജോസഫിനുണ്ട് ഇതെല്ലാം മറികടക്കാനുള്ള ശ്രമത്തിലാണ് പി ജെ യും സംഘവും.

ജോസഫിന് പഞ്ചായത്തില്‍ ആകെ 140 സീറ്റ് , കൂടുമാറാന്‍ നേതാക്കള്‍

യു.ഡി.എഫിലെ തദ്ദേശസീറ്റ് വിഭജനം കേരളാകോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് തിരിച്ചടി ആകും . മുന്നണിവിട്ട ജോസ് കെ മാണിക്കാണ് താഴേത്തട്ടില്‍ ആള്‍ബലമെന്ന കണക്കുകൂട്ടലില്‍ തന്നെയാണ് കോണ്‍ഗ്രസ് കോട്ടയം അടക്കം ജില്ലകളില്‍ സീറ്റ് വിഭജനത്തിന് ഒരുങ്ങുന്നത്.
ജോസഫിന്റെ ഒരു അവകാശവാദവും കോണ്‍ഗ്രസ് അംഗീകരിക്കില്ല. കടുത്ത വാശിയാണെങ്കില്‍ പണ്ട് നടത്തിയതുപോലെ സൗഹൃദമത്‌സരമാവട്ടെ എന്ന നിലപാടിലാണ് ഡിസിസി യിലെ ഒരു വിഭാഗം. പഞ്ചായത്തുകളില്‍ നിലവില്‍ ജോസഫ് ഗ്രൂപ്പിനൊപ്പം നില്‍ക്കുന്ന നേതാക്കള്‍ക്ക് മത്‌സരിക്കാന്‍

സിറ്റിങ് സീറ്റുകള്‍ മാത്രമേ ജോസഫിന് നല്‍കൂ. എന്നാല്‍ സിറ്റിങ് സീറ്റുകളെന്നാല്‍ ജയിച്ചവ മാത്രമല്ല മത്സരിച്ചതും വേണമെന്നാണ് പിജെ പറയുന്നത്. അങ്ങനെ വന്നാല്‍ കൈവിരലില്‍ എണ്ണാവുന്ന സീറ്റുകള്‍ മാത്രമാവും ജോസഫ് വിഭാഗത്തിന് ലഭിക്കുക
ജയിച്ച സീറ്റുകള്‍ മാത്രമാണ് അനുവദിക്കുന്നതെങ്കില്‍ അത് നാമ മാത്രമാകുമെന്നും തങ്ങള്‍ക്ക് മല്‍സരിക്കാന്‍ സീറ്റ് ഇല്ലാതാകുമെന്നും ഇപ്പോള്‍ ജോസഫിനൊപ്പമുള്ള നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. മാണിക്ക് കിട്ടിയ സീറ്റില്‍ നാലില്‍ ഒന്നു മാത്രമാണ് കഴിഞ്ഞ തവണ ജോസഫിന് നല്‍കിയത്. അത്രയും സീറ്റ് നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം.

എന്നാല്‍ മാണിക്ക് കൊടുത്ത മുഴുവന്‍ സീറ്റുകളും കിട്ടിയാല്‍ മാത്രമേ ജോസഫിന് ഒപ്പമുള്ള ജോസഫും വാശിയിലാണ്. ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത് മുറുകുന്നത് കോണ്‍ഗ്രസ്-ജോസഫ് തര്‍ക്കമാണ്. പല കേരളാ കോണ്‍ഗ്രസില്‍ നിന്നും നേതാക്കള്‍ ജോസഫിലെത്തി. അവര്‍ക്കൊന്നും സീറ്റ് കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ജോസഫ് ഇപ്പോള്‍. നിയമസഭാ സീറ്റും പരമിതമായി മാത്രമേ കേരളാ കോണ്‍ഗ്രസിന് യുഡിഎഫില്‍ കോണ്‍ഗ്രസ് അനുവദിക്കൂ.

പാര്‍ട്ടി പദവികള്‍ 3-1 എന്ന നിലയിലായിരുന്നു അനുവദിച്ചത്. മൂന്ന് സ്ഥാനങ്ങള്‍ മാണി ഗ്രൂപ്പിനും ഒരെണ്ണം ജോസഫ് ഗ്രൂപ്പിനും എന്ന രീതി. ഫലം വന്നപ്പോള്‍ ജോസഫ് സ്ഥാനാര്‍ത്ഥികള്‍ പലയിടത്തും തോറ്റു.

450 സീറ്റുകളില്‍ കോട്ടയത്ത് മാത്രം കേരള കോണ്‍ഗ്രസ് എം മത്സരിച്ചപ്പോള്‍ ജോസഫ് ഗ്രൂപ്പിന് നല്‍കിയത് 140 സീറ്റുകളാണ്. അത് കൊടുക്കില്ലന്ന് ഡി സി സി വ്യക്തമാക്കി കഴിഞ്ഞു. 450 സീറ്റും വേണമെന്നാണ്് ജോസഫിന്റെ ആവശ്യം.

കോട്ടയം ജില്ലാ പഞ്ചായത്തില്‍ 11 സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്. അതില്‍ ജോസഫ് ഗ്രൂപ്പിന് കിട്ടിയത് നാല് സീറ്റുകളാണ്.
ഇടുക്കിയില്‍ അഞ്ചും പത്തനംതിട്ടയില്‍ രണ്ടും എറണാകുളത്ത് അഞ്ചും സീറ്റുകളാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. ഇടുക്കിയില്‍ ഏതാണ്ട് ധാരണയായിട്ടുണ്ട്. ഇടുക്കിയില്‍ ജോസഫിന് സ്വാധീനമുള്ളതുകൊണ്ടാണ് അത് അംീകരിച്േക്കും. എന്നാല്‍ മറ്റ് ജില്ലകളില്‍ ജോസഫിന്റെ ആവശ്യം അംഗീകരിക്കില്ല. ഇതാണ് തിരിച്ചടി ആകുന്നത്. നാളെമുതല്‍ മാണി ഗ്രൂപ്പിലേക്ക് മടങ്ങിപ്പോക്ക് തുടങ്ങുമെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്.

കേരളകോണ്‍ഗ്രസ് , രാഷ്ട്രീയ പ്രഖ്യാപനം ജന്മദിനത്തില്‍

ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിന്റെ (എം) രാഷ്ട്രീയ നിലപാട് പ്രഖ്യാപനം പാര്‍ട്ടി ജന്മദിനമായ ഒന്‍പതിനോട് അനുബന്ധിച്ച ഉണ്ടായേക്കും. എല്‍ഡിഎഫുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം തുറന്നു പ്രഖ്യാപിക്കാനാണു സാധ്യത.

തദ്ദേശ ഭരണ തിരഞ്ഞെടുപ്പു തയാറെടുപ്പുകളുമായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ മുന്നോട്ടു പോകുന്നതിനാല്‍ രാഷ്ട്രീയ നിലപാട് അനിശ്ചിതമായി നീട്ടാനാവില്ല. നിയമസഭാ സീറ്റുകളടക്കമുളളവയുടെ കാര്യത്തില്‍ മുന്‍കൂട്ടി ധാരണയായി നീങ്ങണമെന്ന ആഗ്രഹമാണു പാര്‍ട്ടിക്ക്.
തദ്ദേശ ഭരണ വാര്‍ഡുകളുടെ സംവരണ നറുക്കെടുപ്പ് ആറിനു പൂര്‍ത്തിയാകുന്നതു കണക്കിലെടുത്തു സിപിഎമ്മുമായി ജില്ലകളില്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞതവണ മത്സരിച്ചതും ഇനി മത്സരിക്കാന്‍ ആഗ്രഹിക്കുന്നതുമായ സീറ്റുകളുടെ പട്ടിക കൈമാറി. എന്നാല്‍ നിയമസഭാ സീറ്റുകളുടെ കാര്യത്തില്‍ ധാരണയായിട്ടില്ല.

ഡല്‍ഹിയില്‍ ഇടതു പാര്‍ട്ടികള്‍ക്കൊപ്പം കര്‍ഷക സമരത്തില്‍ പങ്കെടുത്തു യുപിഎയില്‍ നിന്ന് അകലുകയാണെന്നു ജോസ് കെ.മാണി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെത്തി പ്രഖ്യാപനങ്ങളിലേക്കു കടക്കുമെന്നു വന്നപ്പോഴാണു സി.എഫ്.തോമസിന്റ വിയോഗം. വരുന്നയാഴ്ച ചില നിര്‍ണായക നീക്കങ്ങളുണ്ടായേക്കും.

കേരള കോണ്‍ഗ്രസ്(എം)നെ എല്‍ഡിഎഫില്‍ ഘടകകക്ഷിയായി എടുക്കണമെന്നാണു സിപിഎം സിപിഐക്ക് ആഗ്രഹം. തദ്ദേശ ഭരണ തിരഞ്ഞെടുപ്പു വേളയില്‍ എല്‍ഡിഎഫിലെടുക്കാതെ, പുറത്തുനിര്‍ത്തി സഹകരിപ്പിക്കാമെന്ന അഭിപ്രായവും രണ്ടു പാര്‍ട്ടിയിലുമുണ്ട്. , ഘടകകക്ഷി പരിഗണന തന്നെ ആദ്യം വേണമെന്ന ആവശ്യത്തിലാണു കേരള കോണ്‍ഗ്രസ്(എം) നേതാവ് ജോസ് കെ മായുടെ നിലപാട്.
മുന്‍ എംഎല്‍എ ജോസഫ് എം.പുതുശേരിയും മറ്റും പാര്‍ട്ടി വിട്ടു ജോസഫ് ഗ്രൂപ്പിന്റെ ഭാഗമായതോടെ അനിശ്ചിതത്വം ഇനി നീട്ടരുതെന്ന അഭിപ്രായം കേരള കോണ്‍ഗ്രസ്(എം)ന്റെ പല തലങ്ങളിലുമുണ്ട്.

ജോസ് കെ. മാണി എംപി നേതൃത്വം നല്‍കുന്ന ഗ്രൂപ്പിന് രണ്ടില ചിഹ്നവും കേരള കോണ്‍ഗ്രസ് (എം) എന്ന പേരും ഉപയോഗിക്കാന്‍ അനുമതി നല്‍കിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിനെതിരെ പി.ജെ. ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജി ഹൈക്കോടതി എട്ടിനു പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവ് 10 വരെ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇരുകൂട്ടരോടും സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഇതിനിടെ പുതിയ പാര്‍ട്ടി രൂപീകരണ നീക്കവും പഴയ ജോസഫ് ഗ്രൂപ്പുകാര്‍ തുടങ്ങിയിട്ടുണ്ട്. മോന്‍സ് ജോസഫാണ് ഇതിന്റെ ചുക്കാന്‍ പിടിക്കുന്നത്.

സ്ഥാനമോഹികള്‍ക്ക് പോകാം നിലപാട് വ്യക്തമാക്കി ജോസ് കെ മാണി

പാര്‍ട്ടി തീരുമാനിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം നില്‍ക്കാന്‍ വിശ്വസ്ഥരായ നേതാക്കള്‍ മാത്രം മതിയെന്ന നിലപാടിലേക്ക് ജോസ് കെ മാണി പക്ഷം.
കേരള കോണ്‍ഗ്രസ് യു ഡി എഫ് പക്ഷത്തേക്ക് എന്ന നിലയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചര്‍ച്ചയ്ക്ക് തയാറാണന്ന് രീതിയില്‍ ചാനലുകള്‍ക്ക് വാര്‍ത്തകള്‍ നല്‍കുകയും ചെയ്ത പില നേതാക്കള്‍ ഉടന്‍തന്നെ കോണ്‍ഗ്രസ് ക്യാമ്പിലേക്ക് നീങ്ങുമെന്നാണ് സൂചന.
സീറ്റ് ചര്‍ച്ചകള്‍ വിവാദം ആക്കുന്നവര്‍ കൂടെ വേണ്ടന്ന ഇടതുമുന്നണി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇപ്പം ഉള്ളവരില്‍ നിന്ന് നെല്ലും പതിരും തിരിയാന്‍ ജോസ് കെ മാണിയും കൂട്ടരും തീരുമാനിച്ചത്.
കെ എം മാണി ജീവിച്ചിരുന്നപ്പോള്‍ തന്നെ ജോസ് കെ മാണിക്കെതിരെ നീക്കം നടത്തിയവരില്‍ പലരും ഇപ്പോഴും മറ്റെങ്ങും പോകാന്‍ ഇടമില്ലാതെ പാര്‍ട്ടിയില്‍ തുടരുന്നുണ്ട്.
പി ജെ ജോസഫിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതുകാരണം അദ്ദേഹം അങ്ങോട്ട് അടുപ്പിക്കാത്തതാണ് ഇവര്‍ ഇപ്പോഴും മാണി പക്ഷത്ത് നില്‍ക്കാന്‍ കാരണം . ഇത്തരക്കാര്‍ വിട്ടു പോയാലും കുഴപ്പമില്ലന്ന തീരുമാനത്തിലാണ് ജോസ് കെ മാണി.

ഇടതുമുന്നിയിലേക്ക് പോയാല്‍ തനിക്ക് സീറ്റ് ഉറപ്പില്ലന്ന തിരിച്ചറിവില്‍ മുന്‍ എംഎല്‍എ ജോസഫ് എം പുതുശ്ശേരി ജോസ് കെ മാണി വിഭാഗം കേരള കോണ്‍ഗ്രസ് വിട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ഇടതുമുന്നണിയുമായി സഹകരിക്കുമെന്ന് ഉറപ്പായതോടെ സി പി എമ്മിനും സി പി ഐ ക്കും താത്പര്യമില്ലാത്ത പലരും ആ ക്യാമ്പില്‍ നിന്ന് അകലുകയാണ്. കോണ്‍ഗ്രസില്‍ കയറി കൂടാനാണ് പുതുശേരിയുടെ ലക്ഷ്യം. പന്നാല്‍ പിജെ കുര്യന്‍ അടക്കമുള്ള നേതാക്കള്‍ ഇതിനെ അനുകൂലിക്കുന്നില്ല.
ആര്‍. ബാലകൃഷ്ണപിള്ളയോടോപ്പം നിന്ന് 1991ലും കെ.എം. മാണിയോടൊപ്പം 2001, 2006 വര്‍ഷങ്ങളിലും പുതുശ്ശേരി കല്ലൂപ്പാറയില്‍നിന്ന് നിയമസഭയിലെത്തിയിരുന്നു. മണ്ഡല പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് കല്ലൂപ്പാറ ഇല്ലാതായതിനെത്തുടര്‍ന്ന് 2011ല്‍ സീറ്റ് ലഭിച്ചില്ല. 2016ല്‍ തിരുവല്ലയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ജോസ് കെ മാണിയുടെ നീക്കത്തില്‍ , തകരുന്ന യു ഡി എഫ്

കെ എം മാണിയുടെ പിന്‍മുറക്കാന്റെ രാഷ്ട്രീയ നീക്കങ്ങളില്‍ യുഡിഎഫ് നേതൃത്വത്തിന് അടിപതറുന്നു. ജോസ് കെ മാണി ഇടതുചേരിയോട് അടുക്കുമ്പോള്‍ നഷ്ടം കോണ്‍ഗ്രസിന് തന്നെയാണ്.
ഏത് ഇടതുകാറ്റിലും മധ്യതിരുവിതാംകൂറിനെ വലതുപക്ഷത്ത് ഉറപ്പിച്ച് നിര്‍ത്തിയത് കെഎം മാണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായിരുന്നു. അതാണ് ഇപ്പോള്‍ നഷ്ടമാവുന്നത്. പറഞ്ഞതെല്ലാം വിഴുങ്ങി ആ പാര്‍ട്ടിയെ തിരികെ കൊണ്ടുവരാന്‍പറ്റാത്ത സ്ഥിതിയിലായി കാര്യങ്ങള്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി കൂടി വ്യക്തമാക്കിയതോടെ മാണിഗ്രൂപ്പ് വലതു പാളയത്തില്‍ ഇല്ലെന്ന് ഉറപ്പായി കഴിഞ്ഞു.
ചര്‍ച്ചകള്‍ വേഗത്തിലായി മുന്നണി പ്രവേശനം സുഗമമായാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഇനി വീറുറ്റപോരാട്ടമായിരിക്കും കോണ്‍ഗ്രസിന് നേരിടേണ്ടിവരിക. പലയിടത്തും ഇടതു, കോണ്‍ഗ്രസ് വ്യത്യാസം നാമമാത്രമാണ്. അവിടങ്ങളില്‍ മാണിവിഭാഗം അവര്‍ക്ക് തുണയാകും ജോസഫിനോ,ലീഗിനോ അത് മറികടക്കാനുള്ള അംഗബലം ഈ മേഖലയില്‍ ഇല്ല.

ഇത് സാധ്യമായാല്‍ മാണിഅനുയായികളുടെ മൂന്നാം ഇടതു പ്രവേശനമാണ്്. ആദ്യരണ്ടില്‍ മുന്നില്‍ നിന്ന് നയിച്ചത് കെ എം മാണി ആയിരുന്നു എങ്കില്‍ മൂന്നാമങ്കത്തില്‍ മകനാണ് തേരാളി.
കേരള കോണ്‍ഗ്രസ് ആദ്യം ഇടതുചേരിയില്‍ എത്തുന്നത് പിളര്‍പ്പുകള്‍ക്ക് മുന്‍പാണ്. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ അവര്‍ ഇടതുപക്ഷത്തായിരുന്നു . കെ എം ജോര്‍ജും ബാലകൃഷ്ണപിള്ളയും അന്ന് ജയിലിലായി. കെ എം മാണി ഒളിവില്‍ പോയി.
എന്നാല്‍ ഡിസംബറില്‍ ജോര്‍ജിനെയും പിള്ളയെയും മോചിപ്പിച്ച് ദില്ലിയിലെത്തിച്ച് അച്യുതമേനോന്‍ മന്ത്രിസഭയില്‍ ചേരാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. അങ്ങനെ കേരള കോണ്‍ഗ്രസ് ഇടതു ചേരിയില്‍ നിന്ന് മാറി. 1975 ഡിസംബര്‍ 26-ന് കെ എം മാണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഒപ്പം ബാലകൃഷ്ണപിള്ളയും
രണ്ടാംവട്ടം മാണിഇടതു പക്ഷത്ത് എത്തുന്നത് 1980-ല്‍ എകെ ആന്റണി പക്ഷം ഇടതുപക്ഷത്തേക്ക് മാറിയപ്പോള്‍ . അങ്ങനെ നായനാര്‍ മന്ത്രിസഭയില്‍ മന്ത്രിയുമായി. എന്നാല്‍ 1982-ല്‍ മാണി മാണി ഗ്രൂപ്പ് ആന്റണിക്കാെപ്പം തിരികെ യുഡിഎഫിലെത്തി.
മൂന്നാംവട്ടം മാണി സാര്‍ ഇല്ലാതെ അദ്ദേഹത്തിന്റെ പാര്‍ട്ടി ഇടത്തേക്ക് നീങ്ങുകയാണ്. പി ജെ ജോസഫിനോട് തെറ്റിയാണ് കെ എം മാണി 1979-ല്‍ കേരള കോണ്‍ഗ്രസ് എം രൂപീകരിച്ചത്. അതേ ജോസഫാണ് മാണിയുടെ മരണശേഷം ആ പാര്‍ട്ടിക്കും ചിഹ്‌നത്തിനുവേണ്ടി അവകാശ വാദം ഉന്നയിച്ചത്.
നിയമ പോരാട്ടത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് കേരള കോണ്‍ഗ്രസ് ( എം ) എന്ന പേരും ചിഹ്‌നവും സ്വന്തമാക്കിയശേഷമാണ് മകനും കൂട്ടരും ഇടത്തേക്ക് നീങ്ങുന്നത് അത് കേരള കോണ്‍ഗ്രസ് അണികള്‍ക്ക് ഇടയില്‍ ജോസ് കെ മാണിക്ക് സ്വീകാര്യത കൂട്ടിയിട്ടുണ്ട്.

സി.എഫ്. തോമസിനെ ഒപ്പംകൂട്ടി കരുത്തുകാട്ടാൻ ജോസ് കെ. മാണി

ജനപ്രതിനിധികളെ ഒപ്പംകൂട്ടി പാർട്ടിയെ ശക്തിപ്പെടുത്തി കരുത്തുകാട്ടാൻ ജോസ് കെ. മാണി. എല്ലാവർക്കും മടങ്ങിവരാമെന്ന പൊതുനിലപാട് പ്രഖ്യാപിക്കുന്പോഴും പ്രതിസന്ധിഘട്ടത്തിൽ മറുകണ്ടം ചാടിയവരെ സ്വീകരിക്കുമോയെന്നു കണ്ടറിയേണ്ടതുണ്ട്. എന്നാൽ ത്രിതല ജനപ്രതിനിധികളെ സ്വീകരിക്കും. സി.എഫ്. തോമസിനെ മടക്കിക്കൊണ്ടുവരുന്നതും സജീവ പരിഗണനയിലാണ്.

രണ്ടില ചിഹ്നവും കേരള കോണ്‍ഗ്രസ്-എം പേരും ലഭിച്ചതോടെ പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമം തുടങ്ങി. പാർട്ടിയിൽ ഉറച്ചു നിൽക്കുന്നവർക്ക് സ്ഥാനമാനങ്ങൾ നൽകുമെന്ന് ജോസ് കെ. മാണി പ്രഖ്യാപിച്ചുകഴിഞ്ഞു. തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, ഡോ. എൻ. ജയരാജ് തുടങ്ങിവരെ മുന്നിൽ നിർത്തിയാകും പാർട്ടിയുടെ നീക്കങ്ങൾ.

രാജ്യസഭാ തെരഞ്ഞെടുപ്പിലും സ്പീക്കർക്കെതിരായ അവിശ്വാസത്തിലും പങ്കെടുക്കാതെ ആരോഗ്യകാരണങ്ങളാൽ മാറിനിന്ന സി.എഫ്. തോമസ് എംഎൽഎയെ ഒപ്പം നിർത്താനും നീക്കമുണ്ട്. കേരളാ കോണ്‍ഗ്രസ് എമ്മിനൊപ്പമാണു താനെന്നു സി.എഫ്. തോമസ് മുന്പു വ്യക്തമാക്കിയിട്ടുള്ള നിലപാടിൽ നിന്നാകും അദേഹത്തെ ഒപ്പം ചേർക്കുക. സംസ്ഥാന കമ്മറ്റി മുതൽ ബൂത്ത് തലം വരെ ശക്തിപ്പെടുത്താനും നീക്കം ആരംഭിച്ചു.

 വെട്ടിലാകും

എൽഡിഎഫ് തദ്ദേശ സ്ഥാപനങ്ങളിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്നാലും പി.ജെ. ജോസഫ് വിഭാഗം വെട്ടിലാകും. കോട്ടയം ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് പ്രമേയം വന്നാൽ കേരളാ കോണ്‍ഗ്രസ് എം വിപ്പ് നിലവിൽ പി.ജെ. ജോസഫിനൊപ്പമുള്ള അജിത് മുതിരമലയും മേരി സെബാസ്റ്റ്യനും പാലിക്കുന്നില്ലെങ്കിൽ സാങ്കേതികമായി നടപടിക്കു വിധേയരാകും.

പാലാ നഗരസഭയിൽ പി.ജെ. ജോസഫിനൊപ്പം ചേർന്ന അഞ്ച് കൗണ്‍സിലർമാർക്കും സമാനമായ സാഹചര്യമുണ്ട്. രണ്ടില ചിഹ്നത്തിൽ വിജയിച്ച പ്രതിനിധികൾക്കെല്ലാം ഇനി കേരളാ കോണ്‍ഗ്രസ് എം വിപ്പ് ബാധകമാകും.

യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും പുറത്ത്

വിപ്പ് ലംഘിക്കണമെന്നില്ല. എതിർ ചേരിയിലുള്ളവർ പാർട്ടി യോഗത്തിൽ പങ്കെടുക്കാതിരുന്നാലും അയോഗ്യരാകാൻ വകയുണ്ടെന്ന് ഡോ. എൻ. ജയരാജ് എംഎൽഎ വ്യക്തമാക്കി. പാർട്ടി ചിഹ്നത്തിൽ വിജയിച്ചശേഷം പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചാൽ അത് വിപ്പ് ലംഘനത്തിനു തുല്യമാണെന്നാണ് പുതിയ റൂൾ.

2002ലെ പുതിയ ജനപ്രാതിനിധ്യ നിയമ ചട്ടമനുസരിച്ച് പാർട്ടി വിരുദ്ധ സമീപനം തുടരുന്നവരെ അവർ ജനപ്രതിനിധിയല്ലെങ്കിലും അയോഗ്യരാക്കാൻ സാധിക്കും. പാർട്ടി പദവി ദുരുപയോഗിക്കുന്നവർ പുറത്താകുന്നതിനു തുല്യമാണെന്നും ജയരാജ് കൂട്ടിച്ചേർത്തു.

നിയമസഭയിൽ പി.ജെ. ജോസഫും മോൻസും അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കുകയും വോട്ടു ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ നിയമ നടപടി സ്വീകരിക്കാൻ സ്പീക്കർക്ക് അധികാരമുണ്ടെന്നും ഡോ. എൻ. ജയരാജ്.

ആശങ്കയില്ലെന്നു ജോയി ഏബ്രഹാം

കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍റെ വിധിയിൽ ആശങ്കയില്ലെന്നും ഡൽഹി ഹൈക്കോടതിയിൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്നും ജോസഫ് വിഭാഗം നേതാവ് ജോയി ഏബ്രഹാം. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഒരു അംഗം നടത്തിയ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കെ കോടതിയുടെ അടിയന്തര ഇടപെടലുണ്ടാകുമെന്നു കരുതുന്നു.

യു ഡി എഫിനൊപ്പമില്ല ജോസ് കെ മാണി വിട്ടു നില്‍ക്കും

പിണറായി സര്‍ക്കാരിനെതിരെ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിനൊപ്പം തങ്ങളില്ലന്ന് ജോസ് കെ മാണി. അത് പാര്‍ട്ടിയുടെ പ്രശ്‌നമല്ല, എതിര്‍ക്കാനും, അനുകൂലിക്കാനുമില്ല ഇത് അതിനുള്ള സമയാണന്ന് കരുതുന്നില്ലന്നും പാര്‍ട്ടി ഉന്നതാധികാര സമിതിയോഗത്തില്‍ വ്യക്തമാക്കി.

അതിനുശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം കോണ്‍ഗ്രസ് എം പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിന്‍ ആണെന്ന് ആവര്‍ത്തിച്ചു . സ്വതന്ത്രമായ നിലപാട് എടുക്കാനാണ് തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയിലും പുറത്തും ഈ നിലപാട് തുടരും.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കും. അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യില്ലെന്നും ജോസ് പറഞ്ഞു.

കെ എം മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് റോഷി അഗസ്റ്റിനെ വിപ്പായി തീരുമാനിച്ചത്. ഇക്കാര്യം രേഖാ മൂലം മോന്‍സ് ജോസഫ് നിയമസഭാ സ്പീക്കറെ അറിയിച്ചിരുന്നു. പിന്നീട് കെ എം മാണിയുടെ മരണ ശേഷമാണ് കലഹം ഉണ്ടായത്. ഭരണഘടനാപരമായി പിളര്‍പ്പിനെ കുറിച്ചുള്ള പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പില്‍ വന്ന ശേഷം സസ്പെന്‍ഷന്‍ ബാധകമല്ല. സ്വതന്ത്ര്യ നിലപാടാണ് തങ്ങള്‍ക്കെന്നും ജോസ് കെ മാണി വ്യക്തമാക്കി.