കേരള കോൺഗ്രസ് (എം) മത്‌സരിച്ചിരുന്ന ഏറ്റുമാനൂർ സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടു നൽകാൻ കോൺഗ്രസിൽ ധാരണ. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും ചെന്നിത്തലയും തമ്മിൽ ഇക്കാര്യത്തിൽ യോജിപ്പിൽ എത്തിയതായിട്ടാണ് പുറത്തുവരുന്ന വിവരം.
കടുത്തുരുത്തി, ഏറ്റുമാനൂർ, പൂഞ്ഞാർ അല്ലങ്കിൽ കാഞ്ഞിരപ്പള്ളി സീറ്റുകൾ കേരള കോൺഗ്രസിന് നൽകാനാണ് ധാരണ ആയിരിക്കുന്നത്. ഇതോടെ ഏറ്റുമാനൂർ കൊതിച്ചിരുന്ന കോൺഗ്രസ് നേതാക്കളുടെ ആശ പൂർണമായും അസ്തമിച്ചിരിക്കുകയാണ്.
ചങ്ങനാശേരി , പാലാ മണ്ഡലങ്ങൾ ഉമ്മൻചാണ്ടിയും ചെന്നിത്തലയും ആവശ്യപ്പെട്ടതനുസരിച്ച് വിട്ടുകൊടുത്തതിനെ തുടർന്നാണ് ഏറ്റുമാനൂർ ജോസഫ് വിഭാഗം ഉറപ്പിച്ചിരിക്കുന്നത്.
ഏറ്റുമാനൂർ സീറ്റിൽ മികച്ച മത്‌സരം കാഴ്ച്ച വയ്ക്കാൻ സാധിക്കുന്ന നേതാക്കൾ ഇല്ല എന്നതും കോൺഗ്രസിനെ പിന്നോട്ട് വലിക്കുന്നുണ്ട്.
ജോസ് കെ.മാണിയുടെ ഒപ്പം നിന്ന് കളംമാറി ചവിട്ടി ജോസഫ് പക്ഷത്ത് എത്തിയ പ്രിൻസ് ലൂക്കോസിനെയാണ് അവിടെ യു ഡി എഫ് പണിഗണിക്കുന്നത്. കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളായ ഒ.വി. ലൂക്കോസിന്റെ മകനായ പ്രിൻസിന് മണ്ഡലത്തിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോസഫിനൊപ്പം പണ്ടുമുതലേ നിൽക്കുന്ന അഡ്വ: മൈക്കിൾ ജയിംസും സീറ്റി്‌നായി ശ്രമിക്കുന്നുണ്ട്.
ഇരിക്കൂറിൽ മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ച കെ.സി.ജോസഫ് ഇത്തവണ ചങ്ങനാശ്ശേരിയിൽ മത്സരിക്കും.
സി എഫ് തോമസിൻറെ മകൾ സിനി തോമസോ ,സഹോദരൻ സാജൻ ഫ്രാൻസിസോ. വി ജെ ലാലിയോ ചങ്ങനാശേരിയിൽ മത്സരിക്കുമെന്ന് അഭ്യൂഹമുയർന്നെങ്കിലും അവിടെയും യുവനേതാക്കൾ പ്രശ്‌നമുണ്ടാക്കുമെന്നതിനാലാണ് മുതിർന്ന നേതാവിനെ തന്നെ ഇവിടെ മത്സരിപ്പിക്കുന്നത്. മാത്രമല്ല ഉമ്മൻചാണ്ടിയുടെ സുഹൃത്തും വിശ്വസ്തനുമായ കെ സി ജോസഫിന് സീറ്റ് കൊടുക്കണമെന്നത് അദ്ദേഹത്തിൻറെ താല്പര്യം പ്രകാരം കൂടിയാണ്.
ഇതിന്റെ ഉപകാരമായിട്ടാണ് .
പൂഞ്ഞാർ സീറ്റിനായി മുൻ ഡി സി സി പ്രസിഡന്റ് ടോമി കല്ലാനി രംഗത്തുണ്ട്. ഹൈക്കമാന്റിനും താൽപര്യമുണ്ട്. അതിനാൽ കടുത്തുരുത്തി, ഏറ്റുമാനൂർ , കാഞ്ഞിരപ്പള്ളി സീറ്റുകളിലായിരിക്കും. ജോസഫ് ഗ്രൂപ്പ് മത്‌സരിക്കുക.