ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ദൃശ്യം തിയറ്ററില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന് ഫിലിം ചേമ്പര്‍. ദൃശ്യം 2 ഒടിടി റിലീസിന് ശേഷം തിയറ്ററില്‍ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു അണിയര പ്രവര്‍ത്തകര്‍. അതിനെ എതിര്‍ത്തുകൊണ്ടാണ് ഫിലിം ചേമ്പര്‍ രംഗത്തെത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ എന്ന നടന് സിനിമ മേഖലയോട് കൂടുതല്‍ പ്രതിബദ്ധതയുണ്ടെന്നും ദൃശ്യം 2 ഒടിടിക്ക് നല്‍കരുതായിരുന്നെന്നും ഫിലിം ചേമ്പര്‍ പ്രസിഡന്റ് വിജയകുമാര്‍ പ്രതികരിച്ചു.സിനിമയുടെ കാര്യത്തില്‍ ചേമ്പറിന് ഒരു വേര്‍തിരിവുമില്ല. ദൃശ്യവും സൂഫിയും സുജാതയും ഒരുപോലെ തന്നെയാണ്. മോഹന്‍ലാല്‍ അഭിനയിച്ച സിനിമയാണെങ്കിലും പുതുമുഖ ചിത്രമാണെങ്കിലും ഒടിടിയില്‍ റിലീസ് ചെയ്താല്‍ പിന്നീട് തിയറ്ററില്‍ പുറത്തിറക്കാന്‍ സാധിക്കില്ലെന്നും വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 19നാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്. ഏകദേശം ഒരു വര്‍ഷത്തോളം അടച്ചിട്ട സംസ്ഥാനത്തെ തിയറ്ററുകള്‍ തുറക്കാന്‍ തീരമാനമായത് ജനുവരി ആദ്യവാരമാണ്. ദൃശ്യം 2 ഒടിടി റിലീസിനായി തീരുമാനിച്ചതിന് പിറ്റേ ദിവസമാണ് സംസ്ഥാനത്ത് തിയറ്ററുകള്‍ പ്രവര്‍ത്തിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് വന്നത്. ഇതേ തുടര്‍ന്ന് ആദ്യം മുതലെ ഫിലിം ചേമ്പര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
കുറച്ച് ദിവസം മുമ്പാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ ആമസോണ്‍ പ്രൈം പുറത്തുവിട്ടത്. ഫെബ്രുവരി എട്ടിന് പുറത്തിറക്കാനിരുന്ന ട്രെയ്ലര്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് നേരത്തെ റിലീസ് ചെയ്തത്. അമസോണ്‍ പ്രൈമിന് അബന്ധം പിണഞ്ഞ് ട്രെയ്ലര്‍ പുറത്തുവിടുകയായിരുന്നു. ട്രെയ്ലര്‍ പിന്‍വലിച്ചെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വിവിധ യുട്യൂബ് ചാനലുകളില്‍ ട്രെയ്ലര്‍ എത്തുകായണ് ഉണ്ടായത്.
ഏഴ് വര്‍ഷങ്ങള്‍ക്കിടയില്‍ ജോര്‍ജ്കുട്ടിയുടെ കുടുംബത്തിന് വന്ന മാറ്റങ്ങളിലൂടെയാണ് ദൃശ്യം 2ന്റെ ട്രെയ്ലര്‍ തുടങ്ങുന്നത്. തുടര്‍ന്ന് നാട്ടില്‍ ആളുകള്‍ മരിച്ച വരുണിനെയും ജോര്‍ജ്കുട്ടിയുടെ മകളെയും കുറിച്ച് കഥകള്‍ പറഞ്ഞുണ്ടാക്കുകയാണ്. ഏഴ് വര്‍ഷം മുമ്പ് ജോര്‍ജുകുട്ടിയുടെ കുടുംബത്തോട് ഉണ്ടായ നാട്ടുകാരുടെ വിശ്വാസത്തിന് ചെറിയ തോതില്‍ മാറ്റം വരുന്നത് ട്രയ്ലറില്‍ കാണാം. ചിത്രത്തിലെ പുതിയ പൊലീസ് കഥാപാത്രങ്ങളും, ഗീതാ പ്രഭാകരും ട്രെയ്ലറിലുണ്ട്. ദുരൂഹതകള്‍ ബാക്കിവെച്ചുകൊണ്ടാണ് ദൃശ്യം 2 ട്രെയ്ലര്‍ അവസാനിപ്പിക്കുന്നത്.
ന്യൂഇയര്‍ ദിനത്തിലായിരുന്നു ദൃശ്യം 2ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചത്. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം. ഏഴ് വര്‍ഷം മുന്‍പ് സിനിമയുടെ ആദ്യഭാഗം പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയ സ്വാധീനമാണ് ഈ സിനിമയ്ക്ക് വേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് പിന്നിലെ കാരണം. ആദ്യ ഭാഗത്തിലെ അഭിനേതാക്കളെ കൂടാതെ മുരളി ഗോപി , സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....