Tag Archives: mons joseph

സീറ്റ് വെട്ടിക്കുറച്ചു ജോസഫ്ഗ്രൂപ്പില്‍ പുതിയ പോര്

പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ച സീറ്റില്‍ നിന്ന് ഒരു സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുക്കയും, മറ്റൊരു സീറ്റില്‍ കോണ്‍ഗ്രസ് നോമിനിയെ സ്ഥാനാര്‍ത്ഥി ആക്കുകയും കൂടിചെയ്യുന്ന സ്ഥിതി വന്നതോടെ കോട്ടയത്ത് ജോസഫ് ഗ്രൂപ്പില്‍ പൊട്ടിത്തെറി.

13 സീറ്റില്‍ കോണ്‍ഗ്രസും 9 സീറ്റില്‍ കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗവും മത്സരിക്കുവാനായിരുന്നു തീരുമാനം അതില്‍ വൈക്കം സീറ്റ് ഇന്നലെ കോണ്‍ഗ്രസ് തിരിച്ചു മേടിച്ചു.

2015ല്‍ കേരള കോണ്‍ഗ്രസ് (എം) 11 സീറ്റില്‍ മത്സരിച്ചു. 6ല്‍ ജയിച്ചു. 11 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 8ല്‍ ജയിച്ചു. കേരള കോണ്‍ഗ്രസ് മത്സരിച്ച കടുത്തുരുത്തി, പൂഞ്ഞാര്‍ സീറ്റുകള്‍ കോൺഗ്രസിനു നൽകികൊണ്ടായിരുന്നു സീറ്റ് വിഭജനം പൂർത്തിയാക്കിയത്. ഇത് പാർട്ടിയിലെ ചിലരെ ഒതുക്കാൻമോസ് ജോസഫ് നടത്തിയ നീക്കമാണന്ന ആക്ഷേപം ഉയർന്നിരിക്കെയാണ് കടുത്തുരുത്തി നിയമസഭാ നിയോജക മണ്ഡലത്തിലെ കോൺഗ്രസുകാരെ സന്തോഷിപ്പിക്കാൻ വൈക്കം ഡിവിഷനും അവർക്ക് നൽകുന്നത്.

ജോസ് പക്ഷം 9 സീറ്റുമായി ഇടതുമുന്നണിയില്‍ ഒന്നാം കക്ഷിയായ സാഹചര്യത്തില്‍ ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടി ആയിരിക്കുകയാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗത്തിനു കൈമാറുന്നതിലെ തര്‍ക്കമാണ് ജോസ് പക്ഷം യുഡിഎഫിനു പുറത്തു പോകാന്‍ കാരണം.
സീറ്റുവിഭജനത്തെ ചൊല്ലി കോട്ടയത്തെ ചില നേതാക്കള്‍ ജോസ് കെ മാണിക്കൊപ്പം മടങ്ങാനുള്ള നീക്കത്തിലാണ്. എന്നാല്‍ അവിടെ നിന്ന് അനുകൂല പ്രതികരണം കിട്ടാത്തതാണ് കാരണം.

ജോസഫും മോന്‍സും തലവേദന യുഡിഎഫ് നേതാക്കള്‍ വെട്ടില്‍

സീറ്റ് വിഭജനത്തിലും മുന്നണിയിലേക്ക് പുതിയ ഘടകക്ഷികള്‍ എത്തുന്നതിനെ പരസ്യമായി എതിര്‍ക്കുകയും ചെയ്യുന്ന നിലപാടാണ് ഇപ്പോള്‍ തീരാതലവേദന.
പഞ്ചായത്ത് തിരഞ്ഞെടുപ്പിലും, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും ജോസഫ് ഗ്രൂപ്പ്
ജോസ് കെ മാണി യു ഡി എഫ് വിട്ടത്തിന്റെ ക്ഷീണം തീര്‍ക്കാന്‍ പി സി തോമസിനെ കൂടെ കൂട്ടി പാലാ പിടിക്കാമെന്ന യുഡിഎഫ് തീരുമാനത്തെ നഖ ശിഖാന്തം എതിര്‍ക്കുകയാണ് പിജെ ജോസഫ്. പാലായില്‍ പി സി തോമസിനുള്ള ജനസമ്മതി വ്യക്തമായി അറിയാവുന്ന ആളാണ് ജോസഫ്. അതുകൊണ്ട് തന്നെ തോമസിന്റെ വരവ് തങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് തടസ്സമാകും എന്നു മനസ്സിലാക്കിയ ജോസഫ് ഏതു വിധേനയും തോമസിന്റെ യു ഡി എഫ് പ്രവേശനത്തെ വിലക്കാന്‍ ശ്രമിക്കുകയാണ്.
മോന്‍സ് ജോസഫും തന്റെ അനിഷ്ടം അറിയിച്ചു കഴിഞ്ഞു. പി സി ജോര്‍ജിന്റെ പാര്‍ട്ടിവരുന്നതിലും നിലവില്‍ ജോസഫ് ഗ്രൂപ്പിന് കടുത്ത എതിര്‍പ്പാണ്. ഇതെല്ലാം എങ്ങനെ മറികടക്കാം എന്നുള്ളതാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ച.

പിജെ ജോസഫിന്റെ രാഷ് ട്രീയകളി മോന്‍സ് അകലുന്നു

കെ എം മാണിയോട് ഇടഞ്ഞും ഇണങ്ങിയും കേരളരാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നിരുന്ന പി ജെ ജോസഫിന് ഇനി കരുനീക്കങ്ങള്‍ ദുര്‍ഘടം.
പാര്‍ട്ടിയും ചിഹ്‌നവും ഉറപ്പിക്കാന്‍ കോടതിയില്‍ പോയതിനു പിപ്‌നാലെ സ്വന്തം നിമസഭാ അംഗത്വവും മത്‌സരിക്കാനുള്ള യോഗ്യതയും ഉറപ്പിച്ചു നിര്‍ത്താനുള്ള പോരാട്ടം കൂടി തുടങ്ങേണ്ട സ്ഥിതിയാണ് കാര്യങ്ങള്‍ . അതിനിടെ സ്വന്തം മനസാക്കഷി മോന്‍സ്‌ജോസഫ് ഇടഞ്ഞു നില്‍ക്കുന്നത് പുതിയ പ്രതിസന്ധിയാണ്.
ഇടതും വലതും നിന്ന് കടുത്തുരുത്തിയില്‍ വളര്‍ന്ന മോന്‍സിന് കൂറുമാറ്റം വലിയ ഭീഷണിയാണ്. അതിനു പുറമെ ജോസഫ് ഗ്രൂപ്പില്‍ ജോയി എബ്രഹാം, ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍ തുടങ്ങിയവര്‍ നേടിയെടുത്തിരിക്കുന്ന മേല്‍ക്കോയ്മ മോന്‍സിനെ അസ്വസ്ഥനാക്കുന്നുണ്ട്.
പി സി ജോര്‍ജ് തന്റെ പഴയ അനുയായി വഴി ജോസഫ് ഗ്രൂപ്പില്‍ എത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. അതു കൂടി സംഭവിച്ചാല്‍ ജോസ് കെ മാണിയുമായി രമ്യതയില്‍ പോകാം എന്നാണ് മോന്‍സിന്റെ നിലപാട്.
ഇന്നലെയാണ്
പാര്‍ടി വിപ്പ് ലംഘിച്ച് അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത പി ജെ ജോസഫ്, മോന്‍സ് ജോസഫ് എന്നിവരെ കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം വിപ്പ് റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്.

ആഗസ്ത് 24ലെ സഭാസമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന പാര്‍ടി വിപ്പ് ലംഘിച്ച് സഭയില്‍ ഹാജരായി നടപടികളില്‍ പങ്കെടുത്ത ഇരുവരും കുറുമാറ്റം നടത്തിയതായി കത്തില്‍ പറഞ്ഞു.

എന്‍ ജയരാജാണ് റോഷിയുടെ കത്ത് സ്പീക്കര്‍ക്ക് കൈമാറിയത്. കേരള കോണ്‍ഗ്രസ് എമ്മിന് അഞ്ച് അംഗങ്ങളാണുള്ളത്. റോഷി അഗസ്റ്റിനും എന്‍ ജയരാജും സഭാ സമ്മേളനത്തില്‍ പങ്കെടുത്തില്ല. സി എഫ് തോമസ് അസുഖം കാരണം വിട്ടുനിന്നു. എന്നാല്‍, പി ജെ ജോസഫും മോന്‍സ് ജോസഫും പങ്കെടുത്തു.
നതില്‍ സ്പീക്കര്‍ നടപടിസ്വീകരിച്ചാല്‍ മോന്‍സിനും ജോസഫിനും അംഗത്വം നഷ്ടമാവും.
തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പു വരെ അതിനുള്ള സമയം സ്പീക്കര്‍ക്കുണ്ട്. ആറുമാസത്തിനുള്ളില്‍ തീരുമാനം എടുത്താല്‍ മതി ണ ഇപ്പോള്‍ കോടതിയുള്ള പാര്‍ട്ടികേസില്‍ അതിനു മുന്‍പ് തീരുമാനം വന്നില്ലങ്കില്‍ ജോസഫിന്റെ കാര്യം പ്രതിസന്ധിയിലാവും .

മോന്‍സ് ഇടയുന്നു

 

കരുത്ത് കാട്ടാന്‍ പി ജെ ജോസഫ് കൂടുതല്‍ നേതാക്കളെ സ്വന്തംവിഭാഗത്തിലേക്ക് എത്തിക്കുന്നതിനെതിരെ ആ പാര്‍ട്ടിക്കുള്ളിലും മുറുമുറുപ്പ്. നിയമസഭാ സീറ്റും ജില്ലാ പഞ്ചായത്ത് സീറ്റും മോഹിച്ച് ജോസഫിനൊപ്പം ആദ്യം ചേര്‍ന്നവരും പഴയ വിശ്വസ്ഥനുമാണ് പുതിയ നീക്കത്തില്‍ അസ്വസ്ഥരായിരിക്കുന്നത്.
പാര്‍ട്ടിയിലെ രണ്ടാമനായിരുന്ന മോന്‍സ് ജോസഫ് തന്നെയാണ് പുതിയ നീക്കത്തില്‍ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്. ഇടക്കാലത്ത് ഇടതു പാളയത്തിലേക്ക് പോയ ഫ്രാന്‍സിസ് ജോര്‍ജ് തിരികെ വന്നതാണ് മോന്‍സിന് വെല്ലുവിളി ആയിരിക്കുന്നത്. ജോസഫിനും മോന്‍സിനേക്കാള്‍ വിശ്വാസം ഫ്രാന്‍സിസ് ജോര്‍ജിനോടാണ്. കെ എം മാണി ജീവിച്ചിരുന്ന സമയത്ത് മോന്‍സ് കൂടുതലും മാണിയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ സമവായ റോള്‍ എടുത്തിരുന്നതിന് ജോസഫ് അംഗീകരിച്ചിരുന്നില്ല. എന്നാല്‍ അന്ന് കരുത്ത് കുറവായിരുന്നതിനാല്‍ ജോസഫ് എല്ലാം അംഗീകരിക്കുകയായിരുന്നു.
പുതിയ സാഹചര്യത്തില്‍ ഇതുവരെ മോന്‍സ് ജോസഫ് വിഭാഗത്തിനെ ന്യായീകരിക്കാന്‍ രംഗത്തുവന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഇടത്തോട്ട് പോയാല്‍ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പുള്ള മൂന്ന് പേര്‍ കൂടി ജോസഫ് പക്ഷത്തേക്ക് വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിയമസഭാ സീറ്റ് നോക്കിയാണ് കേരളാ കോണ്‍ഗ്രസിലെ കളം മാറ്റം. അധികാര മോഹമായിരുന്നു മാണി പക്ഷത്ത് നിന്ന് പലരേയും ജോസഫ് പക്ഷത്ത് എത്തിച്ചത്. അത് തുടരാനാണ് സാധ്യത. ഇത് തന്റെ പ്രൗഡികുറയ്ക്കുമെന്ന് മോന്‍സിനറിയാം . അതിനുള്ള മറുമരുന്ന് തേടുകയാണ് മോന്‍സ്.

. തിരുല്ലയിലെ വിക്ടര്‍ ടി തോമസും പുതുശ്ശേരിയും കളം മാറാന്‍ സാധ്യത ഏറെയാണ്്. ജോയ് എബ്രഹാമും പ്രിന്‍സ് ലൂക്കോസും കോട്ടയം പാര്‍ലമെന്റ് സീറ്റ് ആഗ്രഹിച്ചവരാണ്. മാണിയില്‍ നിന്ന് അത് കിട്ടാതെ വന്നതോടെ അവര്‍ കളം മാറി. സജി മഞ്ഞക്കടമ്പന്‍ ആഗ്രഹിച്ചത് പൂഞ്ഞാര്‍ സീറ്റായിരുന്നു. അതും കിട്ടിയില്ല. ഉണ്ണിയാടന്‍ ആഗ്രഹിച്ചത് പാര്‍ട്ടി വൈസ് പ്രസിഡന്റ് പദവും. അതും കിട്ടാതെ വന്നപ്പോള്‍ ഉണ്ണിയാടന്‍ ജോസഫിനൊപ്പമായി. ഇനി ഉള്ളവരില്‍ വിക്ടര്‍ ടി തോമസിനും പുതുശ്ശേരിക്കും ആഗ്രഹിക്കുന്ന സീറ്റുകള്‍ മത്സരിക്കാന്‍ കിട്ടില്ല. പെരാമ്പ്രയില്‍ മുഹമ്മദ് ഇഖ്ബാലിനും ഇടതു പക്ഷത്താണെങ്കില്‍ സീറ്റ് നഷ്ടമാകും. പാലാ സീറ്റ് മോഹിച്ച ഇജെ അഗസ്തിയും കുര്യാക്കോസ് പടവനും ജോസ് കെ മാണി ക്യാമ്പ് വിട്ടു കഴിഞ്ഞു. ഇതിനൊക്കെ താങ്ങാന്‍ ആവില്ല അതിനുവേണ്ടി കാശുചിലവാക്കാനും പിരിക്കാനുമില്ല എന്നതാണ് മോന്‍സിന്റെ നിലപാട്.